കേരളം

kerala

ETV Bharat / state

ടിടിഇ വിനോദിന്‍റെ കൊലപാതകം; പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി - TTE Vinod murder case - TTE VINOD MURDER CASE

തൃശൂരില്‍ ടിക്കറ്റ്‌ ചോദിച്ചതിന്‌ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി, മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി.

TTE VINOD MURDER CASE  TTE VINOD POST MORTEM  TTE DEATH  TRAIN TTE DEATH
TTE VINOD MURDER CASE

By ETV Bharat Kerala Team

Published : Apr 3, 2024, 6:05 PM IST

രജനികാന്ത ജോലി ചെയ്‌തിരുന്ന ബാര്‍ ഹോട്ടല്‍ ഉടമയുടെ പ്രതികരണം

തൃശൂര്‍: ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്‍റെ പോസ്‌റ്റ്‌മോര്‍ട്ടംട്ടം പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി. ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം മഞ്ഞുമ്മലിലേയ്ക്ക് കൊണ്ടുപോയത്.

വിനോദിന്‍റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. രണ്ട് കാലുകളും അറ്റുപോയ നിലയിലുള്ള ദേഹത്ത് ഉണ്ടായിരുന്നത് 9 ആഴത്തിൽ ഉള്ള മുറിവുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളം-പാട്‌ന എക്‌സ്പ്ര‌സില്‍ വെച്ച് ഒഡീഷ സ്വദേശി രജനികാന്തയോട് വിനോദ് കണ്ണന്‍ ടിക്കറ്റ് ചോദിച്ചതിനെ ചൊല്ലിയുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രജനികാന്ത മനപൂര്‍വ്വം വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയാരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പ്രതി പിന്നില്‍ നിന്ന് ഇരുകൈയും കൊണ്ട് തള്ളി ഇടുകയായിരുന്നു.

കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയും കരുതലോടെയും ആണ് പ്രതി വിനോദിനെ തള്ളിയിട്ടതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. രജനികാന്തയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കനാണ് പൊലീസ് തീരുമാനം.

അതേസമയം കുന്നംകുളത്തെ ബാര്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന രജനികാന്തയെ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിടുകയായിരുന്നുവെന്ന് ബാര്‍ ഉടമ പറഞ്ഞു. രണ്ടു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

Also Read:ജീവിച്ച് കൊതി തീരാത്ത പുതിയ വീട്ടിലേക്ക് ജീവനറ്റ് വിനോദെത്തും; വിയോഗം ഉള്‍ക്കൊള്ളാനാകാതെ ബന്ധുക്കൾ

ABOUT THE AUTHOR

...view details