കേരളം

kerala

ETV Bharat / state

ഉത്തരേന്ത്യൻ മോഡൽ കുതിര കച്ചവടം കേരളത്തിലേക്കും? തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം

കൂറുമാറാന്‍ തോമസ് കെ തോമസ്, ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും പണം വാഗ്‌ദാനം ചെയ്‌തെന്നാണ് ആരോപണം. പരാതി സിപിഎം സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്‌ത് മുഖ്യമന്ത്രി.

ALLEGATIONS ON THOMAS K THOMAS  ANTONY RAJU  KOVOOR KUNJUMON  തോമസ് കെ തോമസ്
Thomas K Thomas (FaceBook)

By ETV Bharat Kerala Team

Published : 5 hours ago

കണ്ണൂര്‍ :ഉപതെരഞ്ഞെടുപ്പ് വേളയിൽ കേരള രാഷ്ട്രീയത്തെയും ഇടതുമുന്നണിയേയും പിടിച്ചു കുലുക്കുന്ന കോഴ ആരോപണം ആണ് പുറത്ത് വന്നിട്ടുള്ളത്. കുട്ടനാട് എംഎൽഎയും എന്‍സിപി നേതാവും ആയ തോമസ് കെ തോമസ് എംഎല്‍എക്ക് എതിരെയാണ് കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്‌ദാനം ചെയ്‌തു എന്നാണ് ആരോപണം.

പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തു. തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്. കുറച്ച് മാസങ്ങൾക്കു മുൻപ് മാഹാരാഷ്ട്രയിൽ വരെ എത്തിയ മന്ത്രി മാറ്റ ചർച്ചകൾക്ക് തടസം ആയതും ഈ ആരോപണം ആണെന്നാണ് സൂചന.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെയും ആന്‍റണി രാജുവിനെയും വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ആന്‍റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാര്‍ത്ത നിഷേധിക്കാൻ ആന്‍റണി രാജു തയാറായില്ല എന്നതും ശ്രദ്ധേയമാണ്.

ആരോപണം വൻ വിവാദമായതോടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്‌തു എന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്‌തത്.

കൂടാതെ വിഷയം വിവാദം ആയതോടെ ഈ മാസം 29 വീണ്ടും ആലപ്പുഴ ജില്ല കമ്മിറ്റി യോഗം ചേരും. അതേസമയം, കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തിന്‍റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഇന്നലെയാണ് കത്ത് നല്‍കിയത്. ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു. താന്‍ ശരത് പാവാറിനൊപ്പമാണെന്നും ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ദിവ്യ നൽകിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നത്; എഡിഎമ്മിന്‍റെ മരണത്തിൽ സിപിഎം നടപടിക്ക് സാധ്യത

ABOUT THE AUTHOR

...view details