കോഴിക്കോട്:യൂസ്‌ഡ് കാർ ഷോറൂം 'റോയൽ ഡ്രൈവ്' സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കോടികളുടെ കള്ളപ്പണം കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് 102 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.
റോയൽ ഡ്രൈവ് സ്ഥാപനങ്ങളിൽ റെയ്‌ഡ്; കണ്ടെത്തിയത് 102 കോടി രൂപയുടെ തട്ടിപ്പ്, സിനിമ, കായിക മേഖലയിലെ പ്രമുഖര്‍ക്കുള്‍പ്പെടെ ഇടപാടുകള്‍ - raid on Royal Drive Dealership
റോയൽ ഡ്രൈവ് എന്ന സ്ഥാപനത്തിന്‍റെ സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിലാണ് ഇൻകംടാക്‌സിന്‍റെ പരിശോധന. സിനിമ, കായിക മേഖലയിലെ പ്രമുഖരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം.
Published : Jul 5, 2024, 1:36 PM IST
കാർ ഷോറൂമിന്‍റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണ് രണ്ട് ദിവസമായി റെയ്‌ഡ് നടത്തിയത്. സിനിമ, കായിക മേഖലയിലെ ദേശീയ തലത്തിലുള്ള പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകളും പരിശോധനയിൽ കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
'റോയൽ ഡ്രൈവ്' കേന്ദ്രീകരിച്ച് വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്‌ഡ്. പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിന് വിൽപന നടത്തും. ഈ പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് വാങ്ങുന്ന കാറിന്‍റെ വില കള്ളപ്പണമായി നൽകിയതായും പരിശോധനയിൽ കണ്ടെത്തി. ഇടപാടിൽ ഉൾപ്പെട്ടവർക്ക് നോട്ടീസ് അയയ്ക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു.