പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ ജില്ലാ സെഷൻസ് കോടതി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി (92) 2020 സെപ്റ്റംബർ 7 ന് രാത്രി 11 ന് കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലപ്പെട്ട കേസിൽ വീട്ടിലെ പുറം പണികൾ ചെയ്‌തു വന്ന തമിഴ്‌നാട് സ്വദേശി മയിൽസാമി (73) യാണ് ശിക്ഷിക്കപ്പെട്ടത്.
പിഴത്തുക ജാനകിയുടെ ഇളയ മകന് നൽകണം, പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജഡ്‌ജി ജയകുമാർ ജോണിന്‍റേതാണ് വിധി. വീട്ടിലെ വേലക്കാരിയായ ഭൂപതിക്കും ജാനകിക്കും ഒപ്പം പ്രതിയും താമസിച്ചുവരികയായിരുന്നു.