ഇടുക്കി:മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ 1400 കോടി രൂപ എങ്കിലും വേണമെന്ന് ജലസേചന വകുപ്പ്. പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത് ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ്. പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് തയ്യാറായി. അന്തിമ റിപ്പോർട്ട് ഈ മാസം അവസാനം ജലസേചന വകുപ്പ് സർക്കാരിന് കൈമാറും.
സംസ്ഥാന സർക്കാർ രണ്ടാമത്തെ തവണയാണ് ഡിപിആർ തയ്യാറാക്കുന്നത്. 2011ലാണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്. അതില്‍ 600 കോടി രൂപയാണ് ചെലവായി കണക്കാക്കിയത്. തമിഴ്‌നാട് അനുമതി നൽകിയാൽ എട്ട് വര്‍ഷത്തിനുളളില്‍ പുതിയ ഡാം നിർമിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ തമിഴ്‌നാട് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് അനുകൂലമായ ഒരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.