ഇടുക്കി : ഇരട്ടയാറ്റിലെ 17 കാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോക്‌സോ കേസിലെ അതിജീവിതയായ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ആത്മഹത്യയാണെന്നാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമാവുന്നത്.
കൊലപാതക സാധ്യതയും തള്ളാതെയുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ 10.30 ഓടെയാണ് 17 കാരിയെ കിടപ്പ് മുറിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. ടീ ഷർട്ടും ഇറുകിയ പാൻ്റുമണിഞ്ഞ് കഴുത്തിൽ ബൽറ്റ് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.
കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിൽ കണ്ടത് സംശത്തിനിട നൽകി. ആരെങ്കിലും ബെൽറ്റ് മുറുക്കിയതാണോ സ്വയം ബൽറ്റ് മുറുക്കി മരിച്ചതാണോ എന്നതാണ് അന്വേഷിക്കുന്നത്. ഈ രണ്ട് സാധ്യതയും തള്ളിക്കളയാതെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബല പ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളില്ല. ഫോൺ മെസേജുകൾ പരിശോധിച്ചതിൽ നിന്നും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.