കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചു ; പ്രതിസന്ധിയില്‍ കെഎസ്‌ഇബി

വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചു. ഇത് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുകയാണ്.

By ETV Bharat Kerala Team

Published : Mar 14, 2024, 12:38 PM IST

Electricity Consumption  electricity board  Current Bill increase  KSEB In Crisis
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുത ഉപയോഗം വർധിച്ചു (Electricity Consumption Has increased). വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കിയാണ് ഉപഭോഗം കുതിച്ചുയരുന്നത്. കറന്‍റ് ബിൽ കൂടുമോ എന്ന ആശങ്ക ഉയരുകയാണ്. ചൊവ്വാഴ്‌ചത്തെ (12-03-2024) വൈദ്യുതി ഉപയോഗം 10.13872 കോടി യൂണിറ്റായി വർധിച്ചിരുന്നു. തിങ്കളാഴ്‌ച (11-03-2024) 10.01 കോടി യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപയോഗം.

ചൊവ്വാഴ്‌ച പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5004 മെഗാവാട്ട് ആയി കുറഞ്ഞിരുന്നു. 5,031 മെഗാവാട്ട് ആയിരുന്നു തിങ്കളാഴ്‌ച. നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം സ്ഥിതി കൂടുതൽ ഗുരുതരം ആകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ദിവസവും 15 മുതൽ 20 കോടി രൂപ വരെ നൽകി വൈദ്യുതി വാങ്ങിയാണ് ലോഡ് ഷെഡിങ് ഒഴിവാക്കുന്നത്.

7.94391 കോടി യൂണിറ്റ് ചൊവ്വാഴ്‌ച പുറത്തുനിന്ന് വാങ്ങിയപ്പോൾ സംസ്ഥാനത്തെ ജല വൈദ്യുതിയുടെ ഉത്പാദനം 1.9721 കോടി യൂണിറ്റ് മാത്രമായിരുന്നു. കേരളത്തിനുള്ള കേന്ദ്ര വിഹിതം 1600 മെഗാവാട്ടാണ്. വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ടും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ടുമാണ്. അങ്ങനെ ആകെമൊത്തം 4400 മെഗാവാട്ട്.

ഇതുകഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വൻ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്. മാർച്ചിൽ പീക് ലോഡ് സമയത്തെ പരമാവധി വൈദ്യുതി ആവശ്യം 4800 മെഗാവാട്ട് ആകുമെന്നാണ് ബോർഡ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുടർച്ചയായി 2 ദിവസം പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ് കടക്കുകയും പീക് ലോഡ് സമയത്തെ ആവശ്യം 5000 മെഗാവാട്ട് കടക്കുകയും ചെയ്‌തതോടെ അടുത്ത മാസം സ്ഥിതി കൂടുതൽ ഗുരുതരം ആകുമെന്നാണ് കണക്കുകൂട്ടൽ.

ALSO REDA : സംസ്ഥാനത്തെ വര്‍ധിക്കുന്ന വൈദ്യുതി ഉപഭോഗം; ഉന്നത തലയോഗം ഇന്ന്

ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ്, ജാബുവ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വർഷത്തെ കരാറിൽ 2015 ൽ യുഡിഎഫ് സർക്കാർ ഏർപ്പെട്ടിരുന്നു. എന്നാൽ യൂണിറ്റിന് 4.29 പൈസയ്ക്ക്‌ വൈദ്യുതി ലഭ്യമാക്കുന്ന കരാർ റദ്ദാക്കിയത് തെറ്റായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അടുത്തിടെ അത് വീണ്ടും പുനസ്ഥാപിച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ വീണ്ടും ജനങ്ങളുടെ തലയില്‍ സർചാർജ് വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ABOUT THE AUTHOR

...view details