തിരുവനന്തപുരം: എസ്‌എഫ്‌ഐ-ഗവര്‍ണര്‍ തെരുവ് നടകങ്ങള്‍ക്ക് പിന്നാലെ കേരള ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനും ഇസഡ് പ്ലസ് വിഭാഗം സുരക്ഷയും സിആര്‍പിഎഫ് ജവാന്‍മാരുടെ സുരക്ഷയും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഗവര്‍ണറുടെയും രാജ്ഭവന്‍റെയും സുരക്ഷ ചുമതല സംസ്ഥാന പൊലീസിനാണ് (Center Provide CRPF's Z Plus Security For Governor).
തനിക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും തന്നെ അപായപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണയോടെ ശ്രമിക്കുകയും ചെയ്‌തുവെന്ന് ഗവര്‍ണര്‍ ആരോപിക്കുകയും ഇക്കാര്യം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിനെയും രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ അറിയിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് സുരക്ഷ കേന്ദ്രം ഏറ്റെടുത്തതായി രാജ്ഭവന്‍ അറിയിച്ചത് (Z Plus Security For Governor ).
ഇക്കാര്യം അറിയിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറത്തിറക്കിയിട്ടില്ല. 55 സുരക്ഷ ഉദ്യോഗസ്ഥരുടെ ഒരു വലയമാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ളത്. ഒരു സമയത്ത് 10 സിആര്‍പിഎഫ് ജവാന്‍മാരും എന്‍എസ്‌ജി കമാന്‍ഡോകളും അടങ്ങുന്നതായിരിക്കും ഇനി സുരക്ഷ. കര്‍ശന സുരക്ഷ പരിശോധനകളും ഇനിയുണ്ടാകും (Governor Arif Mohammed Khan).
യാത്രകള്‍ക്കിടെ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. അതിനിടെ തന്നെ എസ്എഫ്‌ഐ നടുറോഡില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഗവര്‍ണറെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എന്നിവരും ഗവര്‍ണറെ വിളിച്ച് സംസാരിച്ചു. ഇക്കാര്യവും രാജ്ഭവന്‍ സ്ഥിരീകരിച്ചു (Governor And SFI Issues).
പ്രതിഷേധത്തിനിടെയും യാത്ര:എസ്‌എഫ്‌ഐ പ്രതിഷേധങ്ങൾക്കും തുടര്‍ന്നുണ്ടായ വിവാദങ്ങൾക്കും ഇടയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (ജനുവരി 27) വൈകിട്ട് 6.15ന് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകും.