തിരുവനന്തപുരം:വേനൽ കഴിഞ്ഞ് മഴക്കാലം എത്തുന്നതോടെ പകർച്ച വ്യാധികളുടെ വരവ് തടയാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ആരോഗ്യ വകുപ്പിന്‍റെ ജില്ല വെക്‌ടർ കൺട്രോൾ തയ്യാറാക്കിയ ഹോട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് മഴക്കാലപൂർവ ശുചീകരണം ശക്തിപ്പെടുത്താനാണ് തീരുമാനം.
കഴിഞ്ഞ വർഷത്തിലെയും 2024 മാർച്ച് വരെയും നഗരത്തിൽ എലിപ്പനി, ചിക്കുൻ ഗുനിയ, ചെള്ള് പനി, ഡെങ്കിപ്പനി എന്നിവ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം തിട്ടപ്പെടുത്തിയാണ് ഹോട്‌സ്‌പോട്ടുകൾ നിർണയിച്ചത്. ഹോട്‌സ്‌പോട്ട് സാധ്യത മേഖലകളെയും പ്രത്യേകം തിരിച്ചിട്ടുണ്ട്. ജൂൺ 10-നകം മഴക്കാല ശുചീകരണം പൂർത്തിയാക്കി നഗരസഭയുടെ ശുചിത്വാരോഗ്യ കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗവും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ പരിധിയിലെ 100 വാർഡുകളിലും പകർച്ച വ്യാധി സ്ഥിരീകരിച്ചവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്‌സ്‌പോട്ടുകളെ ജില്ല ആരോഗ്യവിഭാഗം നിശ്ചയിച്ചത്. 22 ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകൾ, 2 ചിക്കുൻഗുനിയ ഹോട്‌സ്‌പോട്ടുകൾ, 6 എലിപ്പനി ഹോട്‌സ്‌പോട്ടുകൾ, 5 ചെള്ള് പനി ഹോട്‌സ്‌പോട്ടുകളുമാണ് ജില്ല മെഡിക്കൽ ഓഫിസർ തിരുവനന്തപുരം നഗരസഭയ്‌ക്ക് കൈമാറിയ പട്ടികയിലുള്ളത്.
തിരുവനന്തപുരം നഗരത്തിലെ ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകളും 2024 മാർച്ച് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും
- മെഡിക്കൽ കോളജ്- 21 പേർക്ക് രോഗം സ്ഥിരീകരിച്ചു.
- കരമന- 20 പേർക്ക്
- തിരുമല- 17 പേർക്ക്
- ബീമാപള്ളി- 16 പേർക്ക്
- വട്ടിയൂർക്കാവ്- 14 പേർക്ക്
- നേമം- 14 പേർക്ക്
- പട്ടം- 14 പേർക്ക്
- വള്ളക്കടവ്- 13 പേർക്ക്
- ശ്രീകാര്യം- 12 പേർക്ക്
- പേരൂർക്കട- 11 പേർക്ക്
- നാലഞ്ചിറ- 9 പേർക്ക്
- മണക്കാട്- 8 പേർക്ക്
- ചെറുവയ്ക്കൽ- 8 പേർക്ക്
- പൂന്തുറ. 8 പേർക്ക്
- കഴക്കൂട്ടം- 8 പേർക്ക്
- ഉള്ളൂർ- 7 പേർക്ക്
- കവടിയാർ- 5 പേർക്ക്
- മുല്ലൂർ- 5 പേർക്ക്
- ചേട്ടിവിളാകം- 5 പേർക്ക്
- വഞ്ചിയൂർ- 5 പേർക്ക്
- പൂജപ്പുര- 5 പേർക്ക്
- ചെമ്പഴന്തി- 5 പേർക്ക്