കേരളം

kerala

ETV Bharat / state

കാറില്‍ രക്തക്കറ; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനത്തില്‍ ഫോറന്‍സിക് പരിശോധന - Bloodstain Found In Car - BLOODSTAIN FOUND IN CAR

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാഹുലിന്‍റെ കാറിൽ രക്തക്കറ കണ്ടെത്തി

DOMESTIC VIOLENCE CASE  PANTHEERAMKAVU CASE  BLOODSTAIN FOUND ON ACCUSEDS CAR  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്‌
domestic violence case accused (Source: Etv Bharat)

By ETV Bharat Kerala Team

Published : May 19, 2024, 10:19 AM IST

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിന്‍റെ കാറിൽ രക്തക്കറ കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത കാറിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. അതിനിടെ രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി.

പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെയാണ്‌ സസ്പെന്‍ഡ് ചെയ്‌തത്‌. ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.

ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്‍റെ കണ്ണിൽ പെടാതെ ചെക്ക് പോസ്റ്റ് കടക്കണം എന്നും നിർദേശിച്ചു. ശരത് ലാലിന്‍റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്‌ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്. കേബിള്‍ കഴുത്തില്‍ മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മദ്യലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി.

വിവാഹ സത്‌കാരത്തിനെത്തിയ കുടുംബം മകളുടെ ദേഹത്ത് പരിക്കേറ്റതിന്‍റെ പാടുകള്‍ കണ്ട് കാര്യം തെരക്കിയതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ALSO READ:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്‌; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

ABOUT THE AUTHOR

...view details