ലണ്ടന്‍: യുകെ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ലേബർ പാർട്ടിയുടെ ഏകപക്ഷീയമായ മുന്നേറ്റത്തിൽ മലയാളി സ്ഥാനാർഥി എറിക് സുകുമാരനും തോൽവി. ലണ്ടനിലെ സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിലായിരുന്നു എറിക് സുകുമാരന്‍ മത്സരിച്ചത്. ഇവിടെ ലേബർ പാർട്ടി സ്ഥാനാർഥി ബാംബോസ് കാരലമ്പോസ് 23,337 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായ എറിക് 8,037 വോട്ടുകളാണ് നേടിയത്. മണ്ഡലത്തിൽ 7 സ്ഥാനാർഥികൾ ജനവിധി തേടിയപ്പോൾ എറിക് ബാക്കി 5 പേരെയും പിന്നിലാക്കി.
അതേസമയം യുകെയിലാകെ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മുൻ ക്യാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ നിരവധി കൺസർവേറ്റീവ് പാർട്ടി പ്രതിനിധികളാണ് തോൽവി നേരിട്ടത്. സർക്കാർ രൂപീകരിക്കാൻ വേണ്ട 326 സീറ്റുകൾ നേടിയ ലേബർ പാർട്ടി പ്രതിനിധി കെയർ സ്‌റ്റാർമാർ (Keir Starmer) പുതിയ പ്രധാനമന്ത്രിയാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.