കേരളം

kerala

ETV Bharat / international

യുദ്ധക്കളമായി പശ്ചിമേഷ്യ: ഇറാന് നഷ്‌ടപ്പെടാന്‍ ഏറെയുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഇസ്രായേലിനെ തിരിച്ചടിച്ചു? - Iran Direct War with Israel

യുദ്ധക്കെടുതിയില്‍ അമര്‍ന്ന് പശ്ചിമേഷ്യ. ഇസ്രയേലിനെതിരെ തിരിച്ചടിക്കാന്‍ ഇറാന് തക്കതായ കാരണങ്ങളുണ്ട്. എംഇഎസ്‌എഫ്‌ കണ്‍വീനറും ആൽഫ്രഡ് ഡീക്കിൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സിറ്റിസൺഷിപ്പ് ആൻഡ് ഗ്ലോബലൈസേഷന്‍റെ ഡെപ്യൂട്ടി ഡയറക്‌ടറുമായ ഷഹ്‌റാം അക്ബർസാദെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.

By PTI

Published : 4 hours ago

IRAN ISRAEL WAR  ISRAEL MISSILE ATTACK  WEST ASIA WAR  ഇറാൻ ഇസ്രായേല്‍ പശ്ചിമേഷ്യ യുദ്ധം
Ayatollah Ali Khamenei And Benjamin Netanyahu (AP)

മെല്‍ബണ്‍: ഒക്‌ടോബര്‍ 1ന് ഇറാൻ ലോകത്തെ ഞെട്ടിച്ചുകൊണ്ട് 180ഓളം ബാലിസ്‌റ്റിക് മിസൈല്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതിന് പിന്നാലെയാണ് പശ്ചിമേഷ്യ യുദ്ധക്കളമാകുന്നത്. ഇറാൻ അയച്ച മിസൈലുകള്‍ ഇസ്രയേലും സഖ്യകക്ഷികളായ അമേരിക്കയും ചേര്‍ന്ന് തകര്‍ത്തെന്നും ഇറാൻ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്നും വ്യക്തമാക്കി ഇരുരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ബാലിസ്‌റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഉടനടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുക്കുകയും ചെയ്‌തു, ഇതിന് അമേരിക്കയും നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു.

ഇറാൻ വലിയ തെറ്റ് ചെയ്‌തെന്നും കനത്ത വില നല്‍കേണ്ടി വരുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ഇറാനിലെ ടെഹ്‌റാൻ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി തിരിച്ചടിക്കുകയും ചെയ്‌തു. ഇറാന്‍റെ പ്രോക്‌സി ഗ്രൂപ്പുകളായ ഹമാസിന്‍റെയും ഹിസ്ബുള്ളയുടെയും നേതാക്കൾക്കെതിരെയും ഗാസയിലെയും ലെബനനിലെയും അവരുടെ സൈന്യത്തിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലുമായി നേരിട്ടുള്ള ഏറ്റുമുട്ടലോ, യുദ്ധമോ ഉണ്ടായാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ആശങ്കയും ഭയവും ഇറാൻ ഭരണകൂടത്തിനുണ്ട്. അതിനാല്‍ തന്നെ പലസ്‌തീൻ ബ്രിഗേഡുകളായ ഹമാസിനെയും ലെബനനിലെ സൈനിക ഗ്രൂപ്പായ ഹിസ്‌ബുള്ളയെയും പിന്തുണയ്ക്കാനാണ് പലപ്പോഴും ഇറാൻ ശ്രമിച്ചത്.

Israel Soldiers (AP)

നേരിട്ട് ഒരു യുദ്ധത്തിന് ഇറാൻ തയ്യാറായിരുന്നില്ല, എന്നാല്‍ ഹമാസിനും ഹിസ്‌ബുള്ളയ്ക്കും വേണ്ട എല്ലാ സൈനിക സഹായങ്ങളും പരോക്ഷമായ രീതിയില്‍ ചെയ്യാൻ ഇറാൻ തയ്യാറുമാണ്. എന്നാല്‍ ഇതിനെല്ലാം ഹമാസിന്‍റെ ഉന്നത കമാൻഡറെയും ഹിസ്‌ബുള്ളയുടെ ഉന്നത കമാൻഡറെയും കൊലപ്പെടുത്തിയാണ് ഇറാന് അടക്കം ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയത്.

ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഇസ്‌മായിൽ ഹനിയയെ ജൂലൈ അവസാനം ടെഹ്‌റാനിൽ വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ ഹിസ്‌ബുള്ളയുടെ തലവൻ ഹസൻ നസ്‌റുള്ളയെയും ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലും കൊലപ്പെടുത്തി. ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തത് ഇറാനെയും ലോകത്തെയും ശരിക്ക് ഞെട്ടിച്ചിരുന്നു.

ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലെബനനിലെ പേജര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇറാന്‍ മുൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായും റെയ്‌സിയും ഒരു പേജര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇറാനിലെ പാര്‍ലമെന്‍റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്‌താനി വെളിപ്പെടുത്തിയിരുന്നു.

Missile Attack In Iran (AP)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതെല്ലാം കണക്കിലെടുമ്പോള്‍ ഇസ്രയേലാണ് ഇതിനുപിന്നിലെന്നും ഇസ്രയേലിനെ തിരിച്ചടിക്കല്‍ അനിവാര്യമാണെന്നും ഇറാൻ കരുതുകയായിരുന്നു. ഇനിയും ഇസ്രയേലിനെ തിരിച്ചടിച്ചില്ലെങ്കില്‍ ഇറാൻ ഭരണകൂടം ഒരു കഴിവുകെട്ടവരായി ലോകത്തിനു മുന്നില്‍ ചിത്രീകരിക്കപ്പെടുമെന്ന ഭയം ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇറാൻ ഇസ്രയേലിലേക്ക് 400ഓളം ബാലിസ്‌റ്റിക് മിസൈലുകള്‍ അയച്ച് ശക്തി തെളിയിച്ചത്.

ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളും പുതിയ പ്രസിഡന്‍റും

യഥാര്‍ഥത്തില്‍ ഇറാൻ ഇനിയും ഇസ്രയേലിനെ തിരിച്ചടിക്കുകയാണെങ്കില്‍ നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ കൂടി നേരിടേണ്ടതുണ്ട്. സമീപ വർഷങ്ങളിൽ ഇറാനിൽ നിരവധി ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം" എന്ന വലിയ പ്രസ്ഥാനവും ഇതിൽ ഉൾപ്പെടുന്നു. ഭരണകൂടത്തിന്‍റെ യുഎസ് വിരുദ്ധ, ഇസ്രയേൽ വിരുദ്ധ എന്നിവയ്‌ക്കെതിരെ ഇറാനിലുള്ളില്‍ നിന്ന് തന്നെ ചില വിഭാഗങ്ങള്‍ എതിര്‍ക്കുന്നുണ്ട്.

ഇറാന്‍റെ പുതിയ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ, പരിഷ്‌കരണവാദിയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ഇറാന്‍റെ ബന്ധം മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നയാളാണ്. ഇറാന്‍റെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം അന്താരാഷ്ട്ര സമൂഹവുമായി സംസാരിച്ചിരുന്നു. എന്നാല്‍ നിലവില്‍ സാഹചര്യം മോശമായതോടെ പെസെഷ്‌കിയാന്‍റെ ആഗ്രഹങ്ങളൊന്നും നടക്കുകയില്ല. പശ്ചിമേഷ്യ തന്നെ യുദ്ധക്കളമായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആത്യന്തികമായി ഇറാനിൽ വെടിയുതിർക്കുന്നത് പ്രസിഡന്‍റല്ല, യുദ്ധത്തിന്‍റെയും സമാധാന ചര്‍ച്ചകളുടെ അടക്കം വിഷയങ്ങള്‍ പരിഗണിക്കുകയും നടപടിയുടെ ഗതി തീരുമാനിക്കുകയും ചെയ്യുന്നത് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമാണ്. ഇറാന്‍റെ ആഭ്യന്തരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാൻ കഴിയാത്ത സമയത്ത് ഇസ്രായേലിനെതിരെയുള്ള ആക്രമണം ഇറാനില്‍ വലിയ നാശനഷ്‌ടങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്ന് തീര്‍ച്ചയാണ്.

Israel Attack In Lebanon (AP)

പശ്ചിമേഷ്യ ഇനിയും വലിയ യുദ്ധക്കളമാകുമോ?

ഇസ്രയേലില്‍ നിന്നും ഇനിയും തിരിച്ചടികള്‍ ഉണ്ടാകുമെന്ന് കരുതി തന്നെയാണ് ഇറാനും മുന്നോട്ട് പോകുന്നത്. ഇസ്രയേലിൽ നിന്നുള്ള കരമാര്‍ഗം നേരിട്ടുള്ള തിരിച്ചടിയും സമ്പൂർണ യുദ്ധവും ഇറാൻ പ്രതീക്ഷിക്കുന്നു. നെതന്യാഹുവിന്‍റെ രീതി അനുസരിച്ച് ഇനിയും ഇറാനിലേക്കുള്ള ആക്രമണം തുടരാനുള്ള സാഹചര്യമുണ്ട്.

ഇറാനെ ആക്രമിക്കാൻ അമേരിക്കയും തയ്യാറാകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഇറാന്‍റെ സ്ഥിതി ദയനീയമായിരിക്കും. ഇറാനെ പിന്തുണയ്ക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ പോലും തയ്യാറല്ല എന്നതാണ് വസ്‌തുത.

പേര്‍ഷ്യൻ രാജ്യങ്ങളുമായി ഇസ്രയേലും അമേരിക്കയും വാണിജ്യ ഇടപാടുകള്‍ നടത്തുന്നതിനാല്‍ പേർഷ്യൻ ഗൾഫിലെ യുഎസ് നേവി കപ്പലുകളും വാണിജ്യ കപ്പലുകളും ഇറാന്‍റെ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ട്. ഇത്തരം ആക്രമണങ്ങള്‍ പശ്ചിമേഷ്യയിലെ വ്യാപാര ഇടപാടുകള്‍ക്കും സുരക്ഷയ്ക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Read Also:പശ്ചിമേഷ്യ കത്തുന്നു; കൂടുതല്‍ രാജ്യങ്ങളിലക്ക് യുദ്ധം വ്യാപിക്കുമോ എന്ന് ആശങ്ക, ഇന്ത്യയ്ക്കും നിര്‍ണായകം

ABOUT THE AUTHOR

...view details