ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ജമാഅത്തെ ഇസ്‌ലാമിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി പുതിയ നേതൃത്വം. ഓഗസ്റ്റ് 1ന് പുറപ്പെടുവിച്ച നിരോധനമാണ് നീക്കം ചെയ്‌തത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും നേതൃത്വം അറിയിച്ചു. ദശലക്ഷക്കണക്കിന് അനുഭാവികളുള്ള ജമാഅത്തെ ഇസ്‌ലാമിയെ 2013ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഹസീനയുടെ നേതൃത്വത്തിലുളള സർക്കാർ പിന്നീട് ഓഗസ്റ്റ് 1ന് തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാർട്ടിയെ പൂർണമായും നിരോധിക്കുകയുണ്ടായി. ഈ വിലക്കാണ് ഇപ്പോൾ നീക്കിയത്.