ലഖ്‌നൗ (യുപി): 2022 ഡിസംബറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച സംഭവത്തില്‍ ഉത്തർപ്രദേശിലെ കോടതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. മാർച്ച് 24 ന് ഹാജരകാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ കോടതി സമൻസ് അയച്ചത്. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാദം കോടതി കേള്‍ക്കും.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ (ബിആർഒ) വിരമിച്ച ഡയറക്‌ടറും ആർമി കേണൽ റാങ്കിലുമുള്ള ഉദയ് ശങ്കർ ശ്രീവാസ്‌തവയാണ് അഭിഭാഷകൻ വിവേക് തിവാരി മുഖേന രാഹുല്‍ ഗാന്ധിക്കെതിരെ പരാതി സമർപ്പിച്ചത്. 2022 ഡിസംബർ 16 ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയില്‍ ഉള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക