കേരളം

kerala

ETV Bharat / bharat

വ്യവസായികള്‍ക്ക് ചുവപ്പ് പരവതാനി, ധനികര്‍ക്കും ഇടം, ഗോത്രവര്‍ഗക്കാരിയായ പ്രഥമവനിത പുറത്ത് ; പരിഹസിച്ച് രാഹുല്‍ - വ്യവസായികള്‍ക്ക് ചുവപ്പ് പരവതാനി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ക്കും ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിന്‍റെ വിമര്‍ശനം.

Rahul Gandhi  Prime Minister Narendra Modi  Red carpet for industrialists  വ്യവസായികള്‍ക്ക് ചുവപ്പ് പരവതാനി  ഗോത്രവര്‍ഗക്കാരിയായ പ്രഥമവനിത
Red carpet for industrialists, rich at Ram Temple event, no room for tribal President, poor: Rahul

By PTI

Published : Feb 16, 2024, 11:01 PM IST

ചന്ദൗലി(ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വ്യവസായികള്‍ക്കും ശതകോടീശ്വരന്‍മാര്‍ക്കും രാമക്ഷേത്രപ്രതിഷ്‌ഠ ചടങ്ങില്‍ ചുവപ്പ് പരവതാനി വിരിച്ചപ്പോള്‍ ആ പരിസരത്തെങ്ങും രാജ്യത്തെ പ്രഥമവനിതയെയോ പാവങ്ങളെയോ തൊഴിലില്ലാത്ത യുവാക്കളെയോ കര്‍ഷകരെയോ കണ്ടില്ലെന്ന് രാഹുല്‍ പറഞ്ഞു( Rahul Gandhi ).

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചപ്പോള്‍ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ വിമര്‍ശനങ്ങള്‍. മാധ്യമങ്ങള്‍ക്ക് നേരെയുമുണ്ടായി രാഹുലിന്‍റെ ഒളിയമ്പ്. മാധ്യമങ്ങള്‍ തൊഴിലില്ലായ്മയെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ കര്‍ഷകപ്രശ്‌നങ്ങളെക്കുറിച്ചോ മിണ്ടുന്നില്ലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം( Prime Minister Narendra Modi).

രാജ്യം ഇപ്പോള്‍ നേരിടുന്ന രണ്ട് വലിയ പ്രശ്നങ്ങള്‍ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മറ്റൊരു പ്രശ്നം സാമൂഹ്യനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ശതകോടീശ്വരന്‍മാര്‍ക്ക് വേണ്ടിയാണ് രാജ്യത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൃഷിഭൂമി മുഴുവന്‍ തട്ടിയെടുക്കപ്പെട്ടിരിക്കുന്നു.

പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും പെരുകുകയാണ്. എന്നാല്‍ ഇവയെന്തെങ്കിലും നിങ്ങള്‍ ടെലിവിഷനില്‍ കാണുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. മാധ്യമങ്ങള്‍ താരങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പാകിസ്ഥാനെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ തൊഴിലില്ലായ്മയെക്കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ മാധ്യമങ്ങള്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ?(Red carpet for industrialists)?. രാഹുല്‍ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ ചലച്ചിത്രതാരങ്ങളെയും ശതകോടീശ്വരന്‍മാരെയും ചില ബിജെപി നേതാക്കളെയും നാം കണ്ടു. ആരെങ്കിലും നമ്മുടെ ഗോത്രവര്‍ഗ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ അവിടെ കണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

രാജ്യം രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലാണ്. സഹോദരങ്ങളെ തമ്മിലടിപ്പിക്കലും നിങ്ങളുടെ പോക്കറ്റിലെ പണം എടുത്ത് ശതകോടീശ്വരന്‍മാര്‍ക്ക് നല്‍കലുമാണ് ഇവിടെ നടക്കുന്നത്. മറ്റൊരു ആശയം കൂടി ഇവിടെ ഇപ്പോള്‍ തുറന്ന് വച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും കച്ചവടമാണ് ഇവിടെ നടക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങ് രാഹുലിന്‍റെ സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിക്ക് കോണ്‍ഗ്രസ് പതാക കൈമാറിയതോടെ ഉത്തര്‍പ്രദേശിലെ ഭാരത് ജോഡോ ന്യായ് യാത്രക്ക് തുടക്കമായി. റായ്‌ബറേലിയില്‍ യാത്രയ്‌ക്കൊപ്പം കൂടുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പര്യടനത്തിന് ശേഷം യാത്ര രാജസ്ഥാനിലേക്ക് കടക്കും. കിഴക്ക് പടിഞ്ഞാറ് മണിപ്പൂര്‍-മുംബൈ യാത്ര 15 സംസ്ഥാനങ്ങളിലൂടെ 6700 കിലോമീറ്റര്‍ പിന്നിടും. നീതി ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന യാത്രയിലുടനീളം സാധാരണക്കാരുമായി രാഹുല്‍ സംവദിക്കുന്നുണ്ട്

Also Read: 'ആശുപത്രിയിലായതിനാല്‍ എത്താനാവില്ല' ; ഭാരത് ജോഡോ ന്യായ് യാത്രയെ യുപിയിലേക്ക് സ്വീകരിക്കാന്‍ പ്രിയങ്കയില്ല

ABOUT THE AUTHOR

...view details