മുംബൈ : താൻ മരിച്ചിട്ടില്ലെന്നും, മരിച്ചെന്ന വാർത്ത കാൻസർ ബോധവത്കരണത്തിന്‍റെ ഭാഗമെന്നും നടി പൂനം പാണ്ഡെ. ഇൻസ്‌റ്റഗ്രാമിലൂടെയാണ് നടിയുടെ വിശദീകരണം. വ്യാജ വാർത്ത നൽകിയത് സെര്‍വിക്കല്‍ കാൻസറിനെപ്പറ്റി ബോധവത്കരണം നടത്താനാണ്. വാർത്തയിലൂടെ വേദനിപ്പിച്ചതിന് മാപ്പെന്നും പൂനം ഇന്ന് (03.02.24) ഇൻസ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു.
സെര്‍വിക്കല്‍ കാൻസർ ബാധിച്ച് താന്‍ മരിച്ചെന്ന റിപ്പോർട്ടുകൾ വന്ന് ഒരു ദിവസത്തിന് ശേഷമാണ് പൂനം വിശദീകരണവുമായി രംഗത്തെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുക എന്നതായിരുന്നു തന്‍റെ ഉദ്ദേശം.
മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. തന്നെ സെർവിക്കൽ കാൻസർ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്ത ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ അത് കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറുകള്‍ പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും എച്ച്പിവി വാക്‌സിനെടുത്തും അതിനെ ചെറുക്കാനാകുമെന്നും പൂനം പറഞ്ഞു.