ന്യൂഡൽഹി : പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിൻ്റെ സമാപനത്തോടെ ലോക്‌സഭ പിരിഞ്ഞു (17th Lok Sabha). പതിനേഴാം ലോക്‌സഭയുടെ അവസാനത്തെ നടപടിക്രമമായിരുന്നു ബജറ്റ് സമ്മേളനം. സർക്കാരിന്‍റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം (PM Modi In Last Sitting Of 17th Lok Sabha).
പരിഷ്‌കാരത്തിൻ്റെയും പ്രകടനത്തിൻ്റെയും പരിവർത്തനത്തിൻ്റെയും കാലഘട്ടമായിരുന്നു കഴിഞ്ഞുപോയ അഞ്ച് വർഷം. രാജ്യം അതിവേഗത്തിൽ വലിയ മാറ്റങ്ങളിലേക്ക് നീങ്ങി. പരിഷ്‌കരണവും പ്രകടനവും നടക്കുന്നത് വളരെ അപൂർവമാണ്, പരിവർത്തനം കൺമുന്നിൽ കാണാൻ കഴിയുന്നു. രാജ്യം പതിനേഴാം ലോക്‌സഭയെ അനുഗ്രഹിക്കുമെന്നത് തീർച്ചയാണെന്നും മോദി പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സെഷനിൽ എല്ലാ എംപിമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. സഭയിലെ എല്ലാ അംഗങ്ങളും പ്രധാന സംഭാവനകള്‍ നൽകി. പ്രതിസന്ധി ഘട്ടത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങളുടെ അലവന്‍സ് ഉപേക്ഷിച്ച എല്ലാ എംപിമാർക്കും അഭിനന്ദനം. കൊറോണ കാലത്ത് എംപിമാര്‍ അവരുടെ ശമ്പളം 30% വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.