ബെംഗളൂരു (കർണാടക) : കർണാടക സർക്കാർ ഇന്ധനത്തിന്‍റെ വിൽപ്പന നികുതി വർധിപ്പിച്ചു. സംസ്ഥാനത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കും. പെട്രോൾ ലിറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയും വർധിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പെട്രോളിന്‍റെ വിൽപന നികുതി 3.92 ശതമാനം വർധിപ്പിച്ച് 25.92ൽ നിന്ന് 29.84 ശതമാനമാക്കി.
ഡീസലിൽ 14.34 ൽ നിന്ന് 18.44 ശതമാനമായി 4.1 ശതമാനമാണ് വർധന. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം. കർണാടകയിൽ 28 ൽ 19 സീറ്റ് എൻഡിഎയും 17 സീറ്റ് ജെഡി(എസ്) 2 ഉം നേടി. സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസിന് ഒമ്പത് സീറ്റുകളാണ് ലഭിച്ചത്.