കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ നക്‌സല്‍ നേതാവ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു, നാല് പേര്‍ രക്ഷപ്പെട്ടു - NAXALITE SHOT DEAD

ഏറ്റുമുട്ടല്‍ നടന്നത് അഞ്ചംഗ നക്‌സല്‍ സംഘം റേഷന്‍ വാങ്ങാനെത്തിയപ്പോള്‍, നാല് പേര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു.

VIKRAM GOWDA  NAXAL ENCOUNTER KARNATAKA  EEDU VILLAGE IN KARKALA  നക്‌സല്‍ നേതാവ് വിക്രം ഗൗഡ
Naxalite shot dead, four others escape in Karnataka (ETV Bharat)

By ETV Bharat Kerala Team

Published : Nov 19, 2024, 10:13 AM IST

ബെംഗളൂരു: നക്‌സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കര്‍ണാടകയില്‍ ഒരു നക്‌സല്‍ നേതാവ് കൊല്ലപ്പെട്ടു. ഉഡുപ്പി ജില്ലയിലെ കര്‍ക്കാല താലൂക്കിലെ ഈഡു ഗ്രാമത്തിലാണ്സംഭവം.

തിങ്കളാഴ്‌ച ഉച്ചയോടെയാണ് നക്‌സല്‍ വിരുദ്ധ സംഘം പ്രദേശത്ത് ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ആക്രമണം ആരംഭിച്ചതും. വിക്രം ഗൗഡ എന്ന മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു.

രണ്ട് പതിറ്റാണ്ടായി ദക്ഷിണേന്ത്യയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് വിക്രം ഗൗഡ. കേരളത്തിലും തമിഴ്‌നാട്ടിലുമായി ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. നിരവധി തവണ കര്‍ണാടകയിലെ കുടകിലും എത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റേഷന്‍ വാങ്ങാനെത്തിയ അഞ്ചംഗ സംഘത്തിന് നേരെയാണ് നക്‌സല്‍ വിരുദ്ധ സേന ആക്രമണം നടത്തിയത്.

ഇരുപത് കൊല്ലമായി പൊലീസ് തേടിക്കൊണ്ടിരുന്ന നക്‌സല്‍ നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ സ്ഥിരീകരിച്ചു. ഇരുപത് കൊല്ലമായി ഗൗഡ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം സദാശിവനഗറിലെ വീടിന് സമീപം വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. ഇയാളെ ജീവനോട് പിടികൂടാനായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വിക്രം ഗൗഡയെ പൊലീസ്‌ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞയാഴ്‌ച മറ്റ് രണ്ട് നക്‌സല്‍ നേതാക്കളായ ലതയെയും രാജുവിനെയും കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കായി ഹെബ്രി മേഖലയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെ ആണ് വിക്രം ഗൗഡയെക്കുറിച്ച് സൂചന കിട്ടിയത്.

G. Parameshwar (ETV Bharat)

തെരച്ചിലിനിടെ നക്‌സല്‍വിരുദ്ധ സേനയ്ക്ക് നിറയൊഴിക്കേണ്ടി വന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.

നക്‌സലുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. കീഴടങ്ങുന്ന നക്‌സലുകള്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നുണ്ട്. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അത് കൊലപാതകത്തിലേക്ക് നീളുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read:മണിപ്പൂര്‍ സംഘര്‍ഷം; അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നും ഉന്നതതല യോഗം, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

ABOUT THE AUTHOR

...view details