ന്യൂഡല്‍ഹി : പാർലമെന്‍റിലെയും സംസ്ഥാന അസംബ്ലിയിലെയും വോട്ടിനോ പ്രസംഗത്തിനോ കൈക്കൂലി വാങ്ങുന്ന എംപിക്കോ എംഎൽഎക്കോ വിചാരണയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീം കോടതി. പാർലമെന്‍റേറിയന് സംരക്ഷണം അവകാശപ്പെടുന്ന 1998 ലെ വിധി റദ്ദാക്കിയതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് വിധിച്ചു.
നിയമസഭാ സാമാജികർ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങിയാല്‍ സംരക്ഷണം നല്‍കുന്ന വിധി 1998 ലെ നരംസിംഹറാവും VS സിബിഐ എന്ന കേസിലാണ് ഉണ്ടാകുന്നത്. ഭരണഘടനയുടെ 105(2),194(2) അനുച്ഛേദം പ്രകാരം സമാജികര്‍ക്ക് സഭയില്‍ പരിരക്ഷയുണ്ടെന്നും വിചാരണ ചെയ്യാനാവില്ലെന്നുമാണ് 3–2 ഭൂരിപക്ഷത്തോടെയുള്ള 98ലെ വിധി. എന്നാല്‍ ഈ വിധി ഗുരുതരമായ അപകടമാണെന്നും അതിനാൽ അസാധുവാക്കുന്നു എന്നും സുപ്രീം കോടതി പറഞ്ഞു.