കേരളം

kerala

By ETV Bharat Kerala Team

Published : Feb 17, 2024, 7:48 PM IST

Updated : Feb 17, 2024, 8:24 PM IST

ETV Bharat / bharat

കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം; പ്രധാനമന്ത്രിയുമായി കമല്‍നാഥും മകനും കൂടിക്കാഴ്‌ച നടത്തും

കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും. കോണ്‍ഗ്രസില്‍ നിന്ന് കമല്‍നാഥും മകനും രാജി വച്ചതായും സൂചന.

Kamal Nath and his son  meet PM Modi at 9 pm tonight  resigned from the Congress  കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച
Kamal Nath and his MP son Nakul Nath have resigned from the Congress party

ന്യൂഡല്‍ഹി: കമല്‍നാഥിന്‍റെ ബിജെപി പ്രവേശന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ ഇന്ന് രാത്രി അദ്ദേഹവും മകന്‍ നകുല്‍ നാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതായും റിപ്പോര്‍ട്ടുണ്ട്( Kamal Nath and his son shall meet PM Modi).

ഇരുവരും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഡല്‍ഹിയില്‍ രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. ഇരുവരും നിലവില്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഇരുവരും ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തെ 28 നിയമസഭാംഗങ്ങളും കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന. ഇത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കും. സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം കുറയും(meet PM Modi at 9 pm tonight).

അതേസമയം കാര്യങ്ങള്‍ ഇത്രയും മുന്നോട്ട് പോയിട്ടും കമല്‍നാഥ് കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. താന്‍ ഇന്നലെ രാത്രി പത്തരയ്ക്കും കമല്‍നാഥുമായി സംസാരിച്ചതാണെന്നും അദ്ദേഹം ഛിദ്വാരയില്‍ ഉണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, കമല്‍നാഥിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. നെഹ്റു-ഗാന്ധി കുടുംബങ്ങളോടൊപ്പം രാഷ്‌ട്രീയ ജീവിതം ആരംഭിക്കുകയും ഈ കുടുംബങ്ങളോടൊപ്പം എക്കാലവും നിലകൊള്ളുകയും ജനത പാര്‍ട്ടി ഇന്ദിരാഗാന്ധിയെ ജയിലിലടച്ചപ്പോള്‍ അവര്‍ക്കൊപ്പം തന്നെ ശക്തമായി നിലയുറപ്പിക്കുകയും ചെയ്ത കമല്‍നാഥിനെപ്പോലൊരു നേതാവ് കോണ്‍ഗ്രസ് വിടുമെന്ന് ആരെങ്കിലും കരുതുമോ എന്നും അദ്ദേഹം ചോദിച്ചു(resigned from the Congress).

കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്‌ത്രവുമായി എക്കാലവും ചേര്‍ന്ന് നിന്ന നേതാവാണ് കമല്‍നാഥെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പത്വാരി പ്രതികരിച്ചു. ഇന്ദിരാഗാന്ധി അദ്ദേഹത്തിന്‍റെ തന്‍റെ മൂന്നാമത്തെ മകനായാണ് പരിഗണിച്ചിരുന്നത്. ഏഴു വര്‍ഷമായി അദ്ദേഹം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ഓരോ പാര്‍ട്ടിപ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍നാഥ് സിന്ധ്യയെ പോലെയല്ല. അടിമുടി കോണ്‍ഗ്രസുകാരനാണ് അദ്ദേഹം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പാര്‍ട്ടി വിടില്ല. അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്നൊരു ചിന്തപോലും തെറ്റാണെന്നും പത്വാരി കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചയോടെയാണ് കമല്‍നാഥും മകന്‍ നകുല്‍നാഥും ഡല്‍ഹിയിലെത്തിയത്. സ്വന്തം തട്ടകമായ ഛിദ്വാരയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പര്യടനത്തിലായിരുന്നു കമല്‍നാഥ്. ഇവിടെ നിന്ന് ഒന്‍പത് തവണ കമല്‍നാഥ് ലോക്‌സഭയിലെത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബാക്കി 28 സീറ്റുകളും ബിജെപി പിടിച്ചപ്പോള്‍ മകന്‍ നകുല്‍ നാഥിന് ഈ മണ്ഡലത്തില്‍ നിന്ന് വിജയക്കൊടി പാറിക്കാനായി.

Also Read:കമല്‍നാഥ് ബിജെപിയിലേക്ക്; അഭ്യൂഹങ്ങള്‍ക്കിടെ കമല്‍നാഥും മകനും ഡല്‍ഹിയില്‍

Last Updated : Feb 17, 2024, 8:24 PM IST

ABOUT THE AUTHOR

...view details