ഛത്തീസ്‌ഗഢ്: ഭാര്യക്ക് 3.7 കോടി രൂപ ജീവനാംശം നൽകാമെന്ന ഉറപ്പിൽ വിവാഹമോചനം നേടി ഹരിയാനയിലെ വൃദ്ധ ദമ്പതികൾ. ഭൂമി വിറ്റാണ് ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകിയത്. കർണാൽ ജില്ലയിൽ നിന്നുള്ള വൃദ്ധ ദമ്പതികളാണ് 43 വർഷം നീണ്ട് നിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. ഹൈക്കോടതിയിൽ നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് ധാരണയായത്. ഭർത്താവ് തൻ്റെ കൃഷിഭൂമിയും വിളകളും വിറ്റ് ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
69 കാരനായ ഭർത്താവ് 18 വർഷമായി 73 കാരിയായ ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. 1980 ഓഗസ്റ്റ് 27ന് ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവരുടെ ബന്ധം വഷളാവുകയായിരുന്നു. 2006 മെയ് 8ന് ഇവർ വേർപിരിഞ്ഞു. പിന്നീട് കർണാൽ കുടുംബ കോടതിയിൽ ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജിയിൽ കടുത്ത മാനസിക പീഡനം നേരിട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.