കേരളം

kerala

ETV Bharat / bharat

പരീക്ഷയ്ക്ക് മുമ്പ് 'പെൻ ഡേ' ആഘോഷിച്ചു; പെണ്‍കുട്ടികളെ ഷര്‍ട്ട് അഴിപ്പിച്ച് വീട്ടിലേക്ക് അയച്ചു; പ്രിന്‍സിപ്പാളിനെതിരെ പരാതി - PRINCIPAL FORCED GIRLS REMOVE SHIRT

പത്താം ക്ലാസിലെ 80 ഓളം പെൺകുട്ടികളുടെ ഷർട്ട് അഴിപ്പിച്ചെന്നാണ് പരാതി.

PEN DAY CELEBRATION DHANBAD SCHOOL  PRINCIPAL ATROCITY TO GIRLS  ധൻബാദ് സ്‌കൂള്‍ പെന്‍ ഡേ വിവാദം  പെന്‍ ഡേ ആഘോഷം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 11, 2025, 9:40 PM IST

ധൻബാദ്:ബോർഡ് പരീക്ഷയ്ക്ക് മുമ്പ് 'പെൻ ഡേ' ആഘോഷിച്ച പത്താം ക്ലാസ് വിദ്യാർഥിനികളെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷർട്ട് ഊരിച്ച് വീട്ടിലേക്ക് അയച്ചതായി പരാതി. ജാർഖണ്ഡിലെ ധൻബാദിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജനുവരി 9 ന് ആണ് സംഭവം. മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ ബോർഡ് പരീക്ഷകൾക്ക് മുമ്പുള്ള സ്‌കൂളിലെ അവസാന ദിനം ആഘോഷിക്കാനാണ് 'പെൻ ഡേ' സംഘടിപ്പിച്ചത്. സ്‌കൂളിലെ അവസാന ദിനം വിദ്യാർഥികൾ പരസ്‌പരം ഷർട്ടുകളിൽ ആശംസകൾ എഴുതുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ കുട്ടികളുടെ ആഘോഷത്തെ സ്‌കൂൾ പ്രിൻസിപ്പാള്‍ ദേവശ്രീ ശക്തമായി എതിർത്തിരുന്നു എന്ന് ചില മാതാപിതാക്കള്‍ പറഞ്ഞു.

'പെൻ ഡേ' ആഘോഷിച്ചതിന് പ്രിന്‍സിപ്പാള്‍ ആദ്യം പെൺകുട്ടികളെ ശകാരിക്കുകയും പിന്നീട് പത്താം ക്ലാസിലെ 80 ഓളം പെൺകുട്ടികളുടെ ഷർട്ട് ഊരാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിദ്യാർഥിനികളെ ഷർട്ട് ധരിക്കാൻ അനുവദിക്കാതെ ബ്ലേസറുകൾ മാത്രം ധരിച്ച് വീട്ടിലേക്ക് അയച്ചതായും മാതാപിതാക്കള്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രിൻസിപ്പാളിനെതിരെ കർശന നടപടി എടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പ്രിൻസിപ്പലിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് (11-01-2025) ഡെപ്യൂട്ടി കമ്മീഷണറുടെ (ഡിസി) ഓഫീസിന് പുറത്ത് തടിച്ചുകൂടി.

സംഭവത്തിൽ ഔപചാരിക അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പ്രാദേശിക എംഎൽഎ രാഗിണി സിങ്ങിനൊപ്പം മാതാപിതാക്കൾ ഡിസി മാധവി മിശ്രയെ കണ്ടു.

ഷര്‍ട്ട് അഴിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയതായി മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷകളുടെ സമ്മർദത്തിനൊപ്പം പ്രിന്‍സിപ്പാളിന്‍റെ പ്രവൃത്തി വിദ്യാര്‍ഥിനികള്‍ക്ക് ഇരട്ടി സമ്മര്‍ദമായെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.

സംഭവം വളരെ നിർഭാഗ്യകരവും ലജ്ജാകരവുമാണെന്ന് എംഎൽഎ രാഗിണി സിങ് പ്രതികരിച്ചു. വിദ്യാർഥികളുടെ മാനസിക ക്ഷേമത്തിൽ അവർ ആശങ്ക പ്രകടിപ്പിക്കുകയും പ്രിൻസിപ്പാളിന്‍റെ നടപടിയെ അപലപിക്കുകയും ചെയ്‌തു.

അതേസമയം, വിഷയം ജില്ലാ ഭരണകൂടം സമഗ്രമായി അന്വേഷിക്കുമെന്ന് ഡിസി മാധവി മിശ്ര മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. സംഭവം അന്വേഷിക്കാന്‍ സബ് ഡിവിഷണൽ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, സാമൂഹിക ക്ഷേമം, സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (SDPO), പ്രാദേശിക പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു അന്വേഷണ സമിതി രൂപീകരിച്ചിതായും ഡിസി അറിയിച്ചു.

കമ്മിറ്റി സ്‌കൂൾ സന്ദർശിച്ച് പെൺകുട്ടികളുമായും ജീവനക്കാരുമായും സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാകും എഫ്‌ഐആർ ഫയൽ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക എന്നും ഡിസി വ്യക്തമാക്കി.

Also Read:ഓജസും തേജസുമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ എന്തുവേണം? വനിതാ ഡിഐജി സ്‌കൂൾ കുട്ടികൾക്ക് നൽകിയ ഉപദേശം വൈറൽ

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ