കേരളം

kerala

കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി, ഡല്‍ഹി മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിത - Atishi Marlena new Delhi CM

By ETV Bharat Kerala Team

Published : Sep 17, 2024, 11:45 AM IST

Updated : Sep 17, 2024, 12:01 PM IST

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം മുഖ്യമന്ത്രി ആകുന്ന വനിത. മുഖ്യമന്ത്രി പദത്തിലെത്തുന്നത് കെജ്‌രിവാളിന്‍റെ രാജിയ്‌ക്ക് പിന്നാലെ.

ATISHI MARLENA DELHI CM  ARVIND KEJRIWAL RESIGNATION  DELHI NEW CM  അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി
Atishi Marlena (ETV Bharat)

ന്യൂഡല്‍ഹി :ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചതിന് പിന്നാലെ അതിഷി മര്‍ലേന മുഖ്യമന്ത്രി പദത്തിലേക്ക്. കെജ്‌രിവാള്‍ സര്‍ക്കാരിലെ വിദ്യാഭ്യാസം, ജലം, ധനം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി കസേരയിലെത്തുന്ന വനിതയാണ് എഎപി നേതാവായ അതിഷി.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായി കെജ്‌രിവാള്‍ ജയിലില്‍ കഴിയവെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നത് അതിഷിയായിരുന്നു. ഇന്ന് രാവിലെ എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.

അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ അംഗങ്ങളും അതിഷിയുടെ പേരാണ് ഉയര്‍ത്തിയത്. പിന്നാലെയാണ് അതിഷിയെ തന്നെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കെജ്‌രിവാളിന്‍റെ വിശ്വസ്‌തരായ എംഎല്‍എമാരില്‍ മുന്നിലാണ് അതിഷി. ഓഗസ്റ്റ് 15ന് കെജ്‌രിവാളിന്‍റെ അസാന്നിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അതിഷിയോട് ആവശ്യപ്പെട്ടതു മുതല്‍ കെജ്‌രിവാള്‍ പിന്‍ഗാമിയായി അതിഷിയെ കാണുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിഷിയുടെ മുഖ്യമന്ത്രി പദത്തിലൂടെ വനിത വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന വിശ്വാസവും എഎപിയ്‌ക്കുണ്ട്.

Also Read: കെജ്‌രിവാളിന് ശേഷം എന്ത്? തലസ്ഥാനം ഇനി ആര് ഭരിക്കും?; സാധ്യത പട്ടികയില്‍ ഇവരൊക്കെ...

Last Updated : Sep 17, 2024, 12:01 PM IST

ABOUT THE AUTHOR

...view details