സെന്‍റ് ലൂസിയ: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയൻ ടീമിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഐസിസി ടൂര്‍ണമെന്‍റില്‍ ഇരു ടീമും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരം കൂടിയാണിത്. ഫൈനലിലെ ആ തോല്‍വിയ്‌ക്ക് ഇന്ന് ഓസീസിനെ വീഴ്‌ത്തിക്കൊണ്ട് ഇന്ത്യ പകരം ചോദിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകര്‍.
ജയം എളുപ്പമാകില്ല, സൂപ്പര്‍ എട്ടിലെ ഇന്ത്യ ഓസീസ് പോരില്‍ തീപാറും
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg?imwidth=128)
Published : Jun 24, 2024, 6:22 PM IST
![ജയം എളുപ്പമാകില്ല, സൂപ്പര്‍ എട്ടിലെ ഇന്ത്യ ഓസീസ് പോരില്‍ തീപാറും INDIA VS AUSTRALIA T20 WORLD CUP 2024 ഇന്ത്യ ഓസ്‌ട്രലിയ ടി20 ലോകകപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2024/1200-675-21785327-thumbnail-16x9-ind-vs-aus.jpg?imwidth=3840)
ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും കങ്കാരുപ്പട കളത്തിലിറങ്ങുക.
സമ്മര്‍ദം ഓസ്‌ട്രേലിയക്കാണെങ്കിലും അവരെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനല്‍ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസീസായിരുന്നു കലാശപ്പോരില്‍ ആതിഥേയരായ ഇന്ത്യയെ വരിഞ്ഞുമുറുക്കി ലോക കിരീടത്തില്‍ മുത്തമിട്ടത്.
സെന്‍റ് ലൂസിയ: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയൻ ടീമിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഐസിസി ടൂര്‍ണമെന്‍റില്‍ ഇരു ടീമും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരം കൂടിയാണിത്. ഫൈനലിലെ ആ തോല്‍വിയ്‌ക്ക് ഇന്ന് ഓസീസിനെ വീഴ്‌ത്തിക്കൊണ്ട് ഇന്ത്യ പകരം ചോദിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകര്‍.
ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ഓസ്‌ട്രേലിയയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും കങ്കാരുപ്പട കളത്തിലിറങ്ങുക.
സമ്മര്‍ദം ഓസ്‌ട്രേലിയക്കാണെങ്കിലും അവരെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനല്‍ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസീസായിരുന്നു കലാശപ്പോരില്‍ ആതിഥേയരായ ഇന്ത്യയെ വരിഞ്ഞുമുറുക്കി ലോക കിരീടത്തില്‍ മുത്തമിട്ടത്.