ETV Bharat / state

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്': വിഡി സതീശന്‍ - VD SATHEESAN ON HEMA COMMITTEE - VD SATHEESAN ON HEMA COMMITTEE

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണവുമായി പ്രതിപക്ഷം. ഇരകള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. പ്രതിപക്ഷത്തിന്‍റേത് മുഖം നോക്കാതെയുള്ള സ്‌ത്രീപക്ഷ നിലപാടെന്ന് വിഡി സതീശന്‍.

HEMA COMMITTEE REPORT  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  VD SATHEESAN About Hema Report  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി
VD SATHEESAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 10, 2024, 7:35 PM IST

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ പരാമര്‍ശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ട് നാലര വര്‍ഷം ഒളിച്ചുവച്ചത് എന്തിന് വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണമെന്നും പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തന്നെയല്ലേ പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിപക്ഷം പറഞ്ഞു എന്നതു മാത്രമല്ല, നീതിബോധമുള്ള ആര്‍ക്കും ഇങ്ങനെയെ പറയാനാകൂ. കൃത്യമായ നിയമപരിശോധന നടത്തിയാണ് പ്രതിപക്ഷം അഭിപ്രായം പറഞ്ഞത്. പ്രതിപക്ഷത്തിൻ്റെ അഭിപ്രായമായിരുന്നു ശരിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കം. പോക്സോ നിയമത്തിൻ്റെ സെക്ഷന്‍ 21, ബിഎന്‍എസ്എസ് ആക്‌ടിൻ്റെ 176(1), ബിഎന്‍എസ് ആക്‌ടിൻ്റെ 199(സി) അനുസരിച്ചും ഒരു വിവരം കിട്ടിയാല്‍ അപ്പോള്‍ തന്നെ അന്വേഷണം നടത്തണം.

പോക്സോ ആക്‌റ്റും ബിഎന്‍എസും അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് തന്നെ ആറു മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിപക്ഷത്തിൻ്റെ ആവശ്യ പ്രകാരം അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തി.

എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചല്ല റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അതു തന്നെയാണ് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇരകള്‍ക്ക് നീതി കിട്ടണം. മുഖം നോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ പരാമര്‍ശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ട് നാലര വര്‍ഷം ഒളിച്ചുവച്ചത് എന്തിന് വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണമെന്നും പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തന്നെയല്ലേ പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

പ്രതിപക്ഷം പറഞ്ഞു എന്നതു മാത്രമല്ല, നീതിബോധമുള്ള ആര്‍ക്കും ഇങ്ങനെയെ പറയാനാകൂ. കൃത്യമായ നിയമപരിശോധന നടത്തിയാണ് പ്രതിപക്ഷം അഭിപ്രായം പറഞ്ഞത്. പ്രതിപക്ഷത്തിൻ്റെ അഭിപ്രായമായിരുന്നു ശരിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കം. പോക്സോ നിയമത്തിൻ്റെ സെക്ഷന്‍ 21, ബിഎന്‍എസ്എസ് ആക്‌ടിൻ്റെ 176(1), ബിഎന്‍എസ് ആക്‌ടിൻ്റെ 199(സി) അനുസരിച്ചും ഒരു വിവരം കിട്ടിയാല്‍ അപ്പോള്‍ തന്നെ അന്വേഷണം നടത്തണം.

പോക്സോ ആക്‌റ്റും ബിഎന്‍എസും അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് തന്നെ ആറു മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിപക്ഷത്തിൻ്റെ ആവശ്യ പ്രകാരം അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തി.

എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചല്ല റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പുറത്തുവന്ന വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അതു തന്നെയാണ് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇരകള്‍ക്ക് നീതി കിട്ടണം. മുഖം നോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.