ETV Bharat / state

'കിഫ്‌ബിയില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല' ; ഇഡിക്ക് മറുപടി നല്‍കി തോമസ് ഐസക്

author img

By ETV Bharat Kerala Team

Published : Jan 23, 2024, 10:10 AM IST

Kiifb ED case : കിഫ്ബിയെ സംബന്ധിച്ച തീരുമാനങ്ങളില്‍ തനിക്ക് മാത്രമായ ഉത്തരവാദിത്തമില്ലെന്ന് ഇഡിക്ക് മറുപടി നല്‍കി തോമസ് ഐസക്

Thomas Isaac Replys ED Notice,Kiifb ED case,ഇഡിക്ക് തോമസ് ഐസക്കിന്‍റെ മറുപടി,കിഫ്ബി ഇഡി കേസ്
'I am Not solely responsible' ; Thomas Isaac Replies ED Notice

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇഡിക്ക് മറുപടി നൽകി. ഈ കേസിൽ നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന ഇ.ഡി നോട്ടീസിനാണ് ഐസക് മറുപടി നൽകിയത്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല. മുഖ്യമന്ത്രി ചെയർമാനായ പതിനേഴംഗ ഡയറക്‌ടര്‍ ബോർഡാണ് തീരുമാനമെടുത്തത് (Thomas Isaac Replys ED Notice).

ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് തനിക്കുള്ളതെന്നും ഐസക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇത് ആദ്യമായാണ് മസാല ബോണ്ട് കേസിൽ ഐസക് ഇഡിക്ക് മറുപടി നൽകുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഏഴ് പേജുള്ള മറുപടി ഇഡിക്ക് ലഭിച്ചത്. ഇത് പരിശോധിച്ച ശേഷമായിരിക്കും ഇ.ഡി തുടർ നടപടി സ്വീകരിക്കുക.

വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച് ഐസക് ഇന്നലയും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. നാലാം തവണയായിരുന്നു ഐസക് ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടുനിന്നത്. അതേസമയം ഇഡി നോട്ടീസിനെതിരെ വീണ്ടും ഐസക് കോടതിയെ സമീപിച്ചേക്കും.

കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഹാജരാകാൻ അസൗകര്യമുണ്ടന്ന് ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു തീയതി പുതുക്കി നിശ്ചയിച്ച് ഇരുപത്തിരണ്ടിന് ഹാജരാകാൻ നോട്ടീസ് അയച്ചത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം - ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം. 2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്.

എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. ബന്ധുക്കളുടെ അടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്നും ഇ ഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നു.

വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു. വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായി ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.

തോമസ് ഐസക്കിന് സമൻസ് അയയ്‌ക്കുന്നത് നിർത്തിവയ്‌ക്കാൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയത് അയച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇഡിക്ക് മറുപടി നൽകി. ഈ കേസിൽ നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന ഇ.ഡി നോട്ടീസിനാണ് ഐസക് മറുപടി നൽകിയത്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല. മുഖ്യമന്ത്രി ചെയർമാനായ പതിനേഴംഗ ഡയറക്‌ടര്‍ ബോർഡാണ് തീരുമാനമെടുത്തത് (Thomas Isaac Replys ED Notice).

ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് തനിക്കുള്ളതെന്നും ഐസക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇത് ആദ്യമായാണ് മസാല ബോണ്ട് കേസിൽ ഐസക് ഇഡിക്ക് മറുപടി നൽകുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഏഴ് പേജുള്ള മറുപടി ഇഡിക്ക് ലഭിച്ചത്. ഇത് പരിശോധിച്ച ശേഷമായിരിക്കും ഇ.ഡി തുടർ നടപടി സ്വീകരിക്കുക.

വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച് ഐസക് ഇന്നലയും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. നാലാം തവണയായിരുന്നു ഐസക് ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടുനിന്നത്. അതേസമയം ഇഡി നോട്ടീസിനെതിരെ വീണ്ടും ഐസക് കോടതിയെ സമീപിച്ചേക്കും.

കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഹാജരാകാൻ അസൗകര്യമുണ്ടന്ന് ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു തീയതി പുതുക്കി നിശ്ചയിച്ച് ഇരുപത്തിരണ്ടിന് ഹാജരാകാൻ നോട്ടീസ് അയച്ചത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം - ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം. 2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്.

എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. ബന്ധുക്കളുടെ അടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്നും ഇ ഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നു.

വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു. വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായി ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.

തോമസ് ഐസക്കിന് സമൻസ് അയയ്‌ക്കുന്നത് നിർത്തിവയ്‌ക്കാൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയത് അയച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.