ETV Bharat / state

വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആത്മശാന്തി നേര്‍ന്ന് ബലിതര്‍പ്പണം; ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് - Balitharpanam on Karkataka Vavu

author img

By ETV Bharat Kerala Team

Published : Aug 3, 2024, 12:17 PM IST

Updated : Aug 3, 2024, 1:06 PM IST

കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതര്‍പ്പണത്തിന് ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്.

BALITHARPANAM  ബലിതര്‍പ്പണം  കര്‍ക്കടക വാവ് ബലിയിടല്‍  KOTTAYAM TEMPLES BALITHARPANAM
Balitharpanam (ETV Bharat)
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍ ഭക്തജന (ETV Bharat)

തിരുവനന്തപുരം : കേരളത്തിലെ വിവിധ സ്‌നാന ഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്താന്‍ പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വന്തം പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിന് പുറമേ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കൂടി ബലിതര്‍പ്പണം നടത്തി ഇത്തവണത്തെ കര്‍ക്കടക വാവ് വ്യത്യസ്‌തമായി. ചെറുതുരുത്തി നിളാതീരത്ത്‌ പങ്ങാവ്‌ ക്ഷേത്രത്തിലാണ് വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്കും ബലിതർപ്പണം നടത്തിയത്. ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ആണ് ബലി തർപ്പണം നടത്തുന്നത്.

രാവിലെ 3 മണിയോടെയാണ് പങ്ങാവ് ക്ഷേത്രത്തില്‍ ചടങ്ങുകൾ ആരംഭിച്ചത്. മഹാ തില ഹോമം സായൂജ പൂജ എന്നിവ പ്രത്യേകം നടത്തി. കൊരട്ടിക്കര ഗോദശർമ്മൻ നമ്പൂതിരിയാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. ബലിതര്‍പ്പണത്തോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങൾ ക്ഷേതത്തിൽ ഒരുക്കിയിരുന്നു.

ആലുവ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്ക് : ആലുവ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. പിതൃ മോക്ഷം തേടി ബലിയിടാൻ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ആലുവയിൽ എത്തിയിട്ടുണ്ട്.

മഴ മാറി നിന്നതിനാൽ തടസങ്ങളില്ലാതെ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറത്ത് വെള്ളമുയർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയത്. ഇവിടെ 45 ബലിത്തറകളാണ് ഇത്തവണ സജ്ജീകരിച്ചത്. ബലിതർപ്പണ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മണപ്പുറം, ജിസിഡിഎ റോഡുകളിലേക്കും സമീപമുള്ള പുരയിടങ്ങളിലുമൊക്കെ പിതൃകർമങ്ങൾ നടത്താൻ അനുവദിച്ചേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ല.

പുഴയിൽ ഫയർഫോഴ്‌സ് ബോട്ടുകൾ പട്രോളിങ് നടത്തുന്നുണ്ട്. വൻ പൊലീസ് സുരക്ഷ, ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫിസര്‍മാരുടെ സേവനം എന്നിവ പ്രദേളശത്ത് ഉറപ്പാക്കിയിട്ടുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും പറവൂർ കവല മണപ്പുറം റോഡ് വഴിയുമാണ് മണപ്പുറത്തേക്ക് കടത്തിവിടുന്നത്. മണപ്പുറത്ത് നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡ് വഴി മാത്രമാണ് പുറത്തേക്ക് വിടുന്നത്. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലേക്ക് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടില്ല.

ബലിതർപ്പണത്തിനായി നാഷണൽ ഹൈവേയിലൂടെ എറണാകുളം, നോർത്ത് പറവൂർ, അങ്കമാലി ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾക്ക് പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിങ് സ്‌കൂൾ ഗ്രൗണ്ടുകളിലാണ് പാർക്കിങ് അനുവദിച്ചത്.

കോട്ടയത്തെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍ തിരക്ക് : കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണത്തിന് കോട്ടയത്തെ ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്. ആയിരങ്ങളാണ് ബലിതർപ്പണത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ എത്തിയത്. കോട്ടയം ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ബലികർമ്മങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. രാജേന്ദ്ര പ്രസാദ് ശാന്തി ബലിതർപ്പണത്തിന് മുഖ്യകാർമികത്വം വഹിച്ചു.

വെളുപ്പിന് 4 മുതൽ ബലിയിടൽ ആരംഭിച്ചു. ക്ഷേത്രക്കടവിലും ക്ഷേത്രത്തിലും ഭക്തർക്ക് വേണ്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വേദഗിരി ധർമ്മശാസ്‌ത ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, വെന്നിമല ശ്രീരാമ ലക്ഷ്‌മണ ക്ഷേത്രം എന്നിവിടങ്ങളിലും ബലികർമ്മത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലി കർമ്മങ്ങൾക്ക് കുമരകം രജീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. വെളുപ്പിന് മുതൽ ഇവിടെ ഭക്ത ജനങ്ങളുടെ തിരക്ക് ആയിരുന്നു. വിവിധ ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളിലും ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.

കുറവിലങ്ങാട് കളത്തൂര്‍ അരുവിക്കല്‍ ശ്രീ ശിവസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഭക്തര്‍ വാവ് ബലിക്കായി എത്തി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി മാറിയ ക്ഷേത്രവും ക്ഷേത്രത്തിന് മുന്നിലെ വെള്ളച്ചാട്ടവും കാണാന്‍ നാനാദേശങ്ങളില്‍ നിന്നും ധാരാളമാളുകള്‍ എത്തുന്നുണ്ട്.

Also Read : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather Updates In kerala

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍ ഭക്തജന (ETV Bharat)

തിരുവനന്തപുരം : കേരളത്തിലെ വിവിധ സ്‌നാന ഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്താന്‍ പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വന്തം പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിന് പുറമേ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കൂടി ബലിതര്‍പ്പണം നടത്തി ഇത്തവണത്തെ കര്‍ക്കടക വാവ് വ്യത്യസ്‌തമായി. ചെറുതുരുത്തി നിളാതീരത്ത്‌ പങ്ങാവ്‌ ക്ഷേത്രത്തിലാണ് വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്കും ബലിതർപ്പണം നടത്തിയത്. ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ആണ് ബലി തർപ്പണം നടത്തുന്നത്.

രാവിലെ 3 മണിയോടെയാണ് പങ്ങാവ് ക്ഷേത്രത്തില്‍ ചടങ്ങുകൾ ആരംഭിച്ചത്. മഹാ തില ഹോമം സായൂജ പൂജ എന്നിവ പ്രത്യേകം നടത്തി. കൊരട്ടിക്കര ഗോദശർമ്മൻ നമ്പൂതിരിയാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. ബലിതര്‍പ്പണത്തോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങൾ ക്ഷേതത്തിൽ ഒരുക്കിയിരുന്നു.

ആലുവ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്ക് : ആലുവ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. പിതൃ മോക്ഷം തേടി ബലിയിടാൻ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ ആലുവയിൽ എത്തിയിട്ടുണ്ട്.

മഴ മാറി നിന്നതിനാൽ തടസങ്ങളില്ലാതെ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറത്ത് വെള്ളമുയർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയത്. ഇവിടെ 45 ബലിത്തറകളാണ് ഇത്തവണ സജ്ജീകരിച്ചത്. ബലിതർപ്പണ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മണപ്പുറം, ജിസിഡിഎ റോഡുകളിലേക്കും സമീപമുള്ള പുരയിടങ്ങളിലുമൊക്കെ പിതൃകർമങ്ങൾ നടത്താൻ അനുവദിച്ചേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ല.

പുഴയിൽ ഫയർഫോഴ്‌സ് ബോട്ടുകൾ പട്രോളിങ് നടത്തുന്നുണ്ട്. വൻ പൊലീസ് സുരക്ഷ, ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫിസര്‍മാരുടെ സേവനം എന്നിവ പ്രദേളശത്ത് ഉറപ്പാക്കിയിട്ടുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും പറവൂർ കവല മണപ്പുറം റോഡ് വഴിയുമാണ് മണപ്പുറത്തേക്ക് കടത്തിവിടുന്നത്. മണപ്പുറത്ത് നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡ് വഴി മാത്രമാണ് പുറത്തേക്ക് വിടുന്നത്. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലേക്ക് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടില്ല.

ബലിതർപ്പണത്തിനായി നാഷണൽ ഹൈവേയിലൂടെ എറണാകുളം, നോർത്ത് പറവൂർ, അങ്കമാലി ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾക്ക് പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിങ് സ്‌കൂൾ ഗ്രൗണ്ടുകളിലാണ് പാർക്കിങ് അനുവദിച്ചത്.

കോട്ടയത്തെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് വന്‍ തിരക്ക് : കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണത്തിന് കോട്ടയത്തെ ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്. ആയിരങ്ങളാണ് ബലിതർപ്പണത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ എത്തിയത്. കോട്ടയം ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ബലികർമ്മങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. രാജേന്ദ്ര പ്രസാദ് ശാന്തി ബലിതർപ്പണത്തിന് മുഖ്യകാർമികത്വം വഹിച്ചു.

വെളുപ്പിന് 4 മുതൽ ബലിയിടൽ ആരംഭിച്ചു. ക്ഷേത്രക്കടവിലും ക്ഷേത്രത്തിലും ഭക്തർക്ക് വേണ്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വേദഗിരി ധർമ്മശാസ്‌ത ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, വെന്നിമല ശ്രീരാമ ലക്ഷ്‌മണ ക്ഷേത്രം എന്നിവിടങ്ങളിലും ബലികർമ്മത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലി കർമ്മങ്ങൾക്ക് കുമരകം രജീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. വെളുപ്പിന് മുതൽ ഇവിടെ ഭക്ത ജനങ്ങളുടെ തിരക്ക് ആയിരുന്നു. വിവിധ ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളിലും ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.

കുറവിലങ്ങാട് കളത്തൂര്‍ അരുവിക്കല്‍ ശ്രീ ശിവസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഭക്തര്‍ വാവ് ബലിക്കായി എത്തി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി മാറിയ ക്ഷേത്രവും ക്ഷേത്രത്തിന് മുന്നിലെ വെള്ളച്ചാട്ടവും കാണാന്‍ നാനാദേശങ്ങളില്‍ നിന്നും ധാരാളമാളുകള്‍ എത്തുന്നുണ്ട്.

Also Read : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather Updates In kerala

Last Updated : Aug 3, 2024, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.