ETV Bharat / state

ഇടിവെട്ട് സ്‌മാഷുകളുമായി ഇടുക്കിയുടെ മൈതാനങ്ങൾ; മധ്യവേനൽ അവധിയില്‍ ആർപ്പുവിളികൾ ഉയരുന്നു തുടങ്ങി - Volleyball in Idukki

മലപ്പുറംക്കാർക്ക് കാൽപന്ത് കളി എങ്ങനെയാണോ അതുപോലെ ഇടുക്കിയുടെ രക്തത്തിൽ അലിഞ്ഞതാണ് കൈപന്ത് കളിയും, മധ്യവേനൽ അവധിയെത്തിയതോടെ മൈതാനങ്ങളും ഉണര്‍ന്നു തുടങ്ങി

author img

By ETV Bharat Kerala Team

Published : Apr 10, 2024, 7:40 PM IST

SUMMER VACATION  VOLLEYBALL IN IDUKKI  HIGH RANGE GROUND IDUKKI  മധ്യവേനൽ അവധിയില്‍ വോളിബോള്‍
VOLLEYBALL IN IDUKKI
ഇടുക്കിയുടെ മൈതാനങ്ങളില്‍ കൈപന്ത് കളി

ഇടുക്കി: മധ്യവേനൽ അവധികാലം എത്തിയതോടെ കൈപന്തുകളിയിലൂടെ സജ്ജീവമാകുകയാണ് ഹൈറേഞ്ചിലെ മൈതാനങ്ങൾ. വേനലിനും തെരഞ്ഞെടുപ്പ് ചൂടിനുമൊപ്പം കായിക ആവേശത്തിലാണ് ഇടുക്കി. മധ്യവേനൽ അവധിയെത്തിയതോടെ ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പുവിളികൾ ഉയരുന്നു. ഇടുക്കിയുടെ മാമാങ്കമായ വോളിബോൾ മത്സരങ്ങൾ മൈതാനങ്ങൾ അടക്കിവാഴുകയാണ്.

മലപ്പുറംക്കാർക്ക് കാൽപന്ത് കളി എങ്ങനെയാണോ അതുപോലെ ഇടുക്കിയുടെ രക്തത്തിൽ അലിഞ്ഞതാണ് കൈപന്ത് കളിയും. തൊണ്ണൂറുകളില്‍ കളമൊഴിഞ്ഞ വോളിബോള്‍ മലയോര മണ്ണിൽ വീണ്ടും ആവേശം നിറക്കുകയാണ്. മണ്ണിനോടും, മഞ്ഞിനോടും, മലയോടും, മലംമ്പനിയോടും, വന്യ മൃഗങ്ങളോടും മല്ലടിച്ച്‌ എല്ലുമുറിയെ പണിയെടുത്തതിന്‌ ശേഷം മലയോര മേഖലയിലെ ചെറുമൈതാനങ്ങളില്‍ ഒത്തുകൂടുന്ന ഗ്രാമവാസികളായ കര്‍ഷകര്‍ക്ക്‌ വിനോദത്തിനായി ആകെയുള്ളത്‌ ഈ കളിയായിരുന്നു.

ചെറിയ മൈതാനങ്ങൾ മതിയെന്നതായിരുന്നു വോളിബോള്‍ ഇടുക്കിയിൽ വേരോടാൻ പ്രധാന കാരണം. പന്ത്‌ പൊട്ടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ പിന്നെ ആ ഗ്രാമം മുഴുവന്‍ അക്ഷമരായി കാത്തിരിക്കും. തൊടുപുഴയില്‍ നിന്നോ കോതമംഗലത്തുനിന്നോ ആരെങ്കിലും പുതിയ പന്തുമായി മലകയറിയെത്തുന്നതുവരെ ആ കാത്തിരിപ്പ് നീളും. ഹൈറേഞ്ചുകാരുടെ പ്രിയ പന്തുകളി വര്‍ധിത വീര്യത്തോടെയാണ്‌ തിരിച്ചെത്തിയിരിക്കുന്നത്. ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പ് വിളികൾ ഉയരുകയാണ്.

കുടിയേറ്റ കാലം മുതലേ വൈദ്യുതിയും ദൃശ്യമാധ്യമങ്ങളും ഒന്നും ഇല്ലാതിരുന്ന ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങള്‍ തങ്ങളുടെ ഏക വിനോദമാക്കി മാറ്റിയതും നെഞ്ചിലേറ്റിയതും ഈ പന്തുകളിയെയാണ്‌. കാലാന്തരത്തില്‍ ഗ്രാമഫോണും റേഡിയോയുമെല്ലാം അപ്രത്യക്ഷമായതുപോലെ വോളിബോള്‍ കളിയും നിലച്ചു. മലയോര മേഖലയിലെ മൈതാനങ്ങള്‍ ക്രിക്കറ്റിനും ഫുട്‌ ബോളിനും വഴിമാറുകയും ചെയ്‌തു.

ഹൈറേഞ്ചിലെ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബുകളും സംഘടനകളുമാണ് രണ്ട്‌ പതിറ്റാണ്ടുകാലത്തിന്‌ ശേഷം വോളിബോളിനെ തട്ടി ഉരുട്ടി വീണ്ടും കളിക്കളത്തില്‍ എത്തിച്ചത്. തൊടുപുഴയിൽ നിന്നോ കോതമംഗലത്ത് നിന്നോ എത്തിച്ച പഴയ പന്തുകൾ തട്ടിയാണ് ഹൈറേഞ്ച്ക്കാർ കൈപന്തുകളിയുടെ ബാലപാഠങ്ങൾ ഹൃദ്യമാക്കിയത്.
വാഹനമില്ലാതിരുന്ന കാലത്തും കാല്‍നടയായി മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍വരെ സഞ്ചരിച്ച്‌ ടീം അംഗങ്ങള്‍ പന്തുകളിക്കാന്‍ പോയി. വിജയവും തോല്‍വിയുമൊക്കെയായി ജില്ലയിൽ കളി തുടര്‍ന്നു.

പുതുതലമുറ വോളിബോളിനെ നെഞ്ചിലേറ്റിയപ്പോള്‍ പഴയ കളിക്കാര്‍ പലരും ഗ്യാലറിയിലിരുന്ന്‌ മത്സരങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നു. ആദ്യകാല കളിക്കാര്‍ പലരും ഇന്നു ജീവിച്ചിരിക്കുന്നില്ലെങ്കിലും പഴയ തലമുറയോടുള്ള ആദര സൂചകമായാണ്‌ വോളിബോള്‍ ഹൈറേഞ്ചിന്‍റെ മൈതാനങ്ങളില്‍ സജീവമാക്കുന്നത്‌.

പഴയ നാട്ടുകാരായ കളിക്കാരല്ല കാണികള്‍ക്ക്‌ ഇന്ന്‌ ആവേശം. കേരളത്തിനകത്തും പുറത്തുനിന്നുമായി ക്ലബുകള്‍ വിലകൊടുത്ത്‌ കൊണ്ടുവരുന്ന പുതിയ താരങ്ങളാണ്‌. കനത്ത സമ്മാന തുകയേക്കാള്‍ ഗ്രാമങ്ങളുടെ ആഹ്‌ളാദവും ആവേശവുമാണ്‌ ഇവരെ വീണ്ടും വീണ്ടും മലകയറാന്‍ പ്രേരിപ്പിക്കുന്നത്‌.

ALSO READ: മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലെ ബോട്ടിങ് സെന്‍ററുകള്‍ സജീവമാകുന്നു..

ഇടുക്കിയുടെ മൈതാനങ്ങളില്‍ കൈപന്ത് കളി

ഇടുക്കി: മധ്യവേനൽ അവധികാലം എത്തിയതോടെ കൈപന്തുകളിയിലൂടെ സജ്ജീവമാകുകയാണ് ഹൈറേഞ്ചിലെ മൈതാനങ്ങൾ. വേനലിനും തെരഞ്ഞെടുപ്പ് ചൂടിനുമൊപ്പം കായിക ആവേശത്തിലാണ് ഇടുക്കി. മധ്യവേനൽ അവധിയെത്തിയതോടെ ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പുവിളികൾ ഉയരുന്നു. ഇടുക്കിയുടെ മാമാങ്കമായ വോളിബോൾ മത്സരങ്ങൾ മൈതാനങ്ങൾ അടക്കിവാഴുകയാണ്.

മലപ്പുറംക്കാർക്ക് കാൽപന്ത് കളി എങ്ങനെയാണോ അതുപോലെ ഇടുക്കിയുടെ രക്തത്തിൽ അലിഞ്ഞതാണ് കൈപന്ത് കളിയും. തൊണ്ണൂറുകളില്‍ കളമൊഴിഞ്ഞ വോളിബോള്‍ മലയോര മണ്ണിൽ വീണ്ടും ആവേശം നിറക്കുകയാണ്. മണ്ണിനോടും, മഞ്ഞിനോടും, മലയോടും, മലംമ്പനിയോടും, വന്യ മൃഗങ്ങളോടും മല്ലടിച്ച്‌ എല്ലുമുറിയെ പണിയെടുത്തതിന്‌ ശേഷം മലയോര മേഖലയിലെ ചെറുമൈതാനങ്ങളില്‍ ഒത്തുകൂടുന്ന ഗ്രാമവാസികളായ കര്‍ഷകര്‍ക്ക്‌ വിനോദത്തിനായി ആകെയുള്ളത്‌ ഈ കളിയായിരുന്നു.

ചെറിയ മൈതാനങ്ങൾ മതിയെന്നതായിരുന്നു വോളിബോള്‍ ഇടുക്കിയിൽ വേരോടാൻ പ്രധാന കാരണം. പന്ത്‌ പൊട്ടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ പിന്നെ ആ ഗ്രാമം മുഴുവന്‍ അക്ഷമരായി കാത്തിരിക്കും. തൊടുപുഴയില്‍ നിന്നോ കോതമംഗലത്തുനിന്നോ ആരെങ്കിലും പുതിയ പന്തുമായി മലകയറിയെത്തുന്നതുവരെ ആ കാത്തിരിപ്പ് നീളും. ഹൈറേഞ്ചുകാരുടെ പ്രിയ പന്തുകളി വര്‍ധിത വീര്യത്തോടെയാണ്‌ തിരിച്ചെത്തിയിരിക്കുന്നത്. ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പ് വിളികൾ ഉയരുകയാണ്.

കുടിയേറ്റ കാലം മുതലേ വൈദ്യുതിയും ദൃശ്യമാധ്യമങ്ങളും ഒന്നും ഇല്ലാതിരുന്ന ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങള്‍ തങ്ങളുടെ ഏക വിനോദമാക്കി മാറ്റിയതും നെഞ്ചിലേറ്റിയതും ഈ പന്തുകളിയെയാണ്‌. കാലാന്തരത്തില്‍ ഗ്രാമഫോണും റേഡിയോയുമെല്ലാം അപ്രത്യക്ഷമായതുപോലെ വോളിബോള്‍ കളിയും നിലച്ചു. മലയോര മേഖലയിലെ മൈതാനങ്ങള്‍ ക്രിക്കറ്റിനും ഫുട്‌ ബോളിനും വഴിമാറുകയും ചെയ്‌തു.

ഹൈറേഞ്ചിലെ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബുകളും സംഘടനകളുമാണ് രണ്ട്‌ പതിറ്റാണ്ടുകാലത്തിന്‌ ശേഷം വോളിബോളിനെ തട്ടി ഉരുട്ടി വീണ്ടും കളിക്കളത്തില്‍ എത്തിച്ചത്. തൊടുപുഴയിൽ നിന്നോ കോതമംഗലത്ത് നിന്നോ എത്തിച്ച പഴയ പന്തുകൾ തട്ടിയാണ് ഹൈറേഞ്ച്ക്കാർ കൈപന്തുകളിയുടെ ബാലപാഠങ്ങൾ ഹൃദ്യമാക്കിയത്.
വാഹനമില്ലാതിരുന്ന കാലത്തും കാല്‍നടയായി മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍വരെ സഞ്ചരിച്ച്‌ ടീം അംഗങ്ങള്‍ പന്തുകളിക്കാന്‍ പോയി. വിജയവും തോല്‍വിയുമൊക്കെയായി ജില്ലയിൽ കളി തുടര്‍ന്നു.

പുതുതലമുറ വോളിബോളിനെ നെഞ്ചിലേറ്റിയപ്പോള്‍ പഴയ കളിക്കാര്‍ പലരും ഗ്യാലറിയിലിരുന്ന്‌ മത്സരങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നു. ആദ്യകാല കളിക്കാര്‍ പലരും ഇന്നു ജീവിച്ചിരിക്കുന്നില്ലെങ്കിലും പഴയ തലമുറയോടുള്ള ആദര സൂചകമായാണ്‌ വോളിബോള്‍ ഹൈറേഞ്ചിന്‍റെ മൈതാനങ്ങളില്‍ സജീവമാക്കുന്നത്‌.

പഴയ നാട്ടുകാരായ കളിക്കാരല്ല കാണികള്‍ക്ക്‌ ഇന്ന്‌ ആവേശം. കേരളത്തിനകത്തും പുറത്തുനിന്നുമായി ക്ലബുകള്‍ വിലകൊടുത്ത്‌ കൊണ്ടുവരുന്ന പുതിയ താരങ്ങളാണ്‌. കനത്ത സമ്മാന തുകയേക്കാള്‍ ഗ്രാമങ്ങളുടെ ആഹ്‌ളാദവും ആവേശവുമാണ്‌ ഇവരെ വീണ്ടും വീണ്ടും മലകയറാന്‍ പ്രേരിപ്പിക്കുന്നത്‌.

ALSO READ: മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലെ ബോട്ടിങ് സെന്‍ററുകള്‍ സജീവമാകുന്നു..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.