ETV Bharat / state

പോരാട്ടം അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർ ചിത്രലേഖ മടങ്ങി; മരണം അർബുദത്തെത്തുടർന്ന് - CHITRALEKHA PASSED AWAY

ജാതി വിവേചനത്തിനെതിരെ പോരാടിയ ചിത്രലേഖ അന്തരിച്ചു. പാൻക്രിയാസിലെ അർബുദത്തെത്തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.

author img

By ETV Bharat Kerala Team

Published : 2 hours ago

CHITRALEKHA  ചിത്രലേഖ അന്തരിച്ചു  CPIM  PAYYANNUR
Chitralekha (48) (ETV Bharat)

കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂർ സ്വദേശിനി ചിത്രലേഖ അന്തരിച്ചു. 48 വയസായിരുന്നു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ (ഒക്‌ടോബർ 07) 9 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലത്ത് നടക്കും.

സിപിഎം ശക്തികേന്ദ്രത്തിൽ ജാതിവിവേചനത്തിനെതിരെ നടത്തിയ നിരന്തര സമരങ്ങളിലൂടെയാണ് ചിത്രലേഖ ശ്രദ്ധേയയായത്. 2004 ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുവുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക്‌ തീയിട്ടിരുന്നു. പാർട്ടി ഗ്രാമമായ പയ്യന്നൂർ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതെ വന്നപ്പോൾ കണ്ണൂർ കലക്‌ടറേറ്റിനു മുൻപിലും പിന്നീട് സെക്രട്ടറിയേറ്റിനു മുൻപിലും ആഴ്‌ചകളോളം സമരം നടത്തിയാണ് ചിത്രലേഖ വാർത്തയിൽ ഇടം നേടിയത്.

പിന്നീട് 2016 ൽ അന്നത്തെ യുഡിഎഫ് സർക്കാർ ചിത്രലേഖയ്ക്കു ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ അഞ്ച് സെൻ്റ് സ്ഥലം അനുവദിച്ചു. സ്ഥലം നൽകാൻ യുഡിഎഫ് സർക്കാരെടുത്ത തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് 2018 ൽ ആണ് ഇടത് സർക്കാർ എടുത്തത്. സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് നിർമാണം പാതിവഴിയിലെത്തിയ ഘട്ടത്തിലാണ് ഭൂമി തിരിച്ചെടുക്കാനുള്ള നീക്കം നടന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സർക്കാർ നൽകിയ ഭൂമിയിൽ നിർമാണം നടന്നുവരുന്ന വീടിനോടു ചേർന്നുള്ള ഷെഡിൽ ചിത്രലേഖ വീണ്ടും സമരം തുടങ്ങി. അതിനിടയിലാണ് 2023 ൽ ചിത്രലേഖയുടെ ഓട്ടോ വീണ്ടും അഗ്നിക്കിരയാക്കുന്നത്.

Also Read: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ നഷ്‌ടപ്പെട്ടതായി പരാതി

കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂർ സ്വദേശിനി ചിത്രലേഖ അന്തരിച്ചു. 48 വയസായിരുന്നു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ (ഒക്‌ടോബർ 07) 9 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലത്ത് നടക്കും.

സിപിഎം ശക്തികേന്ദ്രത്തിൽ ജാതിവിവേചനത്തിനെതിരെ നടത്തിയ നിരന്തര സമരങ്ങളിലൂടെയാണ് ചിത്രലേഖ ശ്രദ്ധേയയായത്. 2004 ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുവുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക്‌ തീയിട്ടിരുന്നു. പാർട്ടി ഗ്രാമമായ പയ്യന്നൂർ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതെ വന്നപ്പോൾ കണ്ണൂർ കലക്‌ടറേറ്റിനു മുൻപിലും പിന്നീട് സെക്രട്ടറിയേറ്റിനു മുൻപിലും ആഴ്‌ചകളോളം സമരം നടത്തിയാണ് ചിത്രലേഖ വാർത്തയിൽ ഇടം നേടിയത്.

പിന്നീട് 2016 ൽ അന്നത്തെ യുഡിഎഫ് സർക്കാർ ചിത്രലേഖയ്ക്കു ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ അഞ്ച് സെൻ്റ് സ്ഥലം അനുവദിച്ചു. സ്ഥലം നൽകാൻ യുഡിഎഫ് സർക്കാരെടുത്ത തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് 2018 ൽ ആണ് ഇടത് സർക്കാർ എടുത്തത്. സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് നിർമാണം പാതിവഴിയിലെത്തിയ ഘട്ടത്തിലാണ് ഭൂമി തിരിച്ചെടുക്കാനുള്ള നീക്കം നടന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സർക്കാർ നൽകിയ ഭൂമിയിൽ നിർമാണം നടന്നുവരുന്ന വീടിനോടു ചേർന്നുള്ള ഷെഡിൽ ചിത്രലേഖ വീണ്ടും സമരം തുടങ്ങി. അതിനിടയിലാണ് 2023 ൽ ചിത്രലേഖയുടെ ഓട്ടോ വീണ്ടും അഗ്നിക്കിരയാക്കുന്നത്.

Also Read: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ നഷ്‌ടപ്പെട്ടതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.