ETV Bharat / state

'സർക്കാരിന്‍റെ അനുകൂല തീരുമാനം വന്നാൽ അംഗീകരിക്കും': പിബി അനിത - senior nursing officer pb anitha

സർക്കാരിന്‍റെ അനുകൂല തീരുമാനം വന്നാൽ അംഗീകരിച്ച് സമരം നിർത്തുമെന്ന് ഐസിയു പീഡനക്കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിത

author img

By ETV Bharat Kerala Team

Published : Apr 6, 2024, 4:53 PM IST

ICU RAPE CASE KOZHIKODE  KOZHIKODE MEDICAL COLLEGE RAPE CASE  പിബി അനിത  ഐസിയു പീഡനക്കേസ്‌
SENIOR NURSING OFFICER PB ANITHA
സർക്കാറിൻ്റെ തീരുമാനത്തെ അംഗീകരിക്കും, പിബി അനിത

കോഴിക്കോട്: തനിക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ സർക്കാറിൻ്റെ തീരുമാനത്തെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുമെന്ന് ഐസിയു പീഡനക്കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം നീതിക്കൊപ്പം ആണെന്ന് തെളിയിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു തീരുമാനം. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ആറുവരെ മെഡിക്കൽ കോളജിന്‍റെ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിവരുന്ന സമരം തനിക്ക് വലിയ വേദന തരുന്നതായിരുന്നു എന്നും അനിത പറഞ്ഞു.

ക്യാമ്പസിന്‌ ഉള്ളിൽ ഇത്തരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുന്നത് ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിട്ടും യാതൊരുവിധ നടപടിയും ഇതുവരെ എടുക്കാതിരുന്നത് വലിയ ഹൃദയ വേദന ഉണ്ടാക്കിയെന്നും സിസ്‌റ്റർ അനിത വ്യക്‌തമാക്കി. ആവശ്യ സർവീസ് ആയ നഴ്‌സുമാരെ ഇത്തരത്തിൽ പുറത്തിരുത്തിക്കുന്നത് പൊതുജനം കണ്ടാൽ എന്തായിരിക്കും വിചാരിക്കുക എന്ന് എല്ലാവരും ചിന്തിക്കണമെന്നും അവർ പറഞ്ഞു. ഈയൊരു വിഷയം സർക്കാരും അധികൃതരും നേരത്തെ തന്നെ നോക്കിക്കണ്ട് പരിഹരിക്കേണ്ടതായിരുന്നു എന്നും അവർ വ്യക്തമാക്കി.

ഐസിയു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫിസറാണ് പി ബി അനിത. ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും കോളജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചായിരുന്നു അനിത സമരം നടത്തിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയില്‍ ഇരിക്കെയാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതർക്ക് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് 6 വനിത ജീവനക്കാരെയും സസ്പെൻഡ് ചെയ്‌തു.

പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ച് മൊഴി നൽകിയ അനിതയെയും നഴ്‌സിങ് സൂപ്രണ്ട്, ചീഫ് നഴ്‌സിങ് ഓഫിസർ എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്‌റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്‌തു. എന്നാല്‍ അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനോടകം കോഴിക്കോട്ട് നിയമനം നൽകുകയും ചെയ്‌തു തുടർന്നാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.

Also Read: അനീതിയുടെ ആറാം ദിനം; നീതി നിഷേധത്തിനെതിരെ അതിജീവിതയുടെ കണ്ണ് കെട്ടി സമരം

സർക്കാറിൻ്റെ തീരുമാനത്തെ അംഗീകരിക്കും, പിബി അനിത

കോഴിക്കോട്: തനിക്ക് അനുകൂലമായ തീരുമാനമുണ്ടായാൽ സർക്കാറിൻ്റെ തീരുമാനത്തെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുമെന്ന് ഐസിയു പീഡനക്കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം നീതിക്കൊപ്പം ആണെന്ന് തെളിയിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു തീരുമാനം. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ആറുവരെ മെഡിക്കൽ കോളജിന്‍റെ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിവരുന്ന സമരം തനിക്ക് വലിയ വേദന തരുന്നതായിരുന്നു എന്നും അനിത പറഞ്ഞു.

ക്യാമ്പസിന്‌ ഉള്ളിൽ ഇത്തരത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കുന്നത് ആരോഗ്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിട്ടും യാതൊരുവിധ നടപടിയും ഇതുവരെ എടുക്കാതിരുന്നത് വലിയ ഹൃദയ വേദന ഉണ്ടാക്കിയെന്നും സിസ്‌റ്റർ അനിത വ്യക്‌തമാക്കി. ആവശ്യ സർവീസ് ആയ നഴ്‌സുമാരെ ഇത്തരത്തിൽ പുറത്തിരുത്തിക്കുന്നത് പൊതുജനം കണ്ടാൽ എന്തായിരിക്കും വിചാരിക്കുക എന്ന് എല്ലാവരും ചിന്തിക്കണമെന്നും അവർ പറഞ്ഞു. ഈയൊരു വിഷയം സർക്കാരും അധികൃതരും നേരത്തെ തന്നെ നോക്കിക്കണ്ട് പരിഹരിക്കേണ്ടതായിരുന്നു എന്നും അവർ വ്യക്തമാക്കി.

ഐസിയു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫിസറാണ് പി ബി അനിത. ജോലിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും കോളജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചായിരുന്നു അനിത സമരം നടത്തിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയില്‍ ഇരിക്കെയാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതർക്ക് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് 6 വനിത ജീവനക്കാരെയും സസ്പെൻഡ് ചെയ്‌തു.

പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ച് മൊഴി നൽകിയ അനിതയെയും നഴ്‌സിങ് സൂപ്രണ്ട്, ചീഫ് നഴ്‌സിങ് ഓഫിസർ എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്‌റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്‌തു. എന്നാല്‍ അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനോടകം കോഴിക്കോട്ട് നിയമനം നൽകുകയും ചെയ്‌തു തുടർന്നാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.

Also Read: അനീതിയുടെ ആറാം ദിനം; നീതി നിഷേധത്തിനെതിരെ അതിജീവിതയുടെ കണ്ണ് കെട്ടി സമരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.