ETV Bharat / state

റിയാസ് മൗലവി വധക്കേസ് വിധി പറഞ്ഞ ജഡ്‌ജിക്ക് സ്ഥലം മാറ്റം - Riyas Moulavi Murder Case Judge

author img

By ETV Bharat Kerala Team

Published : Apr 11, 2024, 10:40 AM IST

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് സ്ഥലം മാറ്റം. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന.

RIYAS MAULAVI  TRIAL COURT JUDGE  RIYAS MOULAVI MURDER CASE  റിയാസ് മൗലവി വധക്കേസ്
The Judge Who Delivered The Verdict In The Riyas Moulavi Murder Case Has Been Transferred

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് സ്ഥലം മാറ്റം. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. നേരത്തെ തന്നെ സ്ഥലം മാറ്റത്തിന് ബാലകൃഷ്‌ണൻ അപേക്ഷിച്ചിരുന്നതായും സൂചനയുണ്ട് . റിയാസ് മൗലവി കൊലപാതകവും വിധിയും ഏറെ ചർച്ചയായിരുന്നു.

മാർച്ച്‌ 30 നാണ് കേസിൽ വിധി പറഞ്ഞത്. പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടെന്ന വിധി കേരളത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും സർക്കാരും വിധിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവർ ആയിരുന്നു പ്രതികൾ.

റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വിധി കേട്ട ഉടന്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചത്.

അതേസമയം അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വൻ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിമർശിച്ചിരുന്നു. പ്രതികൾക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്‌ടമാക്കിയെന്നും കോടതി വിമർശിച്ചിരുന്നു.

റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വാദങ്ങൾ ദുർബലമാണ്. വിചാരണക്കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്നുമാണ് സർക്കാർ വാദം. നേരത്തെ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങിയിരുന്നു.

'ഞങ്ങള്‍ അന്ധരല്ല..'; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി : പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീം കോടതി. ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്‌ണയുമാണ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത്. ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രൂക്ഷമായ ഭാഷയില്‍ ഇവരെ വിമര്‍ശിച്ചു.

മാപ്പപേക്ഷ ഒട്ടും വിശ്വസിനീയമല്ലെന്നും കോടതി അന്ധനല്ലെന്നും രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് ബെഞ്ച് പറഞ്ഞു. അവർ നടപടിക്രമങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് അവർ നടത്തിയ കള്ളസാക്ഷ്യവും കോടതി ചൂണ്ടിക്കാട്ടി. കേസ് കേവലം എഫ്എംസിജി മാത്രമല്ല മറിച്ച് നിയമ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

ALSO READ : ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതി വിധിക്കെതിരെയുള്ള കെജ്‌രിവാളിന്‍റെ ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് സ്ഥലം മാറ്റം. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. നേരത്തെ തന്നെ സ്ഥലം മാറ്റത്തിന് ബാലകൃഷ്‌ണൻ അപേക്ഷിച്ചിരുന്നതായും സൂചനയുണ്ട് . റിയാസ് മൗലവി കൊലപാതകവും വിധിയും ഏറെ ചർച്ചയായിരുന്നു.

മാർച്ച്‌ 30 നാണ് കേസിൽ വിധി പറഞ്ഞത്. പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടെന്ന വിധി കേരളത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും സർക്കാരും വിധിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവർ ആയിരുന്നു പ്രതികൾ.

റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വിധി കേട്ട ഉടന്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചത്.

അതേസമയം അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വൻ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിമർശിച്ചിരുന്നു. പ്രതികൾക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്‌ടമാക്കിയെന്നും കോടതി വിമർശിച്ചിരുന്നു.

റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വാദങ്ങൾ ദുർബലമാണ്. വിചാരണക്കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്നുമാണ് സർക്കാർ വാദം. നേരത്തെ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങിയിരുന്നു.

'ഞങ്ങള്‍ അന്ധരല്ല..'; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി : പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീം കോടതി. ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്‌ണയുമാണ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത്. ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രൂക്ഷമായ ഭാഷയില്‍ ഇവരെ വിമര്‍ശിച്ചു.

മാപ്പപേക്ഷ ഒട്ടും വിശ്വസിനീയമല്ലെന്നും കോടതി അന്ധനല്ലെന്നും രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് ബെഞ്ച് പറഞ്ഞു. അവർ നടപടിക്രമങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് അവർ നടത്തിയ കള്ളസാക്ഷ്യവും കോടതി ചൂണ്ടിക്കാട്ടി. കേസ് കേവലം എഫ്എംസിജി മാത്രമല്ല മറിച്ച് നിയമ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

ALSO READ : ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതി വിധിക്കെതിരെയുള്ള കെജ്‌രിവാളിന്‍റെ ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.