ETV Bharat / state

മാമ്പുഴയുടെ ജീവനെടുത്ത് പഞ്ചായത്തുകൾ തമ്മിലുള്ള തര്‍ക്കം; നാട്ടുകാര്‍ ദുരിതത്തില്‍ - River pollution in mampuzha

author img

By ETV Bharat Kerala Team

Published : Jun 25, 2024, 10:03 AM IST

Updated : Jun 25, 2024, 11:06 AM IST

പുഴയുടെ സമീപത്തെ കിണറുകളും മലിനമാകുന്നു. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ.

RIVER POLLUTION  MAMPUZHA  മാമ്പുഴയിൽ മാലിന്യ നിക്ഷേപം  കോഴിക്കോട്
RIVER POLLUTION MAMPUZHA (ETV Bharat)
മാമ്പുഴയുടെ ജീവനെടുത്ത് മാലിന്യ നിക്ഷേപം (ETV Bharat)

കോഴിക്കോട്: 'അമ്പ പേരാറെ നീ മാറിപ്പോമോ, ആകുലായാ‍മൊരഴുക്കുചാലായ്..!' ഭാരതപുഴയുടെ അവസ്ഥ കണ്ട് ഇടശ്ശേരി എഴുതിയ വരികളാണിത്. ഇന്ന് കേരളത്തിലെ മിക്ക നദികളുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ്. അതിലൊന്നാണ് ചരിത്രമുള്ള കല്ലായിപ്പുഴയുടെ ഉത്ഭവമായ മാമ്പുഴയുടേതും. വളരെ ശോചനീയമാണ് മാമ്പുഴയുടെ ഇന്നത്തെ അവസ്ഥ. ഒരു നദിയെ എങ്ങനെ കൊല്ലാം എന്ന് മാമ്പുഴയുടെ അവസ്ഥ കണ്ടാൽ മനസിലാകും. ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ നാട്ടിലെ മുഴുവൻ മാലിന്യവും കുമിഞ്ഞു കൂടുന്നത് മാമ്പുഴയിലാണ്. പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗങ്ങളിലാണ് മാമ്പുഴയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ മാലിന്യം നിറഞ്ഞത്.

പുഴയുടെ ഒരു ഭാഗം കുന്ദമംഗലം പഞ്ചായത്തും മറുഭാഗം പെരുവയൽ പഞ്ചായത്തുമാണ്. അതുകൊണ്ടുതന്നെ ആര് മാമ്പുഴയെ ശുചീകരിക്കും എന്നതിലുള്ള തർക്കമാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമായി ചൂണ്ടികാണിക്കുന്നത്. പ്രദേശത്തെ ചെറുകിട സംരംഭങ്ങളിലെയും വീടുകളിലെയും ഫ്ലാറ്റുകളിലെയും എല്ലാം മാലിന്യം പുഴയിലേക്കാണ് വലിച്ചെറിയുന്നത്. കൂടാതെ അറവ് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. മലിനജലം നിറഞ്ഞതോടെ പരിസരത്തെ വീടുകളിലെ കിണറുകളും കുടിവെള്ളത്തിനായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട്.

പ്രകൃതിസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും എല്ലാം നിരവധി തവണ ഇരു പഞ്ചായത്തുകളിലും പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും മാമ്പുഴയെ സംരക്ഷിക്കാൻ എടുത്തിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. വരുംതലമുറയ്ക്ക് വേണ്ടി കാത്തു വയ്ക്കേണ്ട മാമ്പുഴയെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന അധികൃതരുടെ നടപടിക്കെതിരെ വലിയ ആശങ്കയാണ് നാട്ടുകാർക്കിടയിൽ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ കല്ലായി പുഴയ്ക്ക് വേണ്ടി മാമ്പുഴയെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച നിൽക്കണമെന്നാണ് പരിസ്ഥിതി സ്നേഹികളുടെയും നാട്ടുകാരുടെയും ആവശ്യം.

ALSO READ : ഇനിയും വയ്യ ഈ ദുരിത യാത്ര; കല്ലാര്‍കുട്ടിക്ക് കുറുകെ തൂക്കുപാലം വേണം, നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍

മാമ്പുഴയുടെ ജീവനെടുത്ത് മാലിന്യ നിക്ഷേപം (ETV Bharat)

കോഴിക്കോട്: 'അമ്പ പേരാറെ നീ മാറിപ്പോമോ, ആകുലായാ‍മൊരഴുക്കുചാലായ്..!' ഭാരതപുഴയുടെ അവസ്ഥ കണ്ട് ഇടശ്ശേരി എഴുതിയ വരികളാണിത്. ഇന്ന് കേരളത്തിലെ മിക്ക നദികളുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ്. അതിലൊന്നാണ് ചരിത്രമുള്ള കല്ലായിപ്പുഴയുടെ ഉത്ഭവമായ മാമ്പുഴയുടേതും. വളരെ ശോചനീയമാണ് മാമ്പുഴയുടെ ഇന്നത്തെ അവസ്ഥ. ഒരു നദിയെ എങ്ങനെ കൊല്ലാം എന്ന് മാമ്പുഴയുടെ അവസ്ഥ കണ്ടാൽ മനസിലാകും. ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ നാട്ടിലെ മുഴുവൻ മാലിന്യവും കുമിഞ്ഞു കൂടുന്നത് മാമ്പുഴയിലാണ്. പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗങ്ങളിലാണ് മാമ്പുഴയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ മാലിന്യം നിറഞ്ഞത്.

പുഴയുടെ ഒരു ഭാഗം കുന്ദമംഗലം പഞ്ചായത്തും മറുഭാഗം പെരുവയൽ പഞ്ചായത്തുമാണ്. അതുകൊണ്ടുതന്നെ ആര് മാമ്പുഴയെ ശുചീകരിക്കും എന്നതിലുള്ള തർക്കമാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമായി ചൂണ്ടികാണിക്കുന്നത്. പ്രദേശത്തെ ചെറുകിട സംരംഭങ്ങളിലെയും വീടുകളിലെയും ഫ്ലാറ്റുകളിലെയും എല്ലാം മാലിന്യം പുഴയിലേക്കാണ് വലിച്ചെറിയുന്നത്. കൂടാതെ അറവ് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. മലിനജലം നിറഞ്ഞതോടെ പരിസരത്തെ വീടുകളിലെ കിണറുകളും കുടിവെള്ളത്തിനായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട്.

പ്രകൃതിസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും എല്ലാം നിരവധി തവണ ഇരു പഞ്ചായത്തുകളിലും പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും മാമ്പുഴയെ സംരക്ഷിക്കാൻ എടുത്തിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. വരുംതലമുറയ്ക്ക് വേണ്ടി കാത്തു വയ്ക്കേണ്ട മാമ്പുഴയെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന അധികൃതരുടെ നടപടിക്കെതിരെ വലിയ ആശങ്കയാണ് നാട്ടുകാർക്കിടയിൽ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ കല്ലായി പുഴയ്ക്ക് വേണ്ടി മാമ്പുഴയെ സംരക്ഷിക്കാൻ ഒത്തൊരുമിച്ച നിൽക്കണമെന്നാണ് പരിസ്ഥിതി സ്നേഹികളുടെയും നാട്ടുകാരുടെയും ആവശ്യം.

ALSO READ : ഇനിയും വയ്യ ഈ ദുരിത യാത്ര; കല്ലാര്‍കുട്ടിക്ക് കുറുകെ തൂക്കുപാലം വേണം, നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍

Last Updated : Jun 25, 2024, 11:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.