ETV Bharat / state

രാമായണ പാരായണം രണ്ടാം ദിവസം: വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - RAMAYANA PARAYANAM DAY 2

author img

By ETV Bharat Kerala Team

Published : Jul 17, 2024, 10:49 AM IST

കർക്കടക മാസത്തിലെ രാമായണ പാരായണത്തിന്‍റെ രണ്ടാം ദിനം ബാലകാണ്ഡത്തിൽ ശിവൻ പാർവതിയോട് കഥ പറഞ്ഞ് തുടങ്ങുന്നത് മുതൽ പുത്രകാമേഷ്‌ടി നടത്തുന്ന ഭാഗം വരെയാണ് വായിക്കേണ്ടത്. കാണ്ഡങ്ങളുടെ സംക്ഷിപ്‌ത രൂപം അറിയാം.

ETV Bharat
Representative Image (HOW TO READ RAMAYANAM KERALA RAMAYANA MONTH KARKIDAKAM RAMAYANA HOW TO RECITE RAMAYANAM)

ർക്കടക മാസത്തിലെ ഓരോ ദിവസവും തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞു വെച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണ പാരായണം നടത്തുന്നത്.

ഒന്നാം ദിവസം ബാലകാണ്ഡത്തിന്‍റെ ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെയുള്ള ഭാഗമാണ് വായിക്കുക. രാമായണത്തെ സംഗ്രഹിച്ച് ശിവനും പാർവതിയും തമ്മിൽ നടത്തുന്ന സംസാരമാണ് ഉമാമഹേശ്വര സംവാദം.രണ്ടാം ദിവസം ബാലകാണ്ഡത്തിൽ തന്നെ ശിവൻ പാർവതിയോട് കഥ പറഞ്ഞ് തുടങ്ങുന്നത് മുതൽ പുത്രകാമേഷ്‌ടി നടത്തുന്ന ഭാഗം വരെയാണ് വായിക്കേണ്ടത്. ഈ ഭാഗത്തിൽ പാരായണം ആഴത്തിലുള്ള ആഖ്യാനരീതിയിലേക്ക് മാറുന്നു. അതിനുശേഷം പുത്രലാഭ ആലോചന, പുത്രകാമേഷ്ടി എന്നിവയും വായിക്കാം.

1.4 ശിവ ഭഗവാൻ കഥ പറഞ്ഞ് തുടങ്ങുന്നു:

രാവണനും രാവണൻ്റെ രാക്ഷസ സൈന്യവും മൂലമുള്ള ശല്യം നിമിത്തം ഒരു പശുവിൻ്റെ രൂപമെടുക്കുന്ന ഭൂമി ദേവിയിൽ നിന്നാണ് പാരായണം ആരംഭിക്കുന്നത്. മുനിമാരുടെയും ദേവന്മാരുടെയും അകമ്പടിയോടെ അവൾ ബ്രഹ്മാവിനെ സമീപിച്ച് താമരയിലിരുന്ന് തൻ്റെ ദൈന്യത അറിയിക്കുന്നു. അവളുടെ ദുരവസ്ഥയിൽ ദുഖിതനായ ബ്രഹ്മാവ്, വിഷ്‌ണു ഭഗവാനോട് അപേക്ഷിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്ന നിഗമനത്തിലെത്തുന്നു. തുടർന്ന് ബ്രഹ്മാവ്, ദേവന്മാരോടും ഋഷികളോടും ഒപ്പം വൈകുണ്‌ഠത്തിലെത്തി പുരുഷസൂക്തം ജപിക്കുന്നു. തുടർന്ന് മഹാവിഷ്‌ണു അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

കയ്യിലുള്ള വരങ്ങളുടെ അഹങ്കാരത്തിൽ മൂന്ന് ലോകങ്ങളിലും രാവണൻ വരുത്തിയ കഷ്‌ടപ്പാടുകൾ ബ്രഹ്മാദി ദേവതകൾ മഹാവിഷ്‌ണുവിനുമുന്നിൽ വിശദീകരിക്കുന്നു. യാഗങ്ങൾ തടസ്സപ്പെടുത്തുക, യോഗികളെയും ഋഷിമാരെയും ഭക്ഷിക്കുക, സദ്ഗുണസമ്പന്നരായ സ്‌ത്രീകളെ അപഹരിക്കുക എന്നിവ രാവണൻ്റെ ക്രൂരതകളിൽ ഉൾപ്പെടുന്നു.

മനുഷ്യരോട് മാത്രമുള്ള രാവണൻ്റെ ക്രൂരതകളെക്കുറിച്ച് ബ്രഹ്മാവ് മഹാവിഷ്‌ണുവിനെ ഓർമ്മിപ്പിക്കുകയും രാവണൻ്റെ ആധിപത്യം അവസാനിപ്പിക്കാൻ മനുഷ്യനായി അവതരിക്കാൻ അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. ബ്രഹ്‌മാദി ദേവതകളുടെ അപേക്ഷകൾക്ക് മറുപടിയായി, കശ്യപൻ്റെയും അധിതിയുടെയും അവരുടെ മുൻകാല ജന്മത്തിലെ ആഗ്രഹം നിറവേറ്റിക്കൊണ്ട്, താൻ ദശരഥ രാജാവിൻ്റെയും കൗസല്യ രാജ്ഞിയുടെയും മകനായി ജനനമെടുക്കുമെന്ന് മഹാവിഷ്‌ണു വെളിപ്പെടുത്തുന്നു. തൻ്റെ ദൗത്യത്തിൽ തന്നെ സഹായിക്കാൻ ദേവന്മാരോട് വാനരന്മാരായി അവതരിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.

1.5 പുത്ര ലാഭ ആലോചന- ഒരു മകനെ ലഭിക്കുമെന്ന ചിന്ത

സത്ഗുണ സമ്പന്നനായ അയോധ്യാ രാജൻ ദശരഥൻ തനിക്ക് സന്താനങ്ങളില്ലാത്തതുമൂലം മൂലം വളരെയധികം വിഷമിക്കുന്നു. ദശരഥന് നാല് ആൺമക്കളുണ്ടാകുമെന്ന് അദ്ദേഹത്തിൻ്റെ കുലഗുരുവായിരുന്ന വസിഷ്‌ഠ മഹർഷി ഉറപ്പ് നൽകുന്നു. ഋഷ്യശൃംഗ മഹർഷിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പുത്രകാമേഷ്‌ടി യാഗം നടത്താൻ വസിഷ്‌ഠൻ ദശരഥനെ ഉപദേശിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്‌ധിക്കായി നടത്തപ്പെടുന്ന യാഗമാണ് പുത്രകാമേഷ്‌ടി.

1.6 പുത്ര കാമേഷ്‌ടി- സന്തതികൾക്കുവേണ്ടിയുള്ള അഗ്നിയാഗം

വസിഷ്‌ഠ മഹർഷിയുടെ ഉപദേശപ്രകാരം ദശരഥ രാജാവ് സരയൂ നദിയുടെ തീരത്ത് ഋഷ്യശൃംഗ മുനിയെക്കൊണ്ട് യാഗം നടത്തുന്നു. ചടങ്ങ് അവസാനിക്കുമ്പോൾ, അഗ്നിദേവൻ പ്രത്യക്ഷപ്പെടുന്നു, അഗ്നിദേവൻ വെള്ളികൊണ്ട് മൂടിയ തങ്കപ്പാത്രത്തിൽ‍ വിശിഷ്‌ടമായൊരു പായസം ദശരഥനു സമ്മാനിച്ചു. ഈ പായസം ദശരഥ പത്നിമാർക്കായി ബ്രഹ്മകല്‍പനയാൽ കൊണ്ടുവന്നതാണന്നു ദശരഥനെ അഗ്നിദേവൻ ബോധിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം പായസം കൗസല്യക്കും കൈകേയിക്കുമായി വീതിച്ചു. കൗസല്യയും കൈകേയിയും തനിക്കു കിട്ടിയതിന്‍റെ പകുതിവീതം സുമിത്രക്കും നൽകി. തുടർന്ന് രാജ്ഞിമാർ‍ മൂവരും ഒരുപോലെ ഗർ‍ഭം ധരിച്ചു. യാഗഫലമായി കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്‌മണ-ശത്രുഘ്നന്മാരും ദശരഥനു ജനിച്ചു. രാജാവിന് സന്താനലബ്‌ധിയുണ്ടായതിൽ രാജ്യം മുഴുവൻ സന്തോഷത്തിലാറാടുന്നു. ഇതോടെ പുത്രകാമേഷ്‌ടി കാണ്ഡം ശുഭകരമായി അവസാനിക്കുന്നു.

രാമായണത്തിൻ്റെ ഈ ഭാഗം നിരവധി അഗാധമായ പാഠങ്ങൾ നൽകുന്നു:

  1. അവതാരപ്പിറവി: ധർമ്മവും നീതിയും പുനഃസ്ഥാപിക്കുന്നതിലും കഷ്‌ടപ്പാടുകൾ ലഘൂകരിക്കുന്നതിലും അവതാരങ്ങളുടെ പ്രാധാന്യം ഈ ഭാഗത്തിൽ തെളിഞ്ഞുകാണാം. അടിച്ചമർത്തപ്പെടുമ്പോൾ ദൈവത്തോട് കേണപേക്ഷിച്ചാൽ ഫലമുണ്ടാകുമെന്ന് നമ്മെ കാട്ടിത്തരുന്നു.
  2. ഭക്തിയും പ്രാർത്ഥനയും: നിർമ്മലമായ ഭക്തിയുടെയും പ്രാർത്ഥനയുടെയും ശക്തി ഈ ഭാഗങ്ങളിൽ കാണാം. അചഞ്ചലമായ വിശ്വാസവും ഭക്തിയും ഭഗവാന്‍റെ സാന്നിധ്യവും ഉറപ്പാക്കുമെന്ന് ബ്രഹ്‌മാദി ദേവതകളുടെ ഹൃദയംഗമമായ പ്രാർത്ഥനകൾ കാട്ടിത്തരുന്നു.
  3. കടമകളും നീതിയും: നീതിയെ നടപ്പാക്കാനുള്ള ഭഗവാന്‍റെ കടമയെ ഈ ഭാഗം എടുത്തുകാട്ടുന്നു. രാവണനെ പരാജയപ്പെടുത്താൻ മനുഷ്യനായി അവതരിക്കാനുള്ള മഹാവിഷ്‌ണുവിൻ്റെ തീരുമാനം ധർമ്മം സംരക്ഷിക്കാനും നീതി ഉറപ്പാക്കാനുമുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.
  4. ഐക്യവും സഹവർത്തിത്വവും: ദേവന്മാരും, ഋഷിമാരും ഒരുമിച്ചാണ് മഹാവിഷ്‌ണുവിനെ കണ്ട് പരാതി പറയുന്നത്. ഈ സഹകരണ മനോഭാവം ഒരു പൊതു ലക്ഷ്യം കൈവരിക്കുന്നതിൽ ഐക്യത്തിൻ്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. തിന്മയെ ചെറുക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഇത് കാണിക്കുന്നു.
  5. പ്രത്യാശയും ഉറപ്പും: മഹാവിഷ്‌ണു ദേവന്മാർക്കും ബ്രഹ്മാവിനും നൽകുന്ന ഉറപ്പ് പ്രത്യാശ പകരുന്നതാണ്. ദുർഘട നിമിഷങ്ങളിൽ പോലും അതിൽ നിന്ന് നമ്മെ കരകയറ്റാൻ ഭഗവാന് ഒരു പദ്ധതി കാണുമെന്നും, അത് നടപ്പാകാൻ ഒരാൾ അവരുടെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കണമെന്നും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

രാമായണം വായിക്കേണ്ടതിങ്ങനെ: രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണത്തെ തൊട്ട് വന്ദിച്ചാണ് രാമായണ പാരായണം ആരംഭിക്കേണ്ടത്. ആദ്യം ശ്രീരാമ സ്‌തുതികള്‍ ചൊല്ലിയ ശേഷമേ പാരായണം തുടങ്ങാവൂ. കര്‍ക്കടകം അവസാനിക്കുമ്പോള്‍ രാമായണം മുഴുവന്‍ വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാ'മ എന്ന ഭാഗത്ത് നിന്നാണ് പാരായണം തുടങ്ങേണ്ടത്. ഏത് ഭാഗം വായിക്കുന്നതിന് മുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്‌തിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നു.

ശുഭ കാര്യങ്ങള്‍ വര്‍ണിക്കുന്നിടത്ത് നിന്ന് തുടങ്ങി ശുഭകരമായ കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് പാരായണം അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവയുള്ള ഭാഗത്തുനിന്ന് പാരായണം തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാന ഭാഗത്ത് നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്‌തു വേണം വായന നിർത്താൻ.

കർക്കടകം ഒന്നു മുതൽ ഓരോ ദിവസവും പാരായണം ചെയ്യേണ്ട രാമായണ ഭാഗങ്ങൾ:

  1. ബാലകാണ്ഡം- ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെ
  2. ബാലകാണ്ഡം- ശിവൻ പാർവതിയോട് കഥ പറയുന്നത് മുതൽ പുത്രകാമേഷ്‌ടി വരെ
  3. ബാലകാണ്ഡം- വിശ്വാമിത്രന്‍റെ യാഗരക്ഷ മുതൽ അഹല്യാസ്‌തുതി വരെ
  4. ബാലകാണ്ഡം- സീതാസ്വയംവരം മുതൽ ഭാർഗവഗർവ്വശമനം വരെ
  5. അയോദ്ധ്യാകാണ്ഡം- ആരംഭം മുതൽ ശ്രീരാമാഭിഷേകാരംഭം വരെ
  6. അയോദ്ധ്യാകാണ്ഡം- ശ്രീരാമാഭിഷേക വിഘ്നം മുതൽ വിച്‌ഛിന്നാഭിഷേകം വരെ
  7. അയോദ്ധ്യാകാണ്ഡം - ലക്ഷ്‌മണോപദേശം മുതൽ രാമസീതാരഹസ്യം വരെ
  8. അയോദ്ധ്യാകാണ്ഡം- വനയാത്ര മുതൽ വാല്‍മീകാശ്രമപ്രവേശം വരെ
  9. അയോദ്ധ്യാകാണ്ഡം- വാല്‍മീകിയുടെ ആത്മകഥ മുതൽ സംസ്‌കാരകർമ്മം വരെ
  10. അയോദ്ധ്യാകാണ്ഡം- ഭരതന്‍റെ വനയാത്ര മുതൽ അത്ര്യാശ്രമപ്രവേശം വരെ
  11. ആരണ്യകാണ്ഡം- ആരംഭം മുതൽ അഗസ്‌ത്യസ്‌തുതി വരെ
  12. ആരണ്യകാണ്ഡം- ജടായുസംഗമം മുതൽ ഖരവധം വരെ
  13. ആരണ്യകാണ്ഡം- ശൂർപ്പണകാവിലാപം മുതൽ സീതാന്വേഷണം വരെ
  14. ആരണ്യകാണ്ഡം- ജടായുഗതി മുതൽ ശബര്യാശ്രമപ്രവേശം വരെ
  15. കിഷ്‌കിന്ധാകാണ്ഡം- ആരംഭം മുതൽ ബാലിസുഗ്രീവ യുദ്ധം വരെ
  16. കിഷ്‌കിന്ധാകാണ്ഡം- ബാലിവധം മുതൽ താരോപദേശം വരെ
  17. കിഷ്‌കിന്ധാകാണ്ഡം- സുഗ്രീവരാജ്യാഭിഷേകം മുതൽ സുഗ്രീവൻ രാമ സന്നിധിയിൽ വരെ
  18. കിഷ്‌കിന്ധാകാണ്ഡം- സീതാന്വേഷണോദ്യോഗം മുതൽ അംഗദാദികളുടെ സംശയം വരെ
  19. കിഷ്‌കിന്ധാകാണ്ഡം- സമ്പാതിവാക്യം മുതൽ സമുദ്രലംഘന ചിന്ത വരെ
  20. സുന്ദരകാണ്ഡം- ആരംഭം മുതൽ രാവണന്‍റെ ഇച്‌ഛാഭംഗം വരെ
  21. സുന്ദരകാണ്ഡം- ഹനുമാൻ സീതാസംവാദം മുതൽ ലങ്കാമർദ്ദനം വരെ
  22. സുന്ദരകാണ്ഡം- ഹനുമാൻ രാവണസഭയിൽ മുതൽ ഹനുമാന്‍റെ പ്രത്യാഗമനം വരെ
  23. യുദ്ധകാണ്ഡം- ആരംഭം മുതൽ രാവണവിഭീഷണ സംഭാഷണം വരെ
  24. യുദ്ധകാണ്ഡം- വിഭീഷണൻ ശ്രീരാമസന്നിധിയിൽ മുതൽ സേതുബന്ധനം വരെ
  25. യുദ്ധകാണ്ഡം- രാവണശുകസംവാദം മുതൽ യുദ്ധാരംഭം വരെ
  26. യുദ്ധകാണ്ഡം- രാവണൻന്‍റെ പുറപ്പാട് മുതൽ നാരദസ്‌തുതി വരെ
  27. യുദ്ധകാണ്ഡം- അതികായവധം മുതൽ ദിവ്യൗഷധഫലം വരെ
  28. യുദ്ധകാണ്ഡം- മേഘനാദവധം മുതൽ രാവണന്‍റെ ഹോമവിഘ്നം വരെ
  29. യുദ്ധകാണ്ഡം- രാമരാവണയുദ്ധം മുതൽ രാവണവധം വരെ
  30. യുദ്ധകാണ്ഡം- വിഭീഷണരാജ്യാഭിഷേകം മുതൽ ഹനുമൽഭരതസംവാദം വരെ
  31. യുദ്ധകാണ്ഡം- അയോദ്ധ്യാപ്രവേശം മുതൽ യുദ്ധകാണ്ഡം അവസാനം വരെ

ഒറ്റ ശ്ലോക രാമായണം: എല്ലാ ദിവസവും രാമായണം ജപിക്കാൻ പറ്റാത്തവർക്കായി രാമായണത്തിന്‍റെ മുഴുവൻ സാരവും ഉള്‍ക്കൊള്ളുന്ന എക ശ്ലോകി രാമായണം ഉണ്ട്. രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളെല്ലാം ഈ ശ്ലോകത്തിൽ ഉൾച്ചേര്‍ത്തിരിക്കുന്നു.

എക ശ്ലോകി രാമായണം:

'പൂർവം രാമ തപോവനാദി ഗമനംഹത്വാ മൃഗം കാഞ്ചനം.

വൈദേഹീ ഹരണം ജടായു മരണം

സുഗ്രീവ സംഭാഷണം.

ബാലീ നിഗ്രഹണം സമുദ്ര തരണം

ലങ്കാപുരീ മർദ്ദനം.

കൃത്വാ രാവണ കുംഭകർണ്ണ നിധനം

സമ്പൂർണ രാമായണം'

ർക്കടക മാസത്തിലെ ഓരോ ദിവസവും തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞു വെച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണ പാരായണം നടത്തുന്നത്.

ഒന്നാം ദിവസം ബാലകാണ്ഡത്തിന്‍റെ ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെയുള്ള ഭാഗമാണ് വായിക്കുക. രാമായണത്തെ സംഗ്രഹിച്ച് ശിവനും പാർവതിയും തമ്മിൽ നടത്തുന്ന സംസാരമാണ് ഉമാമഹേശ്വര സംവാദം.രണ്ടാം ദിവസം ബാലകാണ്ഡത്തിൽ തന്നെ ശിവൻ പാർവതിയോട് കഥ പറഞ്ഞ് തുടങ്ങുന്നത് മുതൽ പുത്രകാമേഷ്‌ടി നടത്തുന്ന ഭാഗം വരെയാണ് വായിക്കേണ്ടത്. ഈ ഭാഗത്തിൽ പാരായണം ആഴത്തിലുള്ള ആഖ്യാനരീതിയിലേക്ക് മാറുന്നു. അതിനുശേഷം പുത്രലാഭ ആലോചന, പുത്രകാമേഷ്ടി എന്നിവയും വായിക്കാം.

1.4 ശിവ ഭഗവാൻ കഥ പറഞ്ഞ് തുടങ്ങുന്നു:

രാവണനും രാവണൻ്റെ രാക്ഷസ സൈന്യവും മൂലമുള്ള ശല്യം നിമിത്തം ഒരു പശുവിൻ്റെ രൂപമെടുക്കുന്ന ഭൂമി ദേവിയിൽ നിന്നാണ് പാരായണം ആരംഭിക്കുന്നത്. മുനിമാരുടെയും ദേവന്മാരുടെയും അകമ്പടിയോടെ അവൾ ബ്രഹ്മാവിനെ സമീപിച്ച് താമരയിലിരുന്ന് തൻ്റെ ദൈന്യത അറിയിക്കുന്നു. അവളുടെ ദുരവസ്ഥയിൽ ദുഖിതനായ ബ്രഹ്മാവ്, വിഷ്‌ണു ഭഗവാനോട് അപേക്ഷിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്ന നിഗമനത്തിലെത്തുന്നു. തുടർന്ന് ബ്രഹ്മാവ്, ദേവന്മാരോടും ഋഷികളോടും ഒപ്പം വൈകുണ്‌ഠത്തിലെത്തി പുരുഷസൂക്തം ജപിക്കുന്നു. തുടർന്ന് മഹാവിഷ്‌ണു അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

കയ്യിലുള്ള വരങ്ങളുടെ അഹങ്കാരത്തിൽ മൂന്ന് ലോകങ്ങളിലും രാവണൻ വരുത്തിയ കഷ്‌ടപ്പാടുകൾ ബ്രഹ്മാദി ദേവതകൾ മഹാവിഷ്‌ണുവിനുമുന്നിൽ വിശദീകരിക്കുന്നു. യാഗങ്ങൾ തടസ്സപ്പെടുത്തുക, യോഗികളെയും ഋഷിമാരെയും ഭക്ഷിക്കുക, സദ്ഗുണസമ്പന്നരായ സ്‌ത്രീകളെ അപഹരിക്കുക എന്നിവ രാവണൻ്റെ ക്രൂരതകളിൽ ഉൾപ്പെടുന്നു.

മനുഷ്യരോട് മാത്രമുള്ള രാവണൻ്റെ ക്രൂരതകളെക്കുറിച്ച് ബ്രഹ്മാവ് മഹാവിഷ്‌ണുവിനെ ഓർമ്മിപ്പിക്കുകയും രാവണൻ്റെ ആധിപത്യം അവസാനിപ്പിക്കാൻ മനുഷ്യനായി അവതരിക്കാൻ അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. ബ്രഹ്‌മാദി ദേവതകളുടെ അപേക്ഷകൾക്ക് മറുപടിയായി, കശ്യപൻ്റെയും അധിതിയുടെയും അവരുടെ മുൻകാല ജന്മത്തിലെ ആഗ്രഹം നിറവേറ്റിക്കൊണ്ട്, താൻ ദശരഥ രാജാവിൻ്റെയും കൗസല്യ രാജ്ഞിയുടെയും മകനായി ജനനമെടുക്കുമെന്ന് മഹാവിഷ്‌ണു വെളിപ്പെടുത്തുന്നു. തൻ്റെ ദൗത്യത്തിൽ തന്നെ സഹായിക്കാൻ ദേവന്മാരോട് വാനരന്മാരായി അവതരിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.

1.5 പുത്ര ലാഭ ആലോചന- ഒരു മകനെ ലഭിക്കുമെന്ന ചിന്ത

സത്ഗുണ സമ്പന്നനായ അയോധ്യാ രാജൻ ദശരഥൻ തനിക്ക് സന്താനങ്ങളില്ലാത്തതുമൂലം മൂലം വളരെയധികം വിഷമിക്കുന്നു. ദശരഥന് നാല് ആൺമക്കളുണ്ടാകുമെന്ന് അദ്ദേഹത്തിൻ്റെ കുലഗുരുവായിരുന്ന വസിഷ്‌ഠ മഹർഷി ഉറപ്പ് നൽകുന്നു. ഋഷ്യശൃംഗ മഹർഷിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പുത്രകാമേഷ്‌ടി യാഗം നടത്താൻ വസിഷ്‌ഠൻ ദശരഥനെ ഉപദേശിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്‌ധിക്കായി നടത്തപ്പെടുന്ന യാഗമാണ് പുത്രകാമേഷ്‌ടി.

1.6 പുത്ര കാമേഷ്‌ടി- സന്തതികൾക്കുവേണ്ടിയുള്ള അഗ്നിയാഗം

വസിഷ്‌ഠ മഹർഷിയുടെ ഉപദേശപ്രകാരം ദശരഥ രാജാവ് സരയൂ നദിയുടെ തീരത്ത് ഋഷ്യശൃംഗ മുനിയെക്കൊണ്ട് യാഗം നടത്തുന്നു. ചടങ്ങ് അവസാനിക്കുമ്പോൾ, അഗ്നിദേവൻ പ്രത്യക്ഷപ്പെടുന്നു, അഗ്നിദേവൻ വെള്ളികൊണ്ട് മൂടിയ തങ്കപ്പാത്രത്തിൽ‍ വിശിഷ്‌ടമായൊരു പായസം ദശരഥനു സമ്മാനിച്ചു. ഈ പായസം ദശരഥ പത്നിമാർക്കായി ബ്രഹ്മകല്‍പനയാൽ കൊണ്ടുവന്നതാണന്നു ദശരഥനെ അഗ്നിദേവൻ ബോധിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം പായസം കൗസല്യക്കും കൈകേയിക്കുമായി വീതിച്ചു. കൗസല്യയും കൈകേയിയും തനിക്കു കിട്ടിയതിന്‍റെ പകുതിവീതം സുമിത്രക്കും നൽകി. തുടർന്ന് രാജ്ഞിമാർ‍ മൂവരും ഒരുപോലെ ഗർ‍ഭം ധരിച്ചു. യാഗഫലമായി കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്‌മണ-ശത്രുഘ്നന്മാരും ദശരഥനു ജനിച്ചു. രാജാവിന് സന്താനലബ്‌ധിയുണ്ടായതിൽ രാജ്യം മുഴുവൻ സന്തോഷത്തിലാറാടുന്നു. ഇതോടെ പുത്രകാമേഷ്‌ടി കാണ്ഡം ശുഭകരമായി അവസാനിക്കുന്നു.

രാമായണത്തിൻ്റെ ഈ ഭാഗം നിരവധി അഗാധമായ പാഠങ്ങൾ നൽകുന്നു:

  1. അവതാരപ്പിറവി: ധർമ്മവും നീതിയും പുനഃസ്ഥാപിക്കുന്നതിലും കഷ്‌ടപ്പാടുകൾ ലഘൂകരിക്കുന്നതിലും അവതാരങ്ങളുടെ പ്രാധാന്യം ഈ ഭാഗത്തിൽ തെളിഞ്ഞുകാണാം. അടിച്ചമർത്തപ്പെടുമ്പോൾ ദൈവത്തോട് കേണപേക്ഷിച്ചാൽ ഫലമുണ്ടാകുമെന്ന് നമ്മെ കാട്ടിത്തരുന്നു.
  2. ഭക്തിയും പ്രാർത്ഥനയും: നിർമ്മലമായ ഭക്തിയുടെയും പ്രാർത്ഥനയുടെയും ശക്തി ഈ ഭാഗങ്ങളിൽ കാണാം. അചഞ്ചലമായ വിശ്വാസവും ഭക്തിയും ഭഗവാന്‍റെ സാന്നിധ്യവും ഉറപ്പാക്കുമെന്ന് ബ്രഹ്‌മാദി ദേവതകളുടെ ഹൃദയംഗമമായ പ്രാർത്ഥനകൾ കാട്ടിത്തരുന്നു.
  3. കടമകളും നീതിയും: നീതിയെ നടപ്പാക്കാനുള്ള ഭഗവാന്‍റെ കടമയെ ഈ ഭാഗം എടുത്തുകാട്ടുന്നു. രാവണനെ പരാജയപ്പെടുത്താൻ മനുഷ്യനായി അവതരിക്കാനുള്ള മഹാവിഷ്‌ണുവിൻ്റെ തീരുമാനം ധർമ്മം സംരക്ഷിക്കാനും നീതി ഉറപ്പാക്കാനുമുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.
  4. ഐക്യവും സഹവർത്തിത്വവും: ദേവന്മാരും, ഋഷിമാരും ഒരുമിച്ചാണ് മഹാവിഷ്‌ണുവിനെ കണ്ട് പരാതി പറയുന്നത്. ഈ സഹകരണ മനോഭാവം ഒരു പൊതു ലക്ഷ്യം കൈവരിക്കുന്നതിൽ ഐക്യത്തിൻ്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. തിന്മയെ ചെറുക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഇത് കാണിക്കുന്നു.
  5. പ്രത്യാശയും ഉറപ്പും: മഹാവിഷ്‌ണു ദേവന്മാർക്കും ബ്രഹ്മാവിനും നൽകുന്ന ഉറപ്പ് പ്രത്യാശ പകരുന്നതാണ്. ദുർഘട നിമിഷങ്ങളിൽ പോലും അതിൽ നിന്ന് നമ്മെ കരകയറ്റാൻ ഭഗവാന് ഒരു പദ്ധതി കാണുമെന്നും, അത് നടപ്പാകാൻ ഒരാൾ അവരുടെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കണമെന്നും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

രാമായണം വായിക്കേണ്ടതിങ്ങനെ: രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണത്തെ തൊട്ട് വന്ദിച്ചാണ് രാമായണ പാരായണം ആരംഭിക്കേണ്ടത്. ആദ്യം ശ്രീരാമ സ്‌തുതികള്‍ ചൊല്ലിയ ശേഷമേ പാരായണം തുടങ്ങാവൂ. കര്‍ക്കടകം അവസാനിക്കുമ്പോള്‍ രാമായണം മുഴുവന്‍ വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാ'മ എന്ന ഭാഗത്ത് നിന്നാണ് പാരായണം തുടങ്ങേണ്ടത്. ഏത് ഭാഗം വായിക്കുന്നതിന് മുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്‌തിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നു.

ശുഭ കാര്യങ്ങള്‍ വര്‍ണിക്കുന്നിടത്ത് നിന്ന് തുടങ്ങി ശുഭകരമായ കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് പാരായണം അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവയുള്ള ഭാഗത്തുനിന്ന് പാരായണം തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാന ഭാഗത്ത് നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്‌തു വേണം വായന നിർത്താൻ.

കർക്കടകം ഒന്നു മുതൽ ഓരോ ദിവസവും പാരായണം ചെയ്യേണ്ട രാമായണ ഭാഗങ്ങൾ:

  1. ബാലകാണ്ഡം- ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെ
  2. ബാലകാണ്ഡം- ശിവൻ പാർവതിയോട് കഥ പറയുന്നത് മുതൽ പുത്രകാമേഷ്‌ടി വരെ
  3. ബാലകാണ്ഡം- വിശ്വാമിത്രന്‍റെ യാഗരക്ഷ മുതൽ അഹല്യാസ്‌തുതി വരെ
  4. ബാലകാണ്ഡം- സീതാസ്വയംവരം മുതൽ ഭാർഗവഗർവ്വശമനം വരെ
  5. അയോദ്ധ്യാകാണ്ഡം- ആരംഭം മുതൽ ശ്രീരാമാഭിഷേകാരംഭം വരെ
  6. അയോദ്ധ്യാകാണ്ഡം- ശ്രീരാമാഭിഷേക വിഘ്നം മുതൽ വിച്‌ഛിന്നാഭിഷേകം വരെ
  7. അയോദ്ധ്യാകാണ്ഡം - ലക്ഷ്‌മണോപദേശം മുതൽ രാമസീതാരഹസ്യം വരെ
  8. അയോദ്ധ്യാകാണ്ഡം- വനയാത്ര മുതൽ വാല്‍മീകാശ്രമപ്രവേശം വരെ
  9. അയോദ്ധ്യാകാണ്ഡം- വാല്‍മീകിയുടെ ആത്മകഥ മുതൽ സംസ്‌കാരകർമ്മം വരെ
  10. അയോദ്ധ്യാകാണ്ഡം- ഭരതന്‍റെ വനയാത്ര മുതൽ അത്ര്യാശ്രമപ്രവേശം വരെ
  11. ആരണ്യകാണ്ഡം- ആരംഭം മുതൽ അഗസ്‌ത്യസ്‌തുതി വരെ
  12. ആരണ്യകാണ്ഡം- ജടായുസംഗമം മുതൽ ഖരവധം വരെ
  13. ആരണ്യകാണ്ഡം- ശൂർപ്പണകാവിലാപം മുതൽ സീതാന്വേഷണം വരെ
  14. ആരണ്യകാണ്ഡം- ജടായുഗതി മുതൽ ശബര്യാശ്രമപ്രവേശം വരെ
  15. കിഷ്‌കിന്ധാകാണ്ഡം- ആരംഭം മുതൽ ബാലിസുഗ്രീവ യുദ്ധം വരെ
  16. കിഷ്‌കിന്ധാകാണ്ഡം- ബാലിവധം മുതൽ താരോപദേശം വരെ
  17. കിഷ്‌കിന്ധാകാണ്ഡം- സുഗ്രീവരാജ്യാഭിഷേകം മുതൽ സുഗ്രീവൻ രാമ സന്നിധിയിൽ വരെ
  18. കിഷ്‌കിന്ധാകാണ്ഡം- സീതാന്വേഷണോദ്യോഗം മുതൽ അംഗദാദികളുടെ സംശയം വരെ
  19. കിഷ്‌കിന്ധാകാണ്ഡം- സമ്പാതിവാക്യം മുതൽ സമുദ്രലംഘന ചിന്ത വരെ
  20. സുന്ദരകാണ്ഡം- ആരംഭം മുതൽ രാവണന്‍റെ ഇച്‌ഛാഭംഗം വരെ
  21. സുന്ദരകാണ്ഡം- ഹനുമാൻ സീതാസംവാദം മുതൽ ലങ്കാമർദ്ദനം വരെ
  22. സുന്ദരകാണ്ഡം- ഹനുമാൻ രാവണസഭയിൽ മുതൽ ഹനുമാന്‍റെ പ്രത്യാഗമനം വരെ
  23. യുദ്ധകാണ്ഡം- ആരംഭം മുതൽ രാവണവിഭീഷണ സംഭാഷണം വരെ
  24. യുദ്ധകാണ്ഡം- വിഭീഷണൻ ശ്രീരാമസന്നിധിയിൽ മുതൽ സേതുബന്ധനം വരെ
  25. യുദ്ധകാണ്ഡം- രാവണശുകസംവാദം മുതൽ യുദ്ധാരംഭം വരെ
  26. യുദ്ധകാണ്ഡം- രാവണൻന്‍റെ പുറപ്പാട് മുതൽ നാരദസ്‌തുതി വരെ
  27. യുദ്ധകാണ്ഡം- അതികായവധം മുതൽ ദിവ്യൗഷധഫലം വരെ
  28. യുദ്ധകാണ്ഡം- മേഘനാദവധം മുതൽ രാവണന്‍റെ ഹോമവിഘ്നം വരെ
  29. യുദ്ധകാണ്ഡം- രാമരാവണയുദ്ധം മുതൽ രാവണവധം വരെ
  30. യുദ്ധകാണ്ഡം- വിഭീഷണരാജ്യാഭിഷേകം മുതൽ ഹനുമൽഭരതസംവാദം വരെ
  31. യുദ്ധകാണ്ഡം- അയോദ്ധ്യാപ്രവേശം മുതൽ യുദ്ധകാണ്ഡം അവസാനം വരെ

ഒറ്റ ശ്ലോക രാമായണം: എല്ലാ ദിവസവും രാമായണം ജപിക്കാൻ പറ്റാത്തവർക്കായി രാമായണത്തിന്‍റെ മുഴുവൻ സാരവും ഉള്‍ക്കൊള്ളുന്ന എക ശ്ലോകി രാമായണം ഉണ്ട്. രാമായണത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളെല്ലാം ഈ ശ്ലോകത്തിൽ ഉൾച്ചേര്‍ത്തിരിക്കുന്നു.

എക ശ്ലോകി രാമായണം:

'പൂർവം രാമ തപോവനാദി ഗമനംഹത്വാ മൃഗം കാഞ്ചനം.

വൈദേഹീ ഹരണം ജടായു മരണം

സുഗ്രീവ സംഭാഷണം.

ബാലീ നിഗ്രഹണം സമുദ്ര തരണം

ലങ്കാപുരീ മർദ്ദനം.

കൃത്വാ രാവണ കുംഭകർണ്ണ നിധനം

സമ്പൂർണ രാമായണം'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.