ETV Bharat / state

പിണറായി ഉപജാപക സംഘത്തിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്നു; പിവി അൻവറിന്‍റെ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് വിഡി സതീശൻ - VD SATHEESAN AGAINST CM PINARAYI

author img

By ETV Bharat Kerala Team

Published : Sep 3, 2024, 5:44 PM IST

പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

VD SATHEESAN  വിഡി സതീശൻ  മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ  LATEST MALAYALAM NEWS
VD SATHEESAN (ETV Bharat)
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് (ETV Bharat)

എറണാകുളം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് പ്രതിക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും ഓഫിസിനും എതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും എഡിജിപിയെയും നിലനിർത്തിയാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണം നടത്തുന്നത് ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. എസ്‌പിക്കെതിരെ അന്വേഷണം നടത്തേണ്ടത് എസ്ഐ ആണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോപണ വിധേയരായ ഉപജാപക സംഘത്തിൻ്റെ ചൊൽപ്പടിക്ക് നിൽക്കുകയാണ് പിണറായി. ഉപജാപക സംഘം എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പത്തനംതിട്ട എസ്‌പിയും എംഎൽഎയും നടത്തിയ ഫോൺ സംഭാഷണം കേരളത്തെ ഞെട്ടിച്ചു. എന്ത് പൊലീസാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അൻവർ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് നേരെയാണ്. അൻവറിന് പിന്നിൽ സിപിഎമ്മിൻ്റെ ഒരു വിഭാഗമാണ്. പിണറായി വിജയൻ പേടിച്ച് നിൽക്കുകയാണ്. പൊലീസ് തലയിൽ പുതപ്പ് ഇട്ട് നടക്കേണ്ട അവസ്ഥയായി.

പൊലീസിന് ഇതുപോലെ നാണം കെട്ട ഒരു കാലം ഉണ്ടായിട്ടില്ല. ഒന്നാം പിണറായി സർക്കാർ കാലത്ത് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ ജയിലിൽ പോയി. വീണ്ടും സ്വർണക്കള്ളക്കടത്ത് ആരോപണമുയർന്നു. സ്വർണത്തോട് മുഖ്യമന്ത്രിയുടെ ഓഫിസിന് എന്താണ് ഇത്ര ഭ്രമമെന്നും വിഡി സതീശൻ ചോദിച്ചു. ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരുടെ ഓഫിസിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല.

കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് ദുരന്തമാണ്. സിപിഎം തകരരുത് എന്നാണ് ആഗ്രഹം. ബിജെപിയെ സഹായിക്കാനാണ് തൃശൂർ പൂരം കലക്കിയത്. കമ്മീഷണർ അഴിഞ്ഞാടുകയായിരുന്നു തൃശൂരിൽ. ഡിജിപി, എഡിജിപിയോ അനങ്ങിയില്ല. മുഖ്യമന്ത്രിയോ, ജില്ലയിലെ മന്ത്രിമാരോ അനങ്ങിയില്ല. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കിയതിൻ്റെ പ്രതിഫലമായി ബിജെപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also Read: 'മുഖ്യമന്ത്രിയുടെ ഓഫിസ് ക്രിമിനലുകളുടെ താവളം, അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ നാണമില്ലേ? അന്വേഷണം സിബിഐക്ക് വിടണം': വിഡി സതീശന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് (ETV Bharat)

എറണാകുളം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് പ്രതിക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും ഓഫിസിനും എതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും എഡിജിപിയെയും നിലനിർത്തിയാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണം നടത്തുന്നത് ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. എസ്‌പിക്കെതിരെ അന്വേഷണം നടത്തേണ്ടത് എസ്ഐ ആണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോപണ വിധേയരായ ഉപജാപക സംഘത്തിൻ്റെ ചൊൽപ്പടിക്ക് നിൽക്കുകയാണ് പിണറായി. ഉപജാപക സംഘം എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പത്തനംതിട്ട എസ്‌പിയും എംഎൽഎയും നടത്തിയ ഫോൺ സംഭാഷണം കേരളത്തെ ഞെട്ടിച്ചു. എന്ത് പൊലീസാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അൻവർ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് നേരെയാണ്. അൻവറിന് പിന്നിൽ സിപിഎമ്മിൻ്റെ ഒരു വിഭാഗമാണ്. പിണറായി വിജയൻ പേടിച്ച് നിൽക്കുകയാണ്. പൊലീസ് തലയിൽ പുതപ്പ് ഇട്ട് നടക്കേണ്ട അവസ്ഥയായി.

പൊലീസിന് ഇതുപോലെ നാണം കെട്ട ഒരു കാലം ഉണ്ടായിട്ടില്ല. ഒന്നാം പിണറായി സർക്കാർ കാലത്ത് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ ജയിലിൽ പോയി. വീണ്ടും സ്വർണക്കള്ളക്കടത്ത് ആരോപണമുയർന്നു. സ്വർണത്തോട് മുഖ്യമന്ത്രിയുടെ ഓഫിസിന് എന്താണ് ഇത്ര ഭ്രമമെന്നും വിഡി സതീശൻ ചോദിച്ചു. ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരുടെ ഓഫിസിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല.

കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് ദുരന്തമാണ്. സിപിഎം തകരരുത് എന്നാണ് ആഗ്രഹം. ബിജെപിയെ സഹായിക്കാനാണ് തൃശൂർ പൂരം കലക്കിയത്. കമ്മീഷണർ അഴിഞ്ഞാടുകയായിരുന്നു തൃശൂരിൽ. ഡിജിപി, എഡിജിപിയോ അനങ്ങിയില്ല. മുഖ്യമന്ത്രിയോ, ജില്ലയിലെ മന്ത്രിമാരോ അനങ്ങിയില്ല. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കിയതിൻ്റെ പ്രതിഫലമായി ബിജെപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also Read: 'മുഖ്യമന്ത്രിയുടെ ഓഫിസ് ക്രിമിനലുകളുടെ താവളം, അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ നാണമില്ലേ? അന്വേഷണം സിബിഐക്ക് വിടണം': വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.