ETV Bharat / state

ഒടുവിൽ മുഖ്യമന്ത്രിക്ക് അൻവറിന്‍റെ കടുംവെട്ട്; പുറത്തു വന്നത് പാർട്ടിക്കുള്ളിൽ പുകയുന്ന അമർഷമോ? - PV ANVAR AGAINST KERALA CM

author img

By ETV Bharat Kerala Team

Published : 6 hours ago

ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിൽ ഉരുണ്ടുകൂടിയ അമർഷം പലരും കടിച്ചമർത്തിയപ്പോൾ പാർട്ടിക്കുള്ളിൽ എല്ലാം സേഫ് എന്ന പ്രതീതിയാണ് അന്‍വർ വാര്‍ത്ത സമ്മേളനത്തില്‍ പൊളിച്ചടുക്കിയത്.

PV ANVAR PINARAYI VIJAYAN ROW  KERALA CM CPM PARTY ANVAR  പിവി അന്‍വര്‍ എംഎല്‍എ  മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം
PV ANVAR (Facebook@ PV ANVAR)

തിരുവനന്തപുരം: പാർട്ടിക്കാരനല്ലാതിരുന്നിട്ടും പാർട്ടിക്കാരേക്കാൾ ആവേശത്തോടെ സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും നെഞ്ചോട് ചേര്‍ത്തിരുന്ന പി വി അൻവറിൽ നിന്ന് മുഖ്യമന്ത്രിക്ക് കടുംവെട്ട്. വെട്ടെന്നാൽ ഒരു വെട്ടല്ല, വെട്ടി കണ്ടം തുണ്ടമാക്കി എന്ന് പറയാം. ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിൽ ഉരുണ്ടു കൂടിയ അമർഷം പലരും കടിച്ചമർത്തിയപ്പോൾ പാർട്ടിക്കുള്ളിൽ എല്ലാം സേഫ് എന്ന പ്രതീതിയാണ് ഇന്ന് അന്‍വർ പൊളിച്ചടുക്കിയത്.

ഇന്നലെ വരെ അൻവർ പിതൃതുല്യനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഇന്ന് കെട്ടുപോയ സൂര്യനായി. താൻ എഴുതിക്കൊടുത്ത ആരോപണങ്ങൾ സിറ്റിങ് ജഡ്‌ജിയെ കൊണ്ട് അന്വേഷിക്കാൻ അവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേരളത്തിൽ ഉദ്യോഗസ്ഥരുടെ ഭരണമാണെന്നും പാർട്ടി സഖാക്കൾക്കും നാനാ പക്ഷങ്ങൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നീതി കിട്ടുന്നില്ലെന്നുമാണ് അന്‍വർ ഉയർത്തുന പരാതി.

സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി മലപ്പുറത്തെ ചില പ്രത്യേക സമുദായത്തെ പരാമർശിക്കുക വഴി വർഗീയ കലാപം ലക്ഷ്യമിട്ടുള്ള സംഘ പരിവാറിനെ സന്തോഷിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന അതീവ ഗുരുതര ആരോപണം ഉയർത്തുക മാത്രമല്ല, തൃശൂർ പൂരം ബിജെപിക്ക് വേണ്ടി കലക്കിയതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് നേരെ തിരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100- ൽ നിന്ന് പൂജ്യമായി താഴ്ന്നു എന്ന് പറയുക മാത്രമല്ല, കേരളത്തിലെ അവസാനത്തെ കമ്മ്യണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവും അദ്ദേഹത്തിന് ചാർത്തി നൽകി അന്‍വര്‍.

തന്നെ ആരും ഭീഷണിപ്പെടുത്തി നിശബ്‌ദമാക്കാമെന്ന് കരുതേണ്ടെന്നും അതിന് വേറെ ആളെ നോക്കണമെന്നുമുള്ള താക്കീത് മുഖ്യമന്ത്രിക്ക് നൽകാനും അൻവർ മടിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. സമീപ കാലങ്ങളിലൊന്നും പാർട്ടിക്കുള്ളിൽ നിന്ന് ഇത്രയും രൂക്ഷ വിമർശനം സിപിഎമ്മിന്, പ്രത്യേകിച്ച് പിണറായി വിജയന് നേരിടേണ്ടി വന്നിട്ടില്ല. ആളിക്കത്തിയ അൻവർ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

പക്ഷേ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ മുൻ നിര സിപിഎം നേതാക്കൾ അൻവറിനെതിരെ ചാടിയിറങ്ങുകയാണുണ്ടായത്. സിപിഎം പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഉടനടി അൻവറിനെ നീക്കം ചെയ്യുകയും ചെയ്‌തു. ഇന്നലെ വരെ സിപിഎം പിന്തുണയുണ്ടായിരുന്ന അൻവർ പൊടുന്നനെ സിപിഎമ്മിന്‍റെ വർഗ ശത്രു ആവുകയാണ്.

സ്വാഭാവികമായും കോൺഗ്രസും ലീഗും പ്രത്യേകിച്ച് യുഡിഎഫും അന്‍വറില്‍ കണ്ണ് നടാതിരിക്കില്ല. മലപ്പുറത്ത് ചുവടുറപ്പിച്ച് സംസ്ഥാനമാകെ സിപിഎമ്മിനെതിരെ പോർമുഖം തുറക്കാൻ അന്‍വറിന് ഈ പിന്തുണ മതിയാകും. അതിനുള്ള തന്ത്രപരമായ പാലമിടാനും ഇന്നത്തെ വാർത്ത സമ്മേളനത്തിൽ അന്‍വർ മറന്നില്ലെന്നതാണ് ശ്രദ്ധേയം.

Also Read: അൻവർ കോൺഗ്രസിലേക്കോ? ഗാന്ധി കുടുംബത്തെ പുകഴ്ത്തിയതിന് പിന്നിൽ...

തിരുവനന്തപുരം: പാർട്ടിക്കാരനല്ലാതിരുന്നിട്ടും പാർട്ടിക്കാരേക്കാൾ ആവേശത്തോടെ സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും നെഞ്ചോട് ചേര്‍ത്തിരുന്ന പി വി അൻവറിൽ നിന്ന് മുഖ്യമന്ത്രിക്ക് കടുംവെട്ട്. വെട്ടെന്നാൽ ഒരു വെട്ടല്ല, വെട്ടി കണ്ടം തുണ്ടമാക്കി എന്ന് പറയാം. ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിൽ ഉരുണ്ടു കൂടിയ അമർഷം പലരും കടിച്ചമർത്തിയപ്പോൾ പാർട്ടിക്കുള്ളിൽ എല്ലാം സേഫ് എന്ന പ്രതീതിയാണ് ഇന്ന് അന്‍വർ പൊളിച്ചടുക്കിയത്.

ഇന്നലെ വരെ അൻവർ പിതൃതുല്യനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഇന്ന് കെട്ടുപോയ സൂര്യനായി. താൻ എഴുതിക്കൊടുത്ത ആരോപണങ്ങൾ സിറ്റിങ് ജഡ്‌ജിയെ കൊണ്ട് അന്വേഷിക്കാൻ അവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കേരളത്തിൽ ഉദ്യോഗസ്ഥരുടെ ഭരണമാണെന്നും പാർട്ടി സഖാക്കൾക്കും നാനാ പക്ഷങ്ങൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നീതി കിട്ടുന്നില്ലെന്നുമാണ് അന്‍വർ ഉയർത്തുന പരാതി.

സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി മലപ്പുറത്തെ ചില പ്രത്യേക സമുദായത്തെ പരാമർശിക്കുക വഴി വർഗീയ കലാപം ലക്ഷ്യമിട്ടുള്ള സംഘ പരിവാറിനെ സന്തോഷിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന അതീവ ഗുരുതര ആരോപണം ഉയർത്തുക മാത്രമല്ല, തൃശൂർ പൂരം ബിജെപിക്ക് വേണ്ടി കലക്കിയതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് നേരെ തിരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100- ൽ നിന്ന് പൂജ്യമായി താഴ്ന്നു എന്ന് പറയുക മാത്രമല്ല, കേരളത്തിലെ അവസാനത്തെ കമ്മ്യണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവും അദ്ദേഹത്തിന് ചാർത്തി നൽകി അന്‍വര്‍.

തന്നെ ആരും ഭീഷണിപ്പെടുത്തി നിശബ്‌ദമാക്കാമെന്ന് കരുതേണ്ടെന്നും അതിന് വേറെ ആളെ നോക്കണമെന്നുമുള്ള താക്കീത് മുഖ്യമന്ത്രിക്ക് നൽകാനും അൻവർ മടിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. സമീപ കാലങ്ങളിലൊന്നും പാർട്ടിക്കുള്ളിൽ നിന്ന് ഇത്രയും രൂക്ഷ വിമർശനം സിപിഎമ്മിന്, പ്രത്യേകിച്ച് പിണറായി വിജയന് നേരിടേണ്ടി വന്നിട്ടില്ല. ആളിക്കത്തിയ അൻവർ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

പക്ഷേ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ മുൻ നിര സിപിഎം നേതാക്കൾ അൻവറിനെതിരെ ചാടിയിറങ്ങുകയാണുണ്ടായത്. സിപിഎം പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ഉടനടി അൻവറിനെ നീക്കം ചെയ്യുകയും ചെയ്‌തു. ഇന്നലെ വരെ സിപിഎം പിന്തുണയുണ്ടായിരുന്ന അൻവർ പൊടുന്നനെ സിപിഎമ്മിന്‍റെ വർഗ ശത്രു ആവുകയാണ്.

സ്വാഭാവികമായും കോൺഗ്രസും ലീഗും പ്രത്യേകിച്ച് യുഡിഎഫും അന്‍വറില്‍ കണ്ണ് നടാതിരിക്കില്ല. മലപ്പുറത്ത് ചുവടുറപ്പിച്ച് സംസ്ഥാനമാകെ സിപിഎമ്മിനെതിരെ പോർമുഖം തുറക്കാൻ അന്‍വറിന് ഈ പിന്തുണ മതിയാകും. അതിനുള്ള തന്ത്രപരമായ പാലമിടാനും ഇന്നത്തെ വാർത്ത സമ്മേളനത്തിൽ അന്‍വർ മറന്നില്ലെന്നതാണ് ശ്രദ്ധേയം.

Also Read: അൻവർ കോൺഗ്രസിലേക്കോ? ഗാന്ധി കുടുംബത്തെ പുകഴ്ത്തിയതിന് പിന്നിൽ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.