ETV Bharat / state

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചു: പിതാവിന് 24 വര്‍ഷം തടവും 1,10,000 രൂപ പിഴയും - court punished rapist father

author img

By ETV Bharat Kerala Team

Published : May 29, 2024, 8:11 PM IST

പിതാവ് മകളെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്ന വീഡിയോ എടുക്കുകയും ചെയ്‌തു. പല ദിവസങ്ങളിലും ഇയാൾ മകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും വീഡിയോ എടുക്കുകയും ചെയ്‌തിട്ടുണ്ടെന്നും തെളിഞ്ഞു.

RAPE CASE  POCSO CASE  FATHER ABUSED DAUGHTER  പിതാവ് മകളെ ലൈംഗികമായി ഉപദ്രവിച്ചു
നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (ETV Bharat)

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 24 വര്‍ഷം തടവും പിഴയും ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. ചെങ്കൽ സ്വദേശിയായ 52 കാരനെയാണ് ജഡ്‌ജി കെ വിദ്യധരൻ 24 വർഷത്തെ ജീവപര്യന്തത്തിന് വിധിച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കുട്ടിയുടെ നഗ്നമായ കുളിമുറി വീഡിയോ എടുത്തതിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2017 ജനുവരി മുതൽ ഒക്ടോബർ മാസം വരെ പ്രതി പല ദിവസങ്ങളിലും മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും വീഡിയോ എടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ.

പാറശ്ശാല പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കേസിന്‍റെ ഭാഗമായി പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 17 സാക്ഷികളെ വിസ്‌തരിച്ചു. സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കക്കാരനാണ് കോടതി കണ്ടെത്തി യിത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂറ്റർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി.

Also Read: കൊച്ചിയിൽ മലപ്പുറം സ്വദേശികളായ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന് 24 വര്‍ഷം തടവും പിഴയും ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. ചെങ്കൽ സ്വദേശിയായ 52 കാരനെയാണ് ജഡ്‌ജി കെ വിദ്യധരൻ 24 വർഷത്തെ ജീവപര്യന്തത്തിന് വിധിച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കുട്ടിയുടെ നഗ്നമായ കുളിമുറി വീഡിയോ എടുത്തതിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2017 ജനുവരി മുതൽ ഒക്ടോബർ മാസം വരെ പ്രതി പല ദിവസങ്ങളിലും മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും വീഡിയോ എടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ.

പാറശ്ശാല പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കേസിന്‍റെ ഭാഗമായി പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 17 സാക്ഷികളെ വിസ്‌തരിച്ചു. സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കക്കാരനാണ് കോടതി കണ്ടെത്തി യിത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂറ്റർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി.

Also Read: കൊച്ചിയിൽ മലപ്പുറം സ്വദേശികളായ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.