കോട്ടയം: കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി യു പി സ്വദേശി നരേന്ദ്രകുമാറിന്‍റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രതി 20 വർഷം പരോളുൾപ്പെടെയുള്ള ഇളവുകൾ ഇല്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
2015 മേയ് 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ നരേന്ദ്ര കുമാർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നരേന്ദ്രകുമാർ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു.
വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയായിരുന്നു പ്രതിയുടെ അപ്പീൽ. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും വിചാരണക്കോടതിയുടെ ശിക്ഷാവിധിയും ഹൈക്കോടതി ശരിവച്ചു. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ സംശയമില്ല. പക്ഷേ സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചത്.
Also Read: കട്ടപ്പന ഇരട്ട കൊലപാതക കേസ്; മുഖ്യപ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ്