ETV Bharat / state

നഴ്‌സിങ് പ്രവേശന പ്രതിസന്ധി; ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിൽ സമവായം - Nursing entrance issue

author img

By ETV Bharat Kerala Team

Published : May 22, 2024, 2:57 PM IST

നഴ്‌സിങ് പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ സമവായം. ഈ മാസം 24ന് നഴ്‌സിങ് കൗൺസിൽ യോഗം ചേരും. കഴിഞ്ഞ വർഷം അംഗീകാരം ഉണ്ടായിരുന്ന എല്ലാ കോളജുകൾക്കും അഫിലിയേഷൻ നൽകാമെന്ന് ഉറപ്പ് കിട്ടിയെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു

NURSING ADMISSION ISSUE  HEALTH MINISTER VEENA GEORGE  നഴ്‌സിങ് കൗൺസിൽ യോഗം  DISCUSSION
Nursing Entrance Issue (Source : ETV BHARAT NETWORK)

തിരുവനന്തപുരം: നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച യോഗത്തിൽ സമവായം. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്‌ടി നൽകണമെന്ന സർക്കാർ നിർദ്ദേശം നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. നഴ്‌സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികളും ഒറ്റയ്ക്ക് നിൽക്കുന്ന കോളജുകളുടെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

ജിഎസ്‌ടി വിഷയത്തിലടക്കം ആരോഗ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായി നഴ്‌സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സര്‍ക്കാരിനുള്ള സീറ്റുകൾ പിൻവലിക്കില്ലെന്നടക്കമുള്ള ഉറപ്പും നഴ്‌സിങ് കോളജ് മാനേജ്മെൻ്റ് അസോസിയേഷൻ സ‍ര്‍ക്കാരിന് നൽകി. ജിഎസ്‌ടി വിഷയത്തിൽ ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രി ഇതിന് ശേഷം നിലപാട് അറിയിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ജിഎസ്‌ടി വേണ്ട എന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്‍റെയും നിലപാടെന്ന് മന്ത്രി അറിയിച്ചു. ബോണ്ട് നൽകിയാലേ അംഗീകാരം നൽകുകയുള്ളൂ എന്ന തീരുമാനം മാറ്റി. വിഷയത്തിൽ മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഈ മാസം 24ന് നഴ്‌സിങ് കൗൺസിൽ യോഗം ചേരും. കഴിഞ്ഞ വർഷം അംഗീകാരം ഉണ്ടായിരുന്ന എല്ലാ കോളജുകൾക്കും അഫിലിയേഷൻ നൽകാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. നഴ്‌സിങ് കൗൺസിൽ യോഗത്തിന് ശേഷം 28 ന് നഴ്‌സിങ് മാനേജ്മെന്‍റ് അസോസിയേഷൻ യോഗവും ചേരുമെന്നും അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.

Also Read: നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണം; വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച യോഗത്തിൽ സമവായം. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്‌ടി നൽകണമെന്ന സർക്കാർ നിർദ്ദേശം നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. നഴ്‌സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികളും ഒറ്റയ്ക്ക് നിൽക്കുന്ന കോളജുകളുടെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

ജിഎസ്‌ടി വിഷയത്തിലടക്കം ആരോഗ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായി നഴ്‌സിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സര്‍ക്കാരിനുള്ള സീറ്റുകൾ പിൻവലിക്കില്ലെന്നടക്കമുള്ള ഉറപ്പും നഴ്‌സിങ് കോളജ് മാനേജ്മെൻ്റ് അസോസിയേഷൻ സ‍ര്‍ക്കാരിന് നൽകി. ജിഎസ്‌ടി വിഷയത്തിൽ ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രി ഇതിന് ശേഷം നിലപാട് അറിയിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ജിഎസ്‌ടി വേണ്ട എന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്‍റെയും നിലപാടെന്ന് മന്ത്രി അറിയിച്ചു. ബോണ്ട് നൽകിയാലേ അംഗീകാരം നൽകുകയുള്ളൂ എന്ന തീരുമാനം മാറ്റി. വിഷയത്തിൽ മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ഈ മാസം 24ന് നഴ്‌സിങ് കൗൺസിൽ യോഗം ചേരും. കഴിഞ്ഞ വർഷം അംഗീകാരം ഉണ്ടായിരുന്ന എല്ലാ കോളജുകൾക്കും അഫിലിയേഷൻ നൽകാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. നഴ്‌സിങ് കൗൺസിൽ യോഗത്തിന് ശേഷം 28 ന് നഴ്‌സിങ് മാനേജ്മെന്‍റ് അസോസിയേഷൻ യോഗവും ചേരുമെന്നും അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.

Also Read: നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണം; വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.