ETV Bharat / state

രാജിവയ്‌ക്കാത്ത കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കാൻ യുഡിഎഫ് അവിശ്വാസ പ്രമേയം - MAVOOR UDF NO CONFIDENCE MOTION

author img

By ETV Bharat Kerala Team

Published : May 29, 2024, 10:48 AM IST

രാജി വയ്‌ക്കാൻ വിസമ്മതിച്ച് മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റ് കെ സി വാസന്തി. രാജി വയ്‌ക്കാത്ത പ്രസിഡന്‍റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുമെന്ന് യുഡിഎഫ്.

യുഡിഎഫ് അവിശ്വാസ പ്രമേയം  മാവൂര്‍ പഞ്ചായത്ത്  കോണ്‍ഗ്രസ്  Kozhikode News
Mavoor Grama Panchayath Office (ETV Bharat)
അവിശ്വാസ പ്രമേയവുമായി യുഡിഎഫ് (ETV Bharat)

കോഴിക്കോട് : മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റ് പദവിയിലുള്ള കോൺഗ്രസിന്‍റെ കെ സി വാസന്തിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കാൻ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് ഇന്ന് നോട്ടിസ് കൈമാറും. നിലവിൽ പ്രസിഡന്‍റ് പദവിയിലുള്ള കെസി വാസന്തിയോട് രാജി സമര്‍പ്പിക്കാൻ കോണ്‍ഗ്രസ് ജില്ല നേതൃത്വം ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെസി വാസന്തി ജില്ല നേതൃത്വത്തിന്‍റെ ഉള്‍പ്പടെ നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കാൻ യുഡിഎഫ് തീരുമാനിച്ചത്.

കഴിഞ്ഞ മാർച്ചിൽ രാജി വയ്‌ക്കുന്നതിന് ഇവരോട് ജില്ല കോൺഗ്രസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയതിനെ തുടർന്ന് യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്‍റെ ജില്ലാ നേതൃത്വം അനുരഞ്ജന സംഭാഷണം നടത്തി. എന്നാൽ അതും കെ സി വാസന്തി തള്ളിക്കളഞ്ഞിരുന്നു.

പിന്നീട് മെയ് 27ന് വൈകുന്നേരം 5 മണി വരെ രാജി വയ്ക്കാൻ സമയമനുവദിച്ചു. എന്നാൽ രാജി സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങിയത്. നിലവിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ജനറൽ സീറ്റിൽ മത്സരിച്ചാണ് കെ സി വാസന്തി വിജയിച്ചത്.

ആകെ 18 സീറ്റുകൾ ഉള്ള മാവൂർ ഗ്രാമപഞ്ചായത്തിൽ 9 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐയും ആണ് വിജയിച്ചത്. കൂടാതെ 7 സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ ആദ്യത്തെ ഒന്നരവർഷം മുസ്ലിം ലീഗും അടുത്ത ഒരു വർഷം ആർഎംപിഐക്കും അവസാന രണ്ടര വർഷം കോൺഗ്രസിനും ആണ് പ്രസിഡന്‍റ് പദവി.

ജനറൽ പ്രസിഡന്‍റ് സ്ഥാനമുള്ള മാവൂരിൽ ചില നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതൃത്ത്വം കെ സി വാസന്തിക്ക് പ്രസിഡന്‍റ് പദവി നൽകിയത്. എന്നാൽ മാവൂർ പാറമ്മൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ അവിടെ വിജയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വളപ്പിൽ റസാക്കിന് പ്രസിഡന്‍റ് പദവി ഒഴിഞ്ഞു നൽകണമെന്ന് ധാരണയും കെ സി വാസന്തി പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്ന സമയത്ത് ജില്ലാ യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയിരുന്നു.

വളപ്പിൽ റസാക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഈ ആവശ്യം യുഡിഎഫ് ജില്ലാ നേതൃത്വം വാസന്തിയെ അറിയിച്ചു. എന്നാൽ രാജിക്ക് വിമുഖത കാട്ടിയതോടെയാണ് ഇപ്പോൾ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കോൺഗ്രസും യുഡിഎഫും മുതിരുന്നത്.

ഭരണസമിതിയിൽ യുഡിഎഫിന് മുൻതൂക്കം ഉള്ളതുകൊണ്ട് തന്നെ കെ സി വാസന്തിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയാലും ഭരണമാറ്റ സാധ്യത കുറവാണ്. അതേസമയം കെ സി വാസന്തിയെ അവിശ്വാസത്തിലൂടെ പുറത്താക്കുന്നതോടെ മാവൂരിലെ യുഡിഎഫിനകത്ത് വലിയ തർക്കങ്ങളും പ്രതിസന്ധിയും രൂപപ്പെടാൻ സാധ്യതയുണ്ട്.

ALSO READ : 'തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി' ; മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

അവിശ്വാസ പ്രമേയവുമായി യുഡിഎഫ് (ETV Bharat)

കോഴിക്കോട് : മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡന്‍റ് പദവിയിലുള്ള കോൺഗ്രസിന്‍റെ കെ സി വാസന്തിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കാൻ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് ഇന്ന് നോട്ടിസ് കൈമാറും. നിലവിൽ പ്രസിഡന്‍റ് പദവിയിലുള്ള കെസി വാസന്തിയോട് രാജി സമര്‍പ്പിക്കാൻ കോണ്‍ഗ്രസ് ജില്ല നേതൃത്വം ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെസി വാസന്തി ജില്ല നേതൃത്വത്തിന്‍റെ ഉള്‍പ്പടെ നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കാൻ യുഡിഎഫ് തീരുമാനിച്ചത്.

കഴിഞ്ഞ മാർച്ചിൽ രാജി വയ്‌ക്കുന്നതിന് ഇവരോട് ജില്ല കോൺഗ്രസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയതിനെ തുടർന്ന് യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്‍റെ ജില്ലാ നേതൃത്വം അനുരഞ്ജന സംഭാഷണം നടത്തി. എന്നാൽ അതും കെ സി വാസന്തി തള്ളിക്കളഞ്ഞിരുന്നു.

പിന്നീട് മെയ് 27ന് വൈകുന്നേരം 5 മണി വരെ രാജി വയ്ക്കാൻ സമയമനുവദിച്ചു. എന്നാൽ രാജി സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങിയത്. നിലവിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ജനറൽ സീറ്റിൽ മത്സരിച്ചാണ് കെ സി വാസന്തി വിജയിച്ചത്.

ആകെ 18 സീറ്റുകൾ ഉള്ള മാവൂർ ഗ്രാമപഞ്ചായത്തിൽ 9 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐയും ആണ് വിജയിച്ചത്. കൂടാതെ 7 സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. യുഡിഎഫിന് മുൻതൂക്കം ലഭിച്ചതോടെ ആദ്യത്തെ ഒന്നരവർഷം മുസ്ലിം ലീഗും അടുത്ത ഒരു വർഷം ആർഎംപിഐക്കും അവസാന രണ്ടര വർഷം കോൺഗ്രസിനും ആണ് പ്രസിഡന്‍റ് പദവി.

ജനറൽ പ്രസിഡന്‍റ് സ്ഥാനമുള്ള മാവൂരിൽ ചില നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതൃത്ത്വം കെ സി വാസന്തിക്ക് പ്രസിഡന്‍റ് പദവി നൽകിയത്. എന്നാൽ മാവൂർ പാറമ്മൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ അവിടെ വിജയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വളപ്പിൽ റസാക്കിന് പ്രസിഡന്‍റ് പദവി ഒഴിഞ്ഞു നൽകണമെന്ന് ധാരണയും കെ സി വാസന്തി പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്ന സമയത്ത് ജില്ലാ യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയിരുന്നു.

വളപ്പിൽ റസാക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഈ ആവശ്യം യുഡിഎഫ് ജില്ലാ നേതൃത്വം വാസന്തിയെ അറിയിച്ചു. എന്നാൽ രാജിക്ക് വിമുഖത കാട്ടിയതോടെയാണ് ഇപ്പോൾ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കോൺഗ്രസും യുഡിഎഫും മുതിരുന്നത്.

ഭരണസമിതിയിൽ യുഡിഎഫിന് മുൻതൂക്കം ഉള്ളതുകൊണ്ട് തന്നെ കെ സി വാസന്തിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയാലും ഭരണമാറ്റ സാധ്യത കുറവാണ്. അതേസമയം കെ സി വാസന്തിയെ അവിശ്വാസത്തിലൂടെ പുറത്താക്കുന്നതോടെ മാവൂരിലെ യുഡിഎഫിനകത്ത് വലിയ തർക്കങ്ങളും പ്രതിസന്ധിയും രൂപപ്പെടാൻ സാധ്യതയുണ്ട്.

ALSO READ : 'തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി' ; മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.