ETV Bharat / state

സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്‌ടമെന്ന് സംശയിക്കുന്ന വസ്‌തു; 20 കാരിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്?, 4 പേര്‍ കസ്റ്റഡിയില്‍ - mannar murder case

author img

By ETV Bharat Kerala Team

Published : Jul 2, 2024, 5:23 PM IST

Updated : Jul 2, 2024, 7:35 PM IST

2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

MURDER CASE IN MANNAR  മൃദദേഹാവശിഷ്‌ടം കണ്ടെത്തി  POLICE FOUND BODY REMAINS  MANNAR MISSING WOMEN DEATH CASE
മൃതദേഹത്തിനായി തെരച്ചിൽ നടത്തുന്നു (Etv Bharat)

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്‌ടമെന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി. 20 കാരിയായ കലയെ മറവു ചെയ്‌തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടം കണ്ടെത്തിയത്.

അതേസമയം അവശിഷ്‌ടങ്ങൾ കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. 2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം.

സംഭവത്തിൽ 4 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

കേസിൽ പ്രതിയായ അഞ്ചാമനെ കസ്‌റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാൽ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറിൽ കല താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അവരെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

കല മറ്റൊരാൾക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകമാണെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. 'മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്‌ടം കണ്ടെത്തിയത്.

കലകൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്.

പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നു സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.

Also Read: പണം കാണിച്ച് വശത്താക്കും, ശേഷം ലൈംഗിക ബന്ധം, പിന്നാലെ കൊലപാതകവും; യുവാവ് കൊന്നുതള്ളിയത് ആറ് സ്‌ത്രീകളെ

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്‌ടമെന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി. 20 കാരിയായ കലയെ മറവു ചെയ്‌തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടം കണ്ടെത്തിയത്.

അതേസമയം അവശിഷ്‌ടങ്ങൾ കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. 2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം.

സംഭവത്തിൽ 4 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

കേസിൽ പ്രതിയായ അഞ്ചാമനെ കസ്‌റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാൽ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറിൽ കല താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അവരെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

കല മറ്റൊരാൾക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകമാണെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. 'മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്‌ടം കണ്ടെത്തിയത്.

കലകൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്.

പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നു സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.

Also Read: പണം കാണിച്ച് വശത്താക്കും, ശേഷം ലൈംഗിക ബന്ധം, പിന്നാലെ കൊലപാതകവും; യുവാവ് കൊന്നുതള്ളിയത് ആറ് സ്‌ത്രീകളെ

Last Updated : Jul 2, 2024, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.