ETV Bharat / state

വടകരക്കളരിയില്‍ ജയന്‍റ് കില്ലറായി ഷാഫി ; ജയം 1,14,506 വോട്ടുകൾക്ക് - Vatakara Constituency

author img

By ETV Bharat Kerala Team

Published : Jun 4, 2024, 9:41 AM IST

Updated : Jun 4, 2024, 7:42 PM IST

വടകരയിൽ യുഡിഎഫിന് തകർപ്പൻ ജയം

തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION RESULTS 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  VATAKARA LOK SABHA CONSTITUENCY
വടകരയിൽ ഷാഫി പറമ്പിൽ (ETV Bharat)

കോഴിക്കോട്: വടകരയിൽ തകർപ്പൻ ജയവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. 1,14,506 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചത്. 5,575,28 ആണ് ഷാഫിയുടെ ആകെ വോട്ടുകളുടെ എണ്ണം.

രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ 4,43,022 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ പ്രഫുൽ കൃഷ്‌ണ 1,11,979 വോട്ടുകൾ സ്വന്തം പേരിലാക്കി.

ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തുടക്കത്തിൽ എൽഡിഎഫ് മുന്നിട്ടുനിന്നെങ്കിലും പിന്നീട് ഷാഫി മുന്നേറുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രയോഗിക്കപ്പെട്ട പ്രധാന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് വടകര. സിറ്റിങ് എംപിയായ കെ മുരളീധരനെ ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് പാലക്കാട്ട് നിന്നും വടകരയിലേക്ക് ഷാഫിയുടെ വരവ് ഉണ്ടാകുന്നത്. തൃശൂരില്‍ മുരളീധരനെ ഇറക്കിയും കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ ഭാഗമായിരുന്നു ഇത്.

മറുവശത്ത് കേരളക്കരയൊട്ടാകെ ജനപ്രിയയായ ശൈലജ ടീച്ചറാണ്. 2021 അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വോട്ടിനാണ് ശൈലജ ടീച്ചര്‍ ജയിച്ചുകയറിയത്. വടകരയില്‍ രാത്രി 11.43 വരെ നീണ്ട വോട്ടെടുപ്പില്‍ 77.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019-ലെ 82.65-നെ അപേക്ഷിച്ച് കുറവാണിത്. എങ്കിലും പേരാമ്പ്രയും വടകരയും മികച്ച പ്രകടനം കാഴ്‌ചവച്ചത് ഇരു മുന്നണികള്‍ക്കും പ്രതീക്ഷയേകുന്നതാണ്. 14,21,883 വോട്ടർമാരിൽ 11,14,950 പേരാണ് മണ്ഡലത്തില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്‌ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. കെ കെ ശൈലജയും ഷാഫിയും ശക്തമായ മത്സരം കാഴ്‌ചവയ്ക്കു‌ന്ന മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

മുന്‍ കാലങ്ങളിലെന്ന പോലെ ടിപി ചന്ദ്രശേഖരന്‍ വധം ഇത്തവണയും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. പാനൂരിലെ ബോംബ് നിര്‍മാണവും വടകരയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ അവസാന ലാപ്പില്‍ വ്യക്തിയധിക്ഷേപങ്ങളും മതധ്രുവീകരണം ഉണ്ടാക്കുന്ന ആരോപണങ്ങള്‍ വടകരയില്‍ ഉയര്‍ന്നുവന്നതും കാണാനായി.

കോഴിക്കോട്: വടകരയിൽ തകർപ്പൻ ജയവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. 1,14,506 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചത്. 5,575,28 ആണ് ഷാഫിയുടെ ആകെ വോട്ടുകളുടെ എണ്ണം.

രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ 4,43,022 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ പ്രഫുൽ കൃഷ്‌ണ 1,11,979 വോട്ടുകൾ സ്വന്തം പേരിലാക്കി.

ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തുടക്കത്തിൽ എൽഡിഎഫ് മുന്നിട്ടുനിന്നെങ്കിലും പിന്നീട് ഷാഫി മുന്നേറുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രയോഗിക്കപ്പെട്ട പ്രധാന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് വടകര. സിറ്റിങ് എംപിയായ കെ മുരളീധരനെ ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് പാലക്കാട്ട് നിന്നും വടകരയിലേക്ക് ഷാഫിയുടെ വരവ് ഉണ്ടാകുന്നത്. തൃശൂരില്‍ മുരളീധരനെ ഇറക്കിയും കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ ഭാഗമായിരുന്നു ഇത്.

മറുവശത്ത് കേരളക്കരയൊട്ടാകെ ജനപ്രിയയായ ശൈലജ ടീച്ചറാണ്. 2021 അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വോട്ടിനാണ് ശൈലജ ടീച്ചര്‍ ജയിച്ചുകയറിയത്. വടകരയില്‍ രാത്രി 11.43 വരെ നീണ്ട വോട്ടെടുപ്പില്‍ 77.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019-ലെ 82.65-നെ അപേക്ഷിച്ച് കുറവാണിത്. എങ്കിലും പേരാമ്പ്രയും വടകരയും മികച്ച പ്രകടനം കാഴ്‌ചവച്ചത് ഇരു മുന്നണികള്‍ക്കും പ്രതീക്ഷയേകുന്നതാണ്. 14,21,883 വോട്ടർമാരിൽ 11,14,950 പേരാണ് മണ്ഡലത്തില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്‌ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. കെ കെ ശൈലജയും ഷാഫിയും ശക്തമായ മത്സരം കാഴ്‌ചവയ്ക്കു‌ന്ന മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

മുന്‍ കാലങ്ങളിലെന്ന പോലെ ടിപി ചന്ദ്രശേഖരന്‍ വധം ഇത്തവണയും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. പാനൂരിലെ ബോംബ് നിര്‍മാണവും വടകരയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ അവസാന ലാപ്പില്‍ വ്യക്തിയധിക്ഷേപങ്ങളും മതധ്രുവീകരണം ഉണ്ടാക്കുന്ന ആരോപണങ്ങള്‍ വടകരയില്‍ ഉയര്‍ന്നുവന്നതും കാണാനായി.

Last Updated : Jun 4, 2024, 7:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.