ETV Bharat / state

'വീണ്ടും പ്രവാസ ലോകത്തേക്ക് തിരിച്ചു പോകും..., ഇതെനിക്ക് രണ്ടാം ജന്മം'; കുവൈത്ത് തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ട നളിനാക്ഷൻ ഇടിവി ഭാരതിനോട് - Nalinakshan On Kuwait Fire Accident

author img

By ETV Bharat Kerala Team

Published : Aug 12, 2024, 5:32 PM IST

Updated : Aug 12, 2024, 5:48 PM IST

കുവൈറ്റില്‍ ജൂണ്‍ 12നുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട നളിനാക്ഷന്‍ തന്‍റെ ഓര്‍മകളും പ്രതീക്ഷകളും ഇടിവി ഭാരതിനോട് പങ്കുവക്കുന്നു.

കുവൈറ്റ് തീപിടിത്തം  KUWAIT FIRE SURVIVOR NALINAKSHAN  KUWAIT FIRE ACCIDENT  MALAYALAM LATEST NEWS
Nalinakshan (ETV Bharat)
നളിനാക്ഷൻ സംസാരിക്കുന്നു (ETV Bharat)

കാസർകോട്: ഒരത്ഭുതം പോലെ തിരിച്ചുകിട്ടിയ ജീവനുമായി നളിനാക്ഷൻ കുവൈറ്റിൽ നിന്നും സ്വന്തം നാടായ ഒളവറയിലേക്ക് തിരിച്ചെത്തി. മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്കുള്ള നളിനാക്ഷന്‍റെ രണ്ടാം വരവായിരുന്നുവിത്. ആളിപ്പടരുന്ന തീയും ശ്വാസം മുട്ടിക്കുന്ന പുകയും പുകയ്‌ക്ക് ഒപ്പം ഉയരുന്ന നിലവിളികളും സുഹൃത്തുക്കളുടെ വേർപാടും തീരാനോവായി നാളിനാക്ഷന്‍റെ മനസിൽ ഇപ്പോഴുമുണ്ട്.

പ്രാണൻ നഷ്‌ടപ്പെടുമെന്ന ഭയത്താൽ തനിക്ക് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി ഒടുവിൽ മരണത്തിനു കീഴടങ്ങിയ ചിന്നനും തന്‍റെ ആത്മാർഥ സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ കേളു പൊന്മലേരിയുടെയും എം പി രഞ്ജിത്തിന്‍റെയും വിയോഗം ഉൾക്കൊള്ളാൻ നളിനാക്ഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് നളിനാക്ഷൻ രക്ഷപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ നളിനാക്ഷൻ രണ്ടുമാസത്തിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വാരിയെല്ലുകൾക്കും നട്ടെല്ലിനും സാരമായ പരുക്കുണ്ട്.
ജൂൺ 12നു പുലർച്ചെയായിരുന്നു കുവൈറ്റിൽ ദുരന്തമുണ്ടായത്.
അപകടം നടന്ന് രണ്ടുമാസം തികയുകയാണ് ഇന്ന്‌. അന്ന് 45 ഇന്ത്യക്കാരാണ് മരണത്തിന് കീഴടങ്ങിയത്.

അനുഭവങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും നളിനാക്ഷൻ കണ്ണീരണിഞ്ഞു.
എന്നും രാവിലെ 5.30 നാണ് എഴുന്നേൽക്കുന്നതെന്നു നളിനാക്ഷൻ പറഞ്ഞു. സംഭവമുണ്ടായ ദിവസം പുലർച്ചെ നാല് മണിക്ക് ഉണർന്നു. അപ്പോഴാണ് തീയും പുകയും കണ്ടത്. തൊട്ടടുത്ത മുറിയിലേക്ക് ഓടുമ്പോഴേക്കും അവിടെയുള്ളവർ രക്ഷപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു.

കോറിഡോറിലൂടെ വീണ് മരിച്ച നിതിനും മറ്റുമായിരുന്നു അടുത്ത മുറിയിൽ. അവനെ ഉണർത്തിയത് ഞാനാണ്. പക്ഷേ അവൻ പോയി... നാളിനാക്ഷന്‍റെ വാക്കുകൾ മുറിഞ്ഞു. പിന്നെ എന്തു ചെയ്യണമെന്ന് ആലോചിക്കാനുള്ള സമയമില്ല. രണ്ടും കൽപ്പിച്ച് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി. നേരെ ചെന്നത് വാട്ടർ ടാങ്കിൽ ആയിരുന്നെനും അല്‍പം ഒന്ന് മാറിയിരുന്നെങ്കിൽ ജീവൻ നഷ്‌ടപ്പെട്ടേനെ എന്നും നളിനാക്ഷൻ പറഞ്ഞു.

എനിക്ക് പിന്നാലെയാണ് തമിഴ്‌നാട് സ്വദേശി ചിന്നൻ ചാടിയത്. അവൻ വെള്ളത്തിലേക്ക് എത്തിയില്ല. തറയിൽ തലയിടിച്ചുവീണ് മരിച്ചു. ഞാൻ മൂന്നു ദിവസം അബോധാവസ്ഥയിൽ ആയിരുന്നു. ഉണർന്നപ്പോൾ സുഹൃത്തുക്കളോട് കാര്യം തിരക്കിയെങ്കിലും അവർ ഒന്നും പറഞ്ഞില്ല.

പിന്നീടാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി അറിയുന്നത്. മാനസികമായി ആകെ തളർന്ന നിമിഷം ആയിരുന്നു അതെന്നും എന്നാൽ കമ്പനിയുടെ പിന്തുണ വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെ കൈപിടിച്ചുയർത്തിയത്‌ എൻബിടിസി കമ്പനി ഉടമയും സഹപ്രവർത്തകരുമാണെന്നും നളിനാക്ഷൻ പറഞ്ഞു.

കൊച്ചിയിൽ വിമാനമിറങ്ങിയ നളിനാക്ഷൻ ട്രെയിനില്‍ കണ്ണൂരിൽ എത്തി. അവിടുന്ന് നേരെ പറശ്ശിനിക്കടവ് മുത്തപ്പന്‍റെ സന്നിധിയിലേക്കാണ് പോയത്. മുത്തപ്പനെ തൊഴുത് പ്രസാദവും കഴിച്ച ശേഷമാണ് വീട്ടിലെത്തിയത്. ബന്ധുക്കളും മിത്രങ്ങളും പൂക്കളും മധുരവും നൽകിയാണ് നളിനാക്ഷനെ സ്വീകരിച്ചത്.

ഭാര്യ ബിന്ദുവും മകനും കഴിഞ്ഞ മാസം കുവൈത്തിൽ എത്തിയിരുന്നു. ഭാര്യക്കൊപ്പമാണ് നളിനാക്ഷൻ നാട്ടിലേക്കു മടങ്ങിയത്. ഭീതിയിലായിരുന്ന അമ്മ ടി വി യശോദക്ക് നാളിനാക്ഷനെ നേരിട്ടു കണ്ടപ്പോഴാണ് ശ്വാസം വീണത്. ദുരന്തത്തിന് ഇരയായെങ്കിലും വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങുമെന്നും ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകണമെന്നും നളിനാക്ഷൻ പറഞ്ഞു.

Also Read: കുവൈറ്റ് തീപിടിത്തം: മരിച്ച സിബിന്‍ ടി എബ്രഹാമിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

നളിനാക്ഷൻ സംസാരിക്കുന്നു (ETV Bharat)

കാസർകോട്: ഒരത്ഭുതം പോലെ തിരിച്ചുകിട്ടിയ ജീവനുമായി നളിനാക്ഷൻ കുവൈറ്റിൽ നിന്നും സ്വന്തം നാടായ ഒളവറയിലേക്ക് തിരിച്ചെത്തി. മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്കുള്ള നളിനാക്ഷന്‍റെ രണ്ടാം വരവായിരുന്നുവിത്. ആളിപ്പടരുന്ന തീയും ശ്വാസം മുട്ടിക്കുന്ന പുകയും പുകയ്‌ക്ക് ഒപ്പം ഉയരുന്ന നിലവിളികളും സുഹൃത്തുക്കളുടെ വേർപാടും തീരാനോവായി നാളിനാക്ഷന്‍റെ മനസിൽ ഇപ്പോഴുമുണ്ട്.

പ്രാണൻ നഷ്‌ടപ്പെടുമെന്ന ഭയത്താൽ തനിക്ക് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി ഒടുവിൽ മരണത്തിനു കീഴടങ്ങിയ ചിന്നനും തന്‍റെ ആത്മാർഥ സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ കേളു പൊന്മലേരിയുടെയും എം പി രഞ്ജിത്തിന്‍റെയും വിയോഗം ഉൾക്കൊള്ളാൻ നളിനാക്ഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് നളിനാക്ഷൻ രക്ഷപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ നളിനാക്ഷൻ രണ്ടുമാസത്തിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വാരിയെല്ലുകൾക്കും നട്ടെല്ലിനും സാരമായ പരുക്കുണ്ട്.
ജൂൺ 12നു പുലർച്ചെയായിരുന്നു കുവൈറ്റിൽ ദുരന്തമുണ്ടായത്.
അപകടം നടന്ന് രണ്ടുമാസം തികയുകയാണ് ഇന്ന്‌. അന്ന് 45 ഇന്ത്യക്കാരാണ് മരണത്തിന് കീഴടങ്ങിയത്.

അനുഭവങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും നളിനാക്ഷൻ കണ്ണീരണിഞ്ഞു.
എന്നും രാവിലെ 5.30 നാണ് എഴുന്നേൽക്കുന്നതെന്നു നളിനാക്ഷൻ പറഞ്ഞു. സംഭവമുണ്ടായ ദിവസം പുലർച്ചെ നാല് മണിക്ക് ഉണർന്നു. അപ്പോഴാണ് തീയും പുകയും കണ്ടത്. തൊട്ടടുത്ത മുറിയിലേക്ക് ഓടുമ്പോഴേക്കും അവിടെയുള്ളവർ രക്ഷപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു.

കോറിഡോറിലൂടെ വീണ് മരിച്ച നിതിനും മറ്റുമായിരുന്നു അടുത്ത മുറിയിൽ. അവനെ ഉണർത്തിയത് ഞാനാണ്. പക്ഷേ അവൻ പോയി... നാളിനാക്ഷന്‍റെ വാക്കുകൾ മുറിഞ്ഞു. പിന്നെ എന്തു ചെയ്യണമെന്ന് ആലോചിക്കാനുള്ള സമയമില്ല. രണ്ടും കൽപ്പിച്ച് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി. നേരെ ചെന്നത് വാട്ടർ ടാങ്കിൽ ആയിരുന്നെനും അല്‍പം ഒന്ന് മാറിയിരുന്നെങ്കിൽ ജീവൻ നഷ്‌ടപ്പെട്ടേനെ എന്നും നളിനാക്ഷൻ പറഞ്ഞു.

എനിക്ക് പിന്നാലെയാണ് തമിഴ്‌നാട് സ്വദേശി ചിന്നൻ ചാടിയത്. അവൻ വെള്ളത്തിലേക്ക് എത്തിയില്ല. തറയിൽ തലയിടിച്ചുവീണ് മരിച്ചു. ഞാൻ മൂന്നു ദിവസം അബോധാവസ്ഥയിൽ ആയിരുന്നു. ഉണർന്നപ്പോൾ സുഹൃത്തുക്കളോട് കാര്യം തിരക്കിയെങ്കിലും അവർ ഒന്നും പറഞ്ഞില്ല.

പിന്നീടാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി അറിയുന്നത്. മാനസികമായി ആകെ തളർന്ന നിമിഷം ആയിരുന്നു അതെന്നും എന്നാൽ കമ്പനിയുടെ പിന്തുണ വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെ കൈപിടിച്ചുയർത്തിയത്‌ എൻബിടിസി കമ്പനി ഉടമയും സഹപ്രവർത്തകരുമാണെന്നും നളിനാക്ഷൻ പറഞ്ഞു.

കൊച്ചിയിൽ വിമാനമിറങ്ങിയ നളിനാക്ഷൻ ട്രെയിനില്‍ കണ്ണൂരിൽ എത്തി. അവിടുന്ന് നേരെ പറശ്ശിനിക്കടവ് മുത്തപ്പന്‍റെ സന്നിധിയിലേക്കാണ് പോയത്. മുത്തപ്പനെ തൊഴുത് പ്രസാദവും കഴിച്ച ശേഷമാണ് വീട്ടിലെത്തിയത്. ബന്ധുക്കളും മിത്രങ്ങളും പൂക്കളും മധുരവും നൽകിയാണ് നളിനാക്ഷനെ സ്വീകരിച്ചത്.

ഭാര്യ ബിന്ദുവും മകനും കഴിഞ്ഞ മാസം കുവൈത്തിൽ എത്തിയിരുന്നു. ഭാര്യക്കൊപ്പമാണ് നളിനാക്ഷൻ നാട്ടിലേക്കു മടങ്ങിയത്. ഭീതിയിലായിരുന്ന അമ്മ ടി വി യശോദക്ക് നാളിനാക്ഷനെ നേരിട്ടു കണ്ടപ്പോഴാണ് ശ്വാസം വീണത്. ദുരന്തത്തിന് ഇരയായെങ്കിലും വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങുമെന്നും ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകണമെന്നും നളിനാക്ഷൻ പറഞ്ഞു.

Also Read: കുവൈറ്റ് തീപിടിത്തം: മരിച്ച സിബിന്‍ ടി എബ്രഹാമിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

Last Updated : Aug 12, 2024, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.