ETV Bharat / state

'കനലായി' കുവൈറ്റ്; തീപടര്‍ന്നത് സെക്യൂരിറ്റി ക്യാബിനില്‍ നിന്ന്, ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് എൻബിടിസി - Kuwait Fire Accident

author img

By ETV Bharat Kerala Team

Published : Jun 14, 2024, 11:45 AM IST

കുവൈറ്റ് തീപിടിത്തത്തിൽ സുരക്ഷ വീഴ്‌ച ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോർട്ട്. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനും കേസ്.

KUWAIT NBTC  CAUSE OF FIRE COULD BE SHORTCIRCUIT  കുവൈറ്റ് തീപിടിത്തം  KUWAIT GOVERNMENT
KUWAIT FIRE ACCIDENT (ETV Bharat)

കോഴിക്കോട് : കുവൈറ്റിൽ 50 മനുഷ്യ ജീവനുകൾ വെന്തെരിഞ്ഞപ്പോൾ കേരളത്തിനാണ് അത് വലിയ നോവായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ ദുരന്തം നിരവധി കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്. തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ എൻബിടിസി (Naser M. Al-Baddah & Partner General Trading & Contracting Co. w.l.l.) കമ്പനി കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ്.

ലേബര്‍ ക്യമ്പിലുണ്ടായ തീപിടിത്തത്തില്‍ ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി ക്യാബിനിൽ നിന്നാണെന്ന് എൻബിടിസി അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ക്യാബിനിലെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയ നിലയിൽ ആയിരുന്നു. സെക്യൂരിറ്റി ക്യാബിനിൽ പടർന്നു കയറിയ തീ വലിയ പുകപടലമായി ഉയർന്നു. പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും അപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.

താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. സ്ഥാപന അധികൃതർ കുവൈറ്റിലെ അന്വേഷണ സംഘവുമായി സഹകരിക്കുന്നതായാണ് വിവരം. തീപിടിത്തത്തിൽ സുരക്ഷാവീഴ്‌ച ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ട് ഉണ്ട്. കുവൈറ്റ് പൗരനെയും പ്രവാസിയേയുമാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം.

നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനും ആണ് കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ തീ ആളിപ്പടർന്നപ്പോൾ കെട്ടിടത്തിലുണ്ടായിരുന്നത് 196 പേരാണ്. ഇതിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. പരിക്കേറ്റ് കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സയാണ് കുവൈറ്റ് ആരോഗ്യ വിഭാഗം നൽകുന്നത്.

കുവൈറ്റിലെ പലഭാ​ഗങ്ങളിലായി എൻബിടിസി കമ്പനിക്ക് നിരവധി ലേബ‍ർ ക്യാമ്പുകളുണ്ട്. ഇതില്‍ മംഗെഫ് മേഖലയിലെ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ. എൻബിടിസി ഗ്രൂപ്പിന്‍റെ ഉടമകളിലൊരാൾ കൂടിയാണ് അദ്ദേഹം.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയ‍ർമാൻ കൂടിയാണ് കെ ജി എബ്രഹാം. കെജിഎ എന്ന ചുരുക്കപ്പേരിലാണ് കെജി എബ്രഹാം അറിയപ്പെടുന്നത്. 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമാണ് കെജി എബ്രഹാം.

ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ​ഗ്രൂപ്പിന് കുവൈറ്റിലും മിഡിൽ ഈസ്‌റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്‌റ്റേറ്റ്, മാ‍ർക്കറ്റിങ്, ഓയിൽ തുടങ്ങിയ വിവിധ മേഖലകളിലായി മറ്റ് നിരവധി വ്യവസായങ്ങളും അദ്ദേഹത്തിനുണ്ട്. പല സ്‌റ്റാർട്ടപ്പ് കമ്പനികളിലും കെജിഎ ​ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

ALSO READ : അപാകതകള്‍ പരിശോധിക്കേണ്ടത് കുവൈറ്റ് സർക്കാര്‍; സ്വീകരണ പരിപാടി റദ്ദുചെയ്‌ത് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി നെടുമ്പാശ്ശേരിയിലേക്ക്

കോഴിക്കോട് : കുവൈറ്റിൽ 50 മനുഷ്യ ജീവനുകൾ വെന്തെരിഞ്ഞപ്പോൾ കേരളത്തിനാണ് അത് വലിയ നോവായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ ദുരന്തം നിരവധി കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്. തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ എൻബിടിസി (Naser M. Al-Baddah & Partner General Trading & Contracting Co. w.l.l.) കമ്പനി കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ്.

ലേബര്‍ ക്യമ്പിലുണ്ടായ തീപിടിത്തത്തില്‍ ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി ക്യാബിനിൽ നിന്നാണെന്ന് എൻബിടിസി അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ക്യാബിനിലെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയ നിലയിൽ ആയിരുന്നു. സെക്യൂരിറ്റി ക്യാബിനിൽ പടർന്നു കയറിയ തീ വലിയ പുകപടലമായി ഉയർന്നു. പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും അപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.

താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. സ്ഥാപന അധികൃതർ കുവൈറ്റിലെ അന്വേഷണ സംഘവുമായി സഹകരിക്കുന്നതായാണ് വിവരം. തീപിടിത്തത്തിൽ സുരക്ഷാവീഴ്‌ച ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ട് ഉണ്ട്. കുവൈറ്റ് പൗരനെയും പ്രവാസിയേയുമാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം.

നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനും ആണ് കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ തീ ആളിപ്പടർന്നപ്പോൾ കെട്ടിടത്തിലുണ്ടായിരുന്നത് 196 പേരാണ്. ഇതിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. പരിക്കേറ്റ് കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സയാണ് കുവൈറ്റ് ആരോഗ്യ വിഭാഗം നൽകുന്നത്.

കുവൈറ്റിലെ പലഭാ​ഗങ്ങളിലായി എൻബിടിസി കമ്പനിക്ക് നിരവധി ലേബ‍ർ ക്യാമ്പുകളുണ്ട്. ഇതില്‍ മംഗെഫ് മേഖലയിലെ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ. എൻബിടിസി ഗ്രൂപ്പിന്‍റെ ഉടമകളിലൊരാൾ കൂടിയാണ് അദ്ദേഹം.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയ‍ർമാൻ കൂടിയാണ് കെ ജി എബ്രഹാം. കെജിഎ എന്ന ചുരുക്കപ്പേരിലാണ് കെജി എബ്രഹാം അറിയപ്പെടുന്നത്. 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമാണ് കെജി എബ്രഹാം.

ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ​ഗ്രൂപ്പിന് കുവൈറ്റിലും മിഡിൽ ഈസ്‌റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്‌റ്റേറ്റ്, മാ‍ർക്കറ്റിങ്, ഓയിൽ തുടങ്ങിയ വിവിധ മേഖലകളിലായി മറ്റ് നിരവധി വ്യവസായങ്ങളും അദ്ദേഹത്തിനുണ്ട്. പല സ്‌റ്റാർട്ടപ്പ് കമ്പനികളിലും കെജിഎ ​ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

ALSO READ : അപാകതകള്‍ പരിശോധിക്കേണ്ടത് കുവൈറ്റ് സർക്കാര്‍; സ്വീകരണ പരിപാടി റദ്ദുചെയ്‌ത് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി നെടുമ്പാശ്ശേരിയിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.