ETV Bharat / state

കരുവന്നൂർ കേസ്: അന്വേഷണ സംഘത്തലവനെ സ്ഥലം മാറ്റി, ചുമതല പി.രാധാകൃഷ്‌ണന് - Karuvannur Black Money Case Updates

author img

By ETV Bharat Kerala Team

Published : Jul 24, 2024, 5:54 PM IST

കരുവന്നൂർ കേസിലെ ഇഡി സംഘത്തലവന്‍ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. കേസിന്‍റെ അന്വേഷണ ചുമതല പി.രാധാകൃഷ്‌ണന്‍ ഏറ്റെടുക്കും. സ്ഥലം മാറ്റം അന്വേഷണം നിർണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍.

KARUVANNUR BANK CASE  കരുവന്നൂർ കള്ളപ്പണക്കേസ്  ഇഡി സംഘത്തലവനെ സ്ഥലം മാറ്റി  Prashanth Kumar Transferred
Karuvannur Bank (ETV Bharat)

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തലവനായ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച സമയത്താണ് സ്ഥലം മാറ്റം. ഡെപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാറിനെ ഡൽഹി ഹെഡ് ഓഫിസിലേക്കാണ് മാറ്റിയത്. നിലവില്‍ ഡെപ്യൂട്ടി ഡയറക്‌ടർ പി.രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല.

കരുവന്നൂർ കള്ളപ്പണക്കേസിൽ ഇഡി ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിത്തിലായിരുന്നു. കരുവന്നൂരിന് പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്‌ബി കേസ്, ഹൈറിച്ച്, പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവ അന്വേഷിച്ചതും പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ്.

55 പ്രതികളുള്ള കേസിൽ മുൻ മന്ത്രി എസി മൊയ്‌തീന്‍ അടക്കം ചോദ്യം ചെയ്യലിന് വിധേയരായിരുന്നു. സിപിഎം നേതാവും കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവർ കേസില്‍ പ്രതികളാണ്. കേസിൽ സിപിഎമ്മിൻ്റെ അക്കൗണ്ടുകൾ ഇഡി മരവിപ്പിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്‌തിരുന്നു.

രാധാകൃഷ്‌ണനെ ചെന്നൈയിൽ നിന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്. നയതന്ത്ര സ്വർണക്കടത്ത് കേസിൽ ആദ്യഘട്ട അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻ്റെ അറസ്റ്റ് ഉൾപ്പടെ നിർണായകമായ നീക്കങ്ങൾ നടത്തിയത് പി. രാധാകൃഷ്‌ണനാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിൻ്റെ നിഴലിൽ നിർത്തി വിചാരണ കോടതിയിലടക്കം ഇദ്ദേഹം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. സംഘ്‌പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ എന്ന വിമർശനം രാധാകൃഷ്‌ണനെതിരെ സിപിഎം ഉന്നയിച്ചിരുന്നു. കരുവന്നൂർ കേസിലും പി. രാധാകൃഷ്‌ണൻ അന്വേഷണ ഉദ്യോഗസ്ഥനായി തിരിച്ചെത്തുമ്പോൾ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമായിരിക്കും എന്നാണ് വിലയിരുത്തല്‍.

Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: 'ഇഡി നടപടി രാഷ്‌ട്രീയ ലാക്കോടെ, നിയമപരമായി നേരിടും': എംവി ഗോവിന്ദന്‍

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തലവനായ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച സമയത്താണ് സ്ഥലം മാറ്റം. ഡെപ്യൂട്ടി ഡയറക്‌ടർ പ്രശാന്ത് കുമാറിനെ ഡൽഹി ഹെഡ് ഓഫിസിലേക്കാണ് മാറ്റിയത്. നിലവില്‍ ഡെപ്യൂട്ടി ഡയറക്‌ടർ പി.രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല.

കരുവന്നൂർ കള്ളപ്പണക്കേസിൽ ഇഡി ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിത്തിലായിരുന്നു. കരുവന്നൂരിന് പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്‌ബി കേസ്, ഹൈറിച്ച്, പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവ അന്വേഷിച്ചതും പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ്.

55 പ്രതികളുള്ള കേസിൽ മുൻ മന്ത്രി എസി മൊയ്‌തീന്‍ അടക്കം ചോദ്യം ചെയ്യലിന് വിധേയരായിരുന്നു. സിപിഎം നേതാവും കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവർ കേസില്‍ പ്രതികളാണ്. കേസിൽ സിപിഎമ്മിൻ്റെ അക്കൗണ്ടുകൾ ഇഡി മരവിപ്പിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്‌തിരുന്നു.

രാധാകൃഷ്‌ണനെ ചെന്നൈയിൽ നിന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്. നയതന്ത്ര സ്വർണക്കടത്ത് കേസിൽ ആദ്യഘട്ട അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻ്റെ അറസ്റ്റ് ഉൾപ്പടെ നിർണായകമായ നീക്കങ്ങൾ നടത്തിയത് പി. രാധാകൃഷ്‌ണനാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിൻ്റെ നിഴലിൽ നിർത്തി വിചാരണ കോടതിയിലടക്കം ഇദ്ദേഹം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. സംഘ്‌പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ എന്ന വിമർശനം രാധാകൃഷ്‌ണനെതിരെ സിപിഎം ഉന്നയിച്ചിരുന്നു. കരുവന്നൂർ കേസിലും പി. രാധാകൃഷ്‌ണൻ അന്വേഷണ ഉദ്യോഗസ്ഥനായി തിരിച്ചെത്തുമ്പോൾ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമായിരിക്കും എന്നാണ് വിലയിരുത്തല്‍.

Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: 'ഇഡി നടപടി രാഷ്‌ട്രീയ ലാക്കോടെ, നിയമപരമായി നേരിടും': എംവി ഗോവിന്ദന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.