ETV Bharat / state

കരുവന്നൂർ ബാങ്ക്  കള്ളപ്പണ കേസ് ; സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത് ഇ ഡി - Karuvannur Bank Scam Case

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത് ഇഡി. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ എംപി പി കെ ബിജു എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

author img

By ETV Bharat Kerala Team

Published : Apr 8, 2024, 7:46 PM IST

KARUVANNUR BANK SCAM  ED QUESTIONING  എം എം വർഗീസ്  മുൻ എംപി പി കെ ബിജു
Karuvannur Bank Scam Case
Karuvannur Bank Scam Case

എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം നേതാക്കളെ ഇ ഡി ചോദ്യം ചെയ്യുന്നു. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ എംപിയും സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അംഗവുമായ പി കെ ബിജു എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് നാലാം തവണയും എം എം വർഗീസിനെ ചോദ്യം ചെയ്യുന്നത്.

വെള്ളിയാഴ്‌ച (മാർച്ച് 5) പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്‌താണ് എം എം വർഗീസിനെ ഇഡി വിട്ടയച്ചത്. തുടർന്ന് ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. എം എം വർഗീസിനെ ഇഡി വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങളെല്ലാം നൽകിയിട്ടുണ്ട്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ലന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറയാനുള്ളത് ഇഡിയോട് പറയുമെന്നും അദ്ദേഹം ഇന്നും ആവർത്തിച്ചു.

ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം എം വർഗീസിന് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലന്നും ഏപ്രിൽ 26 ന് ശേഷം ഹാജരാകാമെന്നും ഇഡിയെ അറിയിച്ചിരുന്നു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജറാകാൻ വീണ്ടും നോട്ടീസ് നൽകുകയും ചെയ്‌തു. ഇതോടെയാണ് എം എം വർഗീസ് വീണ്ടും ഇഡിക്ക് മുന്നിലെത്തിയത്.

വെള്ളിയാഴ്‌ചത്തെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. മുൻ എംപി പി കെ ബിജുവിനെ കഴിഞ്ഞ വ്യാഴാഴ്‌ച എട്ട് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്‌തത്. ഇതിൻ്റെ തുടർച്ചയായാണ് അദ്ദേഹത്തെയും ഇന്ന് വീണ്ടും ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ആദ്യമെത്തിയത് പി കെ ബിജുവായിരുന്നു.

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഓഡിറ്റിൽ നിന്ന് ഈ അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിനു പുറമെ തൃശ്ശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും, ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു. നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെവും ഇലക്ഷൻ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കായിരുന്നു.

ഈ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം പിയുമായ പി കെ ബിജുവിന് മുഖ്യപ്രതി സതീഷ് കുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് അദ്ദേഹത്തെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അന്വേഷണത്തിൻ്റെ ചുമതല പി കെ ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കരുവന്നൂർ കേസിൽ കൂടുതൽ സിപിഎം നേതാക്കളെ ഇഡി ചോദ്യമുനയിൽ നിർത്തുന്നത് തുടരാനാണ് സാധ്യത.

Also Read : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: എം എം വർഗീസ് വീണ്ടും ഇഡിയ്ക്ക് മുന്നിൽ

Karuvannur Bank Scam Case

എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം നേതാക്കളെ ഇ ഡി ചോദ്യം ചെയ്യുന്നു. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ എംപിയും സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അംഗവുമായ പി കെ ബിജു എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് നാലാം തവണയും എം എം വർഗീസിനെ ചോദ്യം ചെയ്യുന്നത്.

വെള്ളിയാഴ്‌ച (മാർച്ച് 5) പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്‌താണ് എം എം വർഗീസിനെ ഇഡി വിട്ടയച്ചത്. തുടർന്ന് ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. എം എം വർഗീസിനെ ഇഡി വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങളെല്ലാം നൽകിയിട്ടുണ്ട്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ലന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറയാനുള്ളത് ഇഡിയോട് പറയുമെന്നും അദ്ദേഹം ഇന്നും ആവർത്തിച്ചു.

ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം എം വർഗീസിന് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലന്നും ഏപ്രിൽ 26 ന് ശേഷം ഹാജരാകാമെന്നും ഇഡിയെ അറിയിച്ചിരുന്നു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജറാകാൻ വീണ്ടും നോട്ടീസ് നൽകുകയും ചെയ്‌തു. ഇതോടെയാണ് എം എം വർഗീസ് വീണ്ടും ഇഡിക്ക് മുന്നിലെത്തിയത്.

വെള്ളിയാഴ്‌ചത്തെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. മുൻ എംപി പി കെ ബിജുവിനെ കഴിഞ്ഞ വ്യാഴാഴ്‌ച എട്ട് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്‌തത്. ഇതിൻ്റെ തുടർച്ചയായാണ് അദ്ദേഹത്തെയും ഇന്ന് വീണ്ടും ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ആദ്യമെത്തിയത് പി കെ ബിജുവായിരുന്നു.

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്കിൻ്റെ നിയമങ്ങൾ ലംഘിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ അക്കൗണ്ടുകൾ വഴി നിയമ വിരുദ്ധമായി ബിനാമി വായ്‌പകൾ അനുവദിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഓഡിറ്റിൽ നിന്ന് ഈ അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിനു പുറമെ തൃശ്ശൂർ ജില്ലയിൽ ദുരൂഹമായ നിരവധി അക്കൗണ്ടുകൾ ഉണ്ടെന്നും, ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടികാണിക്കുന്നു. നിയമ വിരുദ്ധമായി തുടങ്ങിയ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെവും ഇലക്ഷൻ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കായിരുന്നു.

ഈ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം പിയുമായ പി കെ ബിജുവിന് മുഖ്യപ്രതി സതീഷ് കുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് അദ്ദേഹത്തെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അന്വേഷണത്തിൻ്റെ ചുമതല പി കെ ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കരുവന്നൂർ കേസിൽ കൂടുതൽ സിപിഎം നേതാക്കളെ ഇഡി ചോദ്യമുനയിൽ നിർത്തുന്നത് തുടരാനാണ് സാധ്യത.

Also Read : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: എം എം വർഗീസ് വീണ്ടും ഇഡിയ്ക്ക് മുന്നിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.