ETV Bharat / state

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം; മൂന്ന് വിധികർത്താക്കൾ കസ്റ്റഡിയിൽ

author img

By ETV Bharat Kerala Team

Published : Mar 9, 2024, 4:29 PM IST

മൂവരുടെയും ഫോണുകൾ പരിശോധിച്ചപ്പോള്‍, വിധി പറയാൻ അജ്ഞാത നമ്പറിൽ നിന്നും ഇവർക്ക് നിർദേശം ലഭിക്കുന്നതായി മനസിലാക്കിയെന്ന് സർവകലാശാല യൂണിയൻ ചെയർമാൻ.

Kerala university  youth festival  കേരള സർവകലാശാല  യുവജനോത്സവം
3 judges Kerala university youth festival is in police custody

തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം. സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമലിന്‍റെ പരാതിയിൽ യുവജനോത്സവത്തിലെ മൂന്ന് വിധികർത്താക്കളെ കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജി, ജോമച്ച്, സൂരജ് എന്നീ വിധികർത്താക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരുടെ വിധിയിൽ മുൻപും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നലെ നടന്ന മാർഗ്ഗം കളിയിൽ മത്സരാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് വിഷയത്തിൽ പരിശോധന നടത്തിയതെന്നും സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇ ടി വി ഭാരതിനോട് പറഞ്ഞു.

മൂവരുടെയും ഫോണുകൾ അവരുടെ സമ്മതത്തോടെ തന്നെ പരിശോധിച്ചു. പരിശോധനയിൽ പക്ഷാപാതതോടെ വിധി പറയാൻ അജ്ഞാത നമ്പറിൽ നിന്നും ഇവർക്ക് നിർദേശം സ്ഥിരമായി ലഭിക്കുന്നതായി മനസിലാക്കിയെന്നും ചെയർമാൻ പറഞ്ഞു. ഉടൻ തന്നെ അപ്പീൽ കമ്മിറ്റി യോഗം ചേർന്ന് താത്കാലികമായി യുവജനോത്സവം നിർത്തിവെച്ചു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ഉടൻ പരാതി നൽകി. ഇതിന് പിന്നാലെയാണ് മൂന്ന് വിധി കർത്താക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതേ സമയം സംഭവത്തിൽ കന്‍റോണ്‍മെന്‍റ് പൊലീസ് ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. ജഡ്‌ജ്‌മാരുടെ സംഘത്തിലെ ജോമച്ച് എന്നയാൾ വൻ മാഫിയയുടെ ഭാഗമാണെന്ന് കേരള സർവകലാശാല യൂണിയൻ ചെയർമാൻ ആരോപിച്ചു.

ഇന്നലെ രാത്രി നടന്ന മാർഗ്ഗം കളി മത്സരത്തിലാണ് മത്സരാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മുൻപ് മോഹിനിയാട്ടത്തിലും സമാനമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. താത്കാലികമായി നിർത്തിവെച്ച യുവജനോത്സവം ഇപ്പോൾ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചു.

Also Read : കേരള സര്‍വകലാശാല കലോത്സവം : 'ഇൻതിഫാദ' എന്ന പേര് വിലക്കി വൈസ് ചാൻസലർ

തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം. സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമലിന്‍റെ പരാതിയിൽ യുവജനോത്സവത്തിലെ മൂന്ന് വിധികർത്താക്കളെ കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജി, ജോമച്ച്, സൂരജ് എന്നീ വിധികർത്താക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരുടെ വിധിയിൽ മുൻപും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നലെ നടന്ന മാർഗ്ഗം കളിയിൽ മത്സരാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് വിഷയത്തിൽ പരിശോധന നടത്തിയതെന്നും സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇ ടി വി ഭാരതിനോട് പറഞ്ഞു.

മൂവരുടെയും ഫോണുകൾ അവരുടെ സമ്മതത്തോടെ തന്നെ പരിശോധിച്ചു. പരിശോധനയിൽ പക്ഷാപാതതോടെ വിധി പറയാൻ അജ്ഞാത നമ്പറിൽ നിന്നും ഇവർക്ക് നിർദേശം സ്ഥിരമായി ലഭിക്കുന്നതായി മനസിലാക്കിയെന്നും ചെയർമാൻ പറഞ്ഞു. ഉടൻ തന്നെ അപ്പീൽ കമ്മിറ്റി യോഗം ചേർന്ന് താത്കാലികമായി യുവജനോത്സവം നിർത്തിവെച്ചു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ഉടൻ പരാതി നൽകി. ഇതിന് പിന്നാലെയാണ് മൂന്ന് വിധി കർത്താക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതേ സമയം സംഭവത്തിൽ കന്‍റോണ്‍മെന്‍റ് പൊലീസ് ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. ജഡ്‌ജ്‌മാരുടെ സംഘത്തിലെ ജോമച്ച് എന്നയാൾ വൻ മാഫിയയുടെ ഭാഗമാണെന്ന് കേരള സർവകലാശാല യൂണിയൻ ചെയർമാൻ ആരോപിച്ചു.

ഇന്നലെ രാത്രി നടന്ന മാർഗ്ഗം കളി മത്സരത്തിലാണ് മത്സരാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മുൻപ് മോഹിനിയാട്ടത്തിലും സമാനമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. താത്കാലികമായി നിർത്തിവെച്ച യുവജനോത്സവം ഇപ്പോൾ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചു.

Also Read : കേരള സര്‍വകലാശാല കലോത്സവം : 'ഇൻതിഫാദ' എന്ന പേര് വിലക്കി വൈസ് ചാൻസലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.