ETV Bharat / state

കനത്ത മഴ; ഏറ്റുമാനൂരിൽ വീട് തകർന്നു - House collapsed in Ettumanoor

author img

By ETV Bharat Kerala Team

Published : Jul 17, 2024, 6:58 AM IST

കനത്ത മഴയെ തുടർന്ന് ഏറ്റുമാനൂരിൽ നെടിയാനിൽ ജിബി ജോസഫ് എന്ന വ്യക്തിയുടെ വീട് തകർന്നു.

RAIN HAVOC KOTTAYAM  KOTTAYAM HOUSE COLLAPSED  ഏറ്റുമാനൂരിൽ വീട് തകർന്നു  കോട്ടയം കനത്ത മഴ
House collapsed in Ettumanoor (ETV Bharat)
ഏറ്റുമാനൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകര്‍ന്നു (ETV Bharat)

കോട്ടയം : കനത്ത മഴയെ തുടർന്ന് ഏറ്റുമാനൂരിൽ വീട് തകർന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി പാറോലിക്കൽ ഭാഗത്ത് നെടിയാനിൽ ജിബി ജോസഫിന്‍റെ വീടാണ് തകർന്നത്. ഇന്നലെ (16-07-2024) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടുക്കളയുടെ ഭാഗം വലിയ ശബ്‌ദത്തോടെ തകർന്നു വീഴുകയായിരുന്നു.

ജിബിയുടെ അമ്മ ഏലിയാമ്മയും ഭാര്യ ജിൻസിയും 6 മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജിൻസി അടുക്കളയിൽ പണികൾ ചെയ്യുന്നതിനിടെ ശബ്‌ദം കേട്ട് ഓടി മാറുകയായായിരുന്നു. അപകടത്തില്‍ അടുക്കളയും ചിമ്മനിയും പൂർണമായും തകർന്നു.

വാട്ടർ ടാങ്കും അടുക്കള ഉപകരണങ്ങളും നശിച്ചു. വീടിന്‍റെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലാണ്. ഭിത്തികൾക്കും തറയ്ക്കും വിള്ളൽ ഉണ്ട്. വാർഡ് കൗൺസിലർ വിജി ചാവറ സ്ഥലം സന്ദർശിച്ചു.

അതേസമയം, കനത്ത മഴയിൽ കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച മാത്രം 25 വീടുകളാണ് തകർന്നത്. ചങ്ങനാശേരിയില്‍ 14 വീടുകളും കോട്ടയത്ത് 10 വീടുകളും കാഞ്ഞിരപ്പളളിയില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കോട്ടയം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

വിജയപുരം വില്ലേജില്‍ വടവാതൂര്‍ ജിഎല്‍പിഎസ്, വടവാതൂര്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. സ്‌ത്രീകളും കുട്ടികളുമടക്കം 17 പേർ നിലവില്‍ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Also Read : സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; സുരക്ഷ നടപടി ശക്തമെന്ന് റവന്യൂ മന്ത്രി - officials take decision on danger

ഏറ്റുമാനൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകര്‍ന്നു (ETV Bharat)

കോട്ടയം : കനത്ത മഴയെ തുടർന്ന് ഏറ്റുമാനൂരിൽ വീട് തകർന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി പാറോലിക്കൽ ഭാഗത്ത് നെടിയാനിൽ ജിബി ജോസഫിന്‍റെ വീടാണ് തകർന്നത്. ഇന്നലെ (16-07-2024) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടുക്കളയുടെ ഭാഗം വലിയ ശബ്‌ദത്തോടെ തകർന്നു വീഴുകയായിരുന്നു.

ജിബിയുടെ അമ്മ ഏലിയാമ്മയും ഭാര്യ ജിൻസിയും 6 മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജിൻസി അടുക്കളയിൽ പണികൾ ചെയ്യുന്നതിനിടെ ശബ്‌ദം കേട്ട് ഓടി മാറുകയായായിരുന്നു. അപകടത്തില്‍ അടുക്കളയും ചിമ്മനിയും പൂർണമായും തകർന്നു.

വാട്ടർ ടാങ്കും അടുക്കള ഉപകരണങ്ങളും നശിച്ചു. വീടിന്‍റെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലാണ്. ഭിത്തികൾക്കും തറയ്ക്കും വിള്ളൽ ഉണ്ട്. വാർഡ് കൗൺസിലർ വിജി ചാവറ സ്ഥലം സന്ദർശിച്ചു.

അതേസമയം, കനത്ത മഴയിൽ കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച മാത്രം 25 വീടുകളാണ് തകർന്നത്. ചങ്ങനാശേരിയില്‍ 14 വീടുകളും കോട്ടയത്ത് 10 വീടുകളും കാഞ്ഞിരപ്പളളിയില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കോട്ടയം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

വിജയപുരം വില്ലേജില്‍ വടവാതൂര്‍ ജിഎല്‍പിഎസ്, വടവാതൂര്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. സ്‌ത്രീകളും കുട്ടികളുമടക്കം 17 പേർ നിലവില്‍ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Also Read : സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; സുരക്ഷ നടപടി ശക്തമെന്ന് റവന്യൂ മന്ത്രി - officials take decision on danger

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.