ETV Bharat / state

കേരള സര്‍വകലാശാല സെനറ്റ് മീറ്റിങ്ങിലെ തര്‍ക്കം : ചോദ്യങ്ങളോട് പ്രതികരിക്കാതെ മന്ത്രി

author img

By ETV Bharat Kerala Team

Published : Feb 16, 2024, 6:34 PM IST

ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേരള സര്‍വകലാശാല സെനറ്റിലെ ബിജെപി അംഗങ്ങള്‍ രംഗത്ത്

kerala University  Senate meeting  R bindhu  സെർച്ച്‌ കമ്മിറ്റി  യു ജി സി റെഗുലേഷൻ
Meeting is also illegal: LDF represntatives
കേരള സര്‍വകലാശാല സെനറ്റ് മീറ്റിംഗ് : ചോദ്യങ്ങളോട് പ്രതികരിക്കാതെ മന്ത്രി

തിരുവനന്തപുരം : സെർച്ച്‌ കമ്മിറ്റിയിലേക്ക് കേരള സർവകലാശാല പ്രതിനിധിയെ നൽകുമോയെന്നതടക്കം സെനറ്റ് യോഗത്തെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു(kerala University). യോഗം ജനാധിപത്യ വിരുദ്ധമായും ചട്ട ലംഘനപരവുമായാണ് നടന്നതെന്ന് കോൺഗ്രസ്‌ പ്രവർത്തകരും ഗവർണറുടെ പ്രതിനിധികളും വിമർശനം ഉയർത്തിയിരുന്നു. യോഗം നിയമ വിരുദ്ധമാണെന്ന് ഇടതുപക്ഷ പ്രതിനിധികളും പറഞ്ഞു(Senate meeting).

അതേസമയം യോഗത്തെ സംബന്ധിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്‌തത്. ചാൻസലറുടെ അഭാവത്തിലാണ് പ്രോ ചാൻസലർ എന്ന നിലയ്ക്ക് അധ്യക്ഷത വഹിച്ചതെന്നും പ്രക്ഷുബ്‌ധ സാഹചര്യം ആയിരുന്നതുകൊണ്ട് യോഗം തുടരാൻ സാധിച്ചില്ലെന്നും പറഞ്ഞ ശേഷം മന്ത്രി പോവുകയായിരുന്നു(R Bindhu).

ഉന്നത വിദ്യാഭ്യാസ മന്ത്രി പാർട്ടി പ്രവർത്തകയെ പോലെയാണ് യോഗത്തിൽ പെരുമാറിയതെന്നും സാധാരണഗതിയിൽ സര്‍വകലാശാല ചട്ടമനുസരിച്ച് പ്രത്യേക സെനറ്റ് യോഗത്തിൽ പ്രമേയത്തിന് അവസരമില്ലെന്നും ഗവർണറുടെ നോമിനികൾ ആരോപിച്ചു. യോഗത്തിന്‍റെ അജണ്ടയ്‌ക്കെതിരെ പ്രവർത്തിക്കുകയാണ് അവിടെ സംഭവിച്ചത്. തങ്ങളുടെ മൈക്കുകൾ ഓഫാക്കിയ നിലയിലായിരുന്നു. പല അവസരങ്ങളിലും ഇടത് അംഗങ്ങള്‍ മുഷ്‌ടി ചുരുട്ടി തങ്ങൾക്ക് നേരെ വന്നു.

മറ്റുള്ളവരെ സംസാരിക്കാൻ ഇടതുപക്ഷക്കാർ അനുവദിച്ചില്ല - ഗവർണറുടെ പ്രതിനിധികൾ പറഞ്ഞു. പ്രോ ചാൻസലറായ മന്ത്രിയും ഇടതുപ്രതിനിധികളും ഗൂഢാലോചന നടത്തിയെന്നും ചർച്ച നടക്കാതെ പ്രമേയം പാസാക്കാൻ മന്ത്രി നിർദേശിച്ചുവെന്നും പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു.

ഇടതുപ്രതിനിധികളുടെ വാദം : സുപ്രീം കോടതി വിധി അനുസരിച്ച് 2018 ലെ യു ജി സി റെഗുലേഷൻ പ്രകാരം മാത്രമേ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാവൂ. സെനറ്റിന്‍റെ പ്രതിനിധിയെ ആവശ്യമില്ലെന്നാണ് യു ജി സി നിർദേശം. അതിനാൽ യോഗം നിയമവിരുദ്ധമാണ് .അത്‌ അറിയിക്കാനാണ് യോഗത്തില്‍ പങ്കെടുത്തത്. സെനറ്റിന്‍റെ യോഗത്തില്‍ ചാൻസലർ ഇല്ലാത്തപ്പോൾ പ്രോ ചാൻസലർക്ക് സ്ഥാനം വഹിക്കാമെന്ന് സര്‍വകലാശാല ചട്ടത്തിൽ പറയുന്നു. മറ്റ് പ്രതിനിധികൾ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

Also Read: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗം; മന്ത്രിയും വിസിയും തമ്മില്‍ വാക്‌പോര്

സെർച്ച്‌ കമ്മിറ്റിക്കായി സർക്കാർ പാസാക്കിയ ബില്‍ പ്രകാരം വി സിയെ തെരഞ്ഞെടുക്കാൻ സെനറ്റിന്‍റെ പ്രതിനിധി വേണം. പക്ഷെ ആ ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

കേരള സര്‍വകലാശാല സെനറ്റ് മീറ്റിംഗ് : ചോദ്യങ്ങളോട് പ്രതികരിക്കാതെ മന്ത്രി

തിരുവനന്തപുരം : സെർച്ച്‌ കമ്മിറ്റിയിലേക്ക് കേരള സർവകലാശാല പ്രതിനിധിയെ നൽകുമോയെന്നതടക്കം സെനറ്റ് യോഗത്തെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു(kerala University). യോഗം ജനാധിപത്യ വിരുദ്ധമായും ചട്ട ലംഘനപരവുമായാണ് നടന്നതെന്ന് കോൺഗ്രസ്‌ പ്രവർത്തകരും ഗവർണറുടെ പ്രതിനിധികളും വിമർശനം ഉയർത്തിയിരുന്നു. യോഗം നിയമ വിരുദ്ധമാണെന്ന് ഇടതുപക്ഷ പ്രതിനിധികളും പറഞ്ഞു(Senate meeting).

അതേസമയം യോഗത്തെ സംബന്ധിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്‌തത്. ചാൻസലറുടെ അഭാവത്തിലാണ് പ്രോ ചാൻസലർ എന്ന നിലയ്ക്ക് അധ്യക്ഷത വഹിച്ചതെന്നും പ്രക്ഷുബ്‌ധ സാഹചര്യം ആയിരുന്നതുകൊണ്ട് യോഗം തുടരാൻ സാധിച്ചില്ലെന്നും പറഞ്ഞ ശേഷം മന്ത്രി പോവുകയായിരുന്നു(R Bindhu).

ഉന്നത വിദ്യാഭ്യാസ മന്ത്രി പാർട്ടി പ്രവർത്തകയെ പോലെയാണ് യോഗത്തിൽ പെരുമാറിയതെന്നും സാധാരണഗതിയിൽ സര്‍വകലാശാല ചട്ടമനുസരിച്ച് പ്രത്യേക സെനറ്റ് യോഗത്തിൽ പ്രമേയത്തിന് അവസരമില്ലെന്നും ഗവർണറുടെ നോമിനികൾ ആരോപിച്ചു. യോഗത്തിന്‍റെ അജണ്ടയ്‌ക്കെതിരെ പ്രവർത്തിക്കുകയാണ് അവിടെ സംഭവിച്ചത്. തങ്ങളുടെ മൈക്കുകൾ ഓഫാക്കിയ നിലയിലായിരുന്നു. പല അവസരങ്ങളിലും ഇടത് അംഗങ്ങള്‍ മുഷ്‌ടി ചുരുട്ടി തങ്ങൾക്ക് നേരെ വന്നു.

മറ്റുള്ളവരെ സംസാരിക്കാൻ ഇടതുപക്ഷക്കാർ അനുവദിച്ചില്ല - ഗവർണറുടെ പ്രതിനിധികൾ പറഞ്ഞു. പ്രോ ചാൻസലറായ മന്ത്രിയും ഇടതുപ്രതിനിധികളും ഗൂഢാലോചന നടത്തിയെന്നും ചർച്ച നടക്കാതെ പ്രമേയം പാസാക്കാൻ മന്ത്രി നിർദേശിച്ചുവെന്നും പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു.

ഇടതുപ്രതിനിധികളുടെ വാദം : സുപ്രീം കോടതി വിധി അനുസരിച്ച് 2018 ലെ യു ജി സി റെഗുലേഷൻ പ്രകാരം മാത്രമേ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാവൂ. സെനറ്റിന്‍റെ പ്രതിനിധിയെ ആവശ്യമില്ലെന്നാണ് യു ജി സി നിർദേശം. അതിനാൽ യോഗം നിയമവിരുദ്ധമാണ് .അത്‌ അറിയിക്കാനാണ് യോഗത്തില്‍ പങ്കെടുത്തത്. സെനറ്റിന്‍റെ യോഗത്തില്‍ ചാൻസലർ ഇല്ലാത്തപ്പോൾ പ്രോ ചാൻസലർക്ക് സ്ഥാനം വഹിക്കാമെന്ന് സര്‍വകലാശാല ചട്ടത്തിൽ പറയുന്നു. മറ്റ് പ്രതിനിധികൾ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

Also Read: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗം; മന്ത്രിയും വിസിയും തമ്മില്‍ വാക്‌പോര്

സെർച്ച്‌ കമ്മിറ്റിക്കായി സർക്കാർ പാസാക്കിയ ബില്‍ പ്രകാരം വി സിയെ തെരഞ്ഞെടുക്കാൻ സെനറ്റിന്‍റെ പ്രതിനിധി വേണം. പക്ഷെ ആ ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.