ETV Bharat / state

കൊച്ചിയിലെ കാനകളുടെ ശുചീകരണം, സർക്കാർ ഫ്ലാറ്റിലെ ചോർച്ച; രൂക്ഷ വിമർശനവുമായി ഹൈക്കോടതി - High Court with severe criticism

author img

By ETV Bharat Kerala Team

Published : Jun 3, 2024, 10:42 PM IST

കാനകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് പറഞ്ഞ് മടുത്തു. വിഐപികളോട് അങ്ങനെ കാണിക്കില്ലല്ലോയെന്ന് ഫ്ലാറ്റ് ചോർന്ന സംഭവത്തിൽ ഹൈക്കോടതി

HIGH COURT ON KOCHI DRAINS CLEANING  COLONY RESIDENTS FLAT LEAK KOCHI  P AND T COLONY RESIDENTS FLAT LEAK  കൊച്ചിയിലെ കാനകളുടെ ശുചീകരണം
High Court of Kerala (ETV Bharat)

എറണാകുളം: കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിലും പി ആന്‍ഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ ഫ്ലാറ്റ് ചോർന്ന സംഭവത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞയാഴ്‌ച പെയ്‌ത കനത്ത മഴയിലാണ് പി ആന്‍ഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ വക ഫ്ലാറ്റ് ചോർന്നത്. സംഭവത്തിൽ വെള്ളിയാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജിസിഡിഎയോട് (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്‍റ് അതോറിറ്റി) ആവശ്യപ്പെട്ടു.

സാധാരണ ജനങ്ങളോട് എന്തും ആകാമെന്ന രീതിയാണെന്നും വിഐപികളോട് അങ്ങനെ കാണിക്കില്ലല്ലോയെന്നും കോടതി വിമർശിച്ചു. കൊച്ചിയിലെ കാനകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് പറഞ്ഞ് മടുത്തുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും കോടതി ആരാഞ്ഞു.

അതേസമയം ഇടപ്പള്ളി തോടിൻ്റെ ശുചീകരണം കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാരും മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ ദുർബലമാണെന്ന് അമിക്കസ്‌ക്യൂറിയും കോടതിയെ അറിയിച്ചു. പിന്നാലെ കുറച്ച് മണിക്കൂറുകൾ മഴ പെയ്‌താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് കോടതി വിമർശിച്ചു.

തെരഞ്ഞെടുപ്പ് ഒരു കാരണമല്ല, ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണം. കാനകളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും നിർദേശം നൽകി. കാനകളിലും മറ്റും മാലിന്യം തള്ളുന്നത് തുടരുകയാണെന്ന് പറഞ്ഞ കൊച്ചി കോർപ്പറേഷൻ മിന്നൽ പരിശോധനകൾ നടത്തുമെന്നും ഹൈക്കോടതിയിൽ അറിയിച്ചു.

ALSO READ: പതഞ്‌ജലിക്കതിരായ കേസ്; കോഴിക്കോട്‌ കോടതിയുടെ സമന്‍സ് അവഗണിച്ച് ബാബാ രാംദേവ്; ഇന്നും ഹാജരായില്ല

എറണാകുളം: കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിലും പി ആന്‍ഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ ഫ്ലാറ്റ് ചോർന്ന സംഭവത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞയാഴ്‌ച പെയ്‌ത കനത്ത മഴയിലാണ് പി ആന്‍ഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ വക ഫ്ലാറ്റ് ചോർന്നത്. സംഭവത്തിൽ വെള്ളിയാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജിസിഡിഎയോട് (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്‍റ് അതോറിറ്റി) ആവശ്യപ്പെട്ടു.

സാധാരണ ജനങ്ങളോട് എന്തും ആകാമെന്ന രീതിയാണെന്നും വിഐപികളോട് അങ്ങനെ കാണിക്കില്ലല്ലോയെന്നും കോടതി വിമർശിച്ചു. കൊച്ചിയിലെ കാനകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് പറഞ്ഞ് മടുത്തുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും കോടതി ആരാഞ്ഞു.

അതേസമയം ഇടപ്പള്ളി തോടിൻ്റെ ശുചീകരണം കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാരും മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ ദുർബലമാണെന്ന് അമിക്കസ്‌ക്യൂറിയും കോടതിയെ അറിയിച്ചു. പിന്നാലെ കുറച്ച് മണിക്കൂറുകൾ മഴ പെയ്‌താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് കോടതി വിമർശിച്ചു.

തെരഞ്ഞെടുപ്പ് ഒരു കാരണമല്ല, ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണം. കാനകളിലും മറ്റും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും നിർദേശം നൽകി. കാനകളിലും മറ്റും മാലിന്യം തള്ളുന്നത് തുടരുകയാണെന്ന് പറഞ്ഞ കൊച്ചി കോർപ്പറേഷൻ മിന്നൽ പരിശോധനകൾ നടത്തുമെന്നും ഹൈക്കോടതിയിൽ അറിയിച്ചു.

ALSO READ: പതഞ്‌ജലിക്കതിരായ കേസ്; കോഴിക്കോട്‌ കോടതിയുടെ സമന്‍സ് അവഗണിച്ച് ബാബാ രാംദേവ്; ഇന്നും ഹാജരായില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.